ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നീക്കം;കടമ്പകള്‍ ഉയരുന്ന പക്ഷം, തിരുപ്പതി മോഡല്‍ ട്രസ്റ്റ് രൂപീകരിക്കും; കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കീഴിലുള്ള ട്രസ്റ്റിന്റെ ചെയര്‍മാന്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ആയിരിക്കുമെന്ന് സൂചന

ശബരിമല ഒരു ദേശീയ തീർഥാടന കേന്ദ്രം ആക്കി മാറ്റണമെന്ന കേരള സർക്കാരിന്റെ അപേക്ഷക്ക് തീരുമാനവുമായി കേന്ദ്രം രംഗത്ത്. ഇത് സംബന്ധിച്ച് ആധികാരികമായ റിപ്പോർട്ട് മലയാളിവാർത്ത മുൻപ് പുറത്തുവിട്ടിരുന്നു. രണ്ടു മാര്‍ഗമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിലൊന്ന് ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പദവിയിലേക്ക് ശബരിമലയെ ഉയര്‍ത്തുക എന്നതാണ്. ഇതിന് കടമ്പകള്‍ ഉയരുന്ന പക്ഷം, തിരുപ്പതി മോഡല്‍ ട്രസ്റ്റ് രൂപീകരിക്കും. കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കീഴിലുള്ള ട്രസ്റ്റിന്റെ ചെയര്‍മാന്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ആയിരിക്കുമെന്നാണ് സൂചന.
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള റിവ്യൂ ഹര്‍ജികളില്‍ 22 ന് അന്തിമ വിധിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഈ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയാല്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് ക്ഷേത്രത്തിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുത്തേക്കും. രാഷ്ട്രീയ നേട്ടം തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്. വിശ്വാസം സംരക്ഷിക്കുന്നതിലൂടെ, കേരളത്തില്‍ വോട്ടു നില വര്‍ധിപ്പിക്കാനാകുമെന്ന അമിത്ഷായുടെ ബുദ്ധിയാണ് ഈ നീക്കത്തിന് പിന്നില്‍.
ശബരി മലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാനുള്ള നീക്കം സംഭവിച്ചാല്‍ ശബരിമലയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു റോളും ഇല്ലാതെയാവും കേന്ദ്രസേനയെ ശബരിമലയില്‍ വിന്യസിപ്പിക്കണമെന്ന ആവശ്യം ശ്രീധരന്‍ പിള്ള ഉന്നയിച്ചത് ഈ സാഹചര്യത്തിലാണ്. ഗോവയില്‍ ചേര്‍ന്ന പാര്‍ലെമെന്ററി കമ്മിറ്റി ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന കാര്യം തത്വത്തില്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും താത്പര്യകുറവ് കാരണം അത് നടക്കാതെ പോയി. ദേശീയ തീര്‍ത്ഥടന കേന്ദ്രമാകുമ്പോള്‍ ശബരിമലയുടെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിന്റെ കൈയിലാവും.
അത്തരമൊരു സാഹചര്യം വന്നു ചേരുമ്പോള്‍ ബി ജെ പിക്ക്, ശബരിമലയില്‍ ഭരിക്കാന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നത്. ശബരിമലയുടെ നിയന്ത്രണം തങ്ങള്‍ക്ക് ലഭിക്കാന്‍ കുറെ കാലമായി ബിജെപി ശ്രമിക്കുകയാണ്. 33 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ശബരിമല സന്ദര്‍ശിക്കാറുണ്ടെന്നാണ് ബിജെപിയുടെ വാദം. ഇതെല്ലാം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതുമാണ്. എന്നാല്‍ അവയ്‌ക്കൊന്നും ഫലമുണ്ടായില്ല.
എന്നാല്‍ ശബരിമലയെ കേന്ദ്ര തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ ബിജെ പി പെട്ടെന്നൊന്നും അംഗീകരിക്കില്ല. ശബരി മല വിവാദത്തെ പാര്‍ട്ടി വളര്‍ത്താനുള്ള സന്ദര്‍ഭമായാണ് ബിജെപി കരുതുന്നത്. ശശികലയുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള പിണറായിയുടെ ഓരോ പ്രവര്‍ത്തിയെയും ബിജെപി കേന്ദ്രനേതൃത്വം ആഹ്ലാദത്തോടെയാണ് കാണുന്നത്. ബിജെ പി കേരളത്തില്‍ വളരുകയാണെങ്കില്‍ അത് ഇടത് പക്ഷത്തിന്റെ പിന്തുണയോടെയായിരിക്കും. ശബരി മലയില്‍ സമാധാനം പുലരാനൊന്നും ബി ജെ പി ആഗ്രഹിക്കുന്നില്ല. സ്ഥിതിഗതികള്‍ കഴിയുന്നത്ര വഷളാക്കി ബി ജെ പിയെ വളര്‍ത്താനാണ് ശ്രമിക്കുന്നത്. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ ഇനി സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുമോ എന്ന് കണ്ടറിയണം. എന്നാല്‍ അത്തരമൊരു തീരുമാനം കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടാവുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് തടസ്സപ്പെടുത്താന്‍ അധികാരമില്ല.
ശബരിമല വിഷയം കത്തുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ശബരിമലയുടെ കാര്യത്തില്‍ ഗുരുതരമായ കൃത്യവിലോപമാണ് കാണിച്ചത്. തീര്‍ത്ഥാടകരെ പൂര്‍ണമായും അവഗണിച്ചു. അവര്‍ക്ക് യാതൊരു സൗകര്യങ്ങളും നല്‍കിയില്ല. ശുചിമുറികള്‍ പോലും ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. മാധ്യമങ്ങള്‍ ലൈവായി ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടു വന്നു. അതില്‍ സര്‍ക്കാര്‍ അസ്വസ്ഥരാണ്. വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ഈ സാഹചര്യത്തിലാണ്. ദേശീയ തീര്‍ത്ഥാടന കേന്ദ്രമാവുകയാണെങ്കില്‍ ഇത്തരം പരിമിതികള്‍ മറികടക്കാന്‍ കഴിയും. യുവതിയെ മലയില്‍ കയറ്റണമോ എന്ന് കേന്ദ്രസേന തീരുമാനിക്കും. അവര്‍ക്ക് സുപ്രീം കോടതിയെ ഭയമില്ല.
https://www.facebook.com/Malayalivartha


























