Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...

ഒരു യുഗാന്ത്യം അവസാനിച്ചപ്പോഴും കുവൈറ്റുകാർക്ക് ഇപ്പോഴും ബുഷ് സീനിയർ ഹീറോ പരിവേഷത്തിൽ തന്നെ ; ഗള്‍ഫിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിനു വിത്തു പാകിയത് ബുഷ് സീനിയര്‍

02 DECEMBER 2018 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ അമ്മയ്ക്ക് ദാരുണാന്ത്യം

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി

വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്ക ലക്ഷ്യം.... അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി... .

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നു.... ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസവും മദ്ധ്യവേനലവധിക്കായി അടയ്ക്കുന്ന ദിവസവും സ്കൂളുകളിൽ ആഘോഷങ്ങൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്...

മുൻ അമേരിക്കൻ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയര്‍ എന്നേയ്ക്കുമായി മറഞ്ഞപ്പോൾ സംഭവബഹുലമായ ഒരുയുഗത്തിന്റെ ഓര്‍മകളാണ് ഇന്ന് ഉയർന്നുവരുന്നത്. സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയും, കിഴക്കന്‍ യൂറോപ്പിന്റെ പതനവുമൊക്കെ നടക്കുമ്പോള്‍ വൈറ്റ്ഹൗസിലുണ്ടായിരുന്നത് ബുഷ് സീനിയറായിരുന്നു. 1991 ല്‍ ഇറാക്ക് ഗൾഫിലെ സമ്പന്ന രാജ്യമായ കുവൈറ്റില്‍ നടത്തിയ അധനിവേശം നൂറു മണിക്കൂര്‍ നീണ്ട കരയുദ്ധത്തിലൂടെ തിരികെ പിടിച്ചതിന്റെ ക്രെഡിറ്റാണ് ബുഷ് സീനിയറിനെ പശ്ചിമേഷ്യയില്‍ എന്നും പ്രിയങ്കരനാക്കിയത്. കൂവൈറ്റുകാരെ സംബന്ധിച്ച് അദ്ദേഹം ഇപ്പോഴും ഹീറോയാണ്. ഗള്‍ഫിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിനു വിത്തുപാകിയതും ബുഷ് സീനിയര്‍ ആണ് .


1991 ലെ കുവൈറ്റ് യുദ്ധത്തിനു പിന്നാലെ അവിടെ ജനിച്ചിരുന്ന കുഞ്ഞുങ്ങള്‍ക്ക് ബുഷിന്റെ പേരു നല്‍കിയിരുന്നു എന്നതു സീനിയര്‍ ബുഷിനു ലഭിച്ച ആദരവിന്റെ പ്രതിഫലനമാണ്. കവൈറ്റ് നഗര പ്രദേശത്തിലെ ബിതൗന്‍ കുടുംബത്തില്‍ പിറന്ന ഒരു കുഞ്ഞിന് ബുഷ് അല്‍ വിതാന്‍ എന്നാണ് പേരു നല്‍കിയത്.

2016 ല്‍ കൂവൈറ്റി ബുഷിന്റെ വിവാഹം പ്രഖ്യാപിച്ച ആ അസുലഭ അവസരത്തില്‍ സീനിയര്‍ ബുഷിന്റെ ചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അദ്ദേഹം ഒരു സിംഹമായിരുന്നുവെന്നാണ് കൂവൈറ്റി ബുഷിന്റെ പിതാവ് മുബാറക് അല്‍ വിതാന്‍ പറഞ്ഞത്. ഞങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ഒപ്പം നിന്ന അദ്ദേഹം രാജ്യം ഞങ്ങള്‍ക്ക് മടക്കി നല്‍കിയെന്ന് അല്‍ വിതാനി കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാക്ക് എന്നിവിടങ്ങളില്‍ ഇസ്ലാമിക് ഭീകരര്‍ക്കെതിരേ അമേരിക്കന്‍ സൈനികര്‍ പശ്ചിമേഷ്യയിലെ വിവിധ സൈനിക കേന്ദ്രങ്ങളില്‍ നിന്ന് ഇപ്പോള്‍ ഓപ്പറേഷന്‍ നടത്തുമ്പോള്‍ അതിനു കളമൊരുക്കിയത് സീനിയര്‍ ബുഷ് ആയിരുന്നുവെന്നതാണ് യാഥാര്‍ഥ്യം.

1991 ലെ കുവൈറ്റ് യുദ്ധത്തിനു ശേഷം ഇറാക്കു കൂടി കീഴടക്കാന്‍ പലരും സീനിയര്‍ ബുഷിനെ ഉപദേശിച്ചതാണ്. പക്ഷേ, ഇറാക്കില്‍ അക്കാലത്തു തന്നെ വിമത ശബ്ദം മുഴക്കിയിരുന്ന ഷിയ - കുര്‍ദിഷ് പോരാളികള്‍ ആ ദൗത്യം നിര്‍വഹിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ, ഒരു പതിറ്റാണ്ടിനു ശേഷം മകന്‍ ജോര്‍ജ് ഡബ്ലു ബുഷ് നടത്തിയ ഇറാക്ക് അധിനിവേശത്തില്‍ സദ്ദാം പുറത്താകുന്നതാണ് സീനിയര്‍ ബുഷിനു കാണേണ്ടി വന്നത്. എന്റെ പിതാവിനെ ഒരിക്കല്‍ കൊല്ലാന്‍ ശ്രമിച്ചയാളെ പുറത്താക്കുന്നു എന്നാണ് ജൂണിയര്‍ ബുഷ് ഇതേപ്പറ്റി പ്രതികരിച്ചത്. ഇതിനു നിമിത്തമായത് 9/11 ഭീകരാക്രമണമായിരുന്നുവെന്നത് മറ്റൊരു കാര്യം.


ഒപ്പെക്കിന്റെ ക്വോട്ട പരിധി അവഗണിച്ച് കുവൈറ്റും, യു.എ.ഇ യും ഉത്പാദനം നടത്തിയതു മൂലം ഇറാക്കിന് 14 ബില്യണ്‍ ഡോളര്‍ നഷ്ടം സംഭവിച്ചുവെന്ന് ആരോപിച്ച് 1990 ഓഗസ്റ്റ് രണ്ടിനാണ് സദ്ദാമിന്റെ പട്ടാളം കുവൈറ്റ് എന്ന കൊച്ചു രാജ്യത്തെ കീഴടക്കിയത്. തര്‍ക്കത്തിലുള്ള എണ്ണപ്പാടത്തു നിന്ന് 2.4 ബില്യണ്‍ ഡോളറിന്റെ എണ്ണ ഊറ്റിയെടുത്തുവെന്നും സദ്ദാം കുറ്റപ്പെടുത്തി.

1980 ല്‍ ഇറാനുമായി ഇറാക്ക് നടത്തിയ യുദ്ധകാലത്തെ 15 ബില്യണ്‍ ഡോളര്‍ എഴുതിത്തള്ളണമെന്നായിരുന്നു മറ്റൊരു ആവശ്യം. രണ്ടാം ലോകമഹായുദ്ധകാലത്ത് പോര്‍ വിമാന പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുള്ള സീനിയര്‍ ബുഷ് ഇറാക്കിലെ സദ്ദാമില്‍ കണ്ടത് മറ്റൊരു ഹിറ്റ്‌ലറെയാണ്.

സദ്ദാം എന്ന കുറക്കന്‍ ഭരണാധികാരി സൗദിക്കു നേരെ കൂടി തിരിഞ്ഞാല്‍ ലോകഗതിയില്‍ പ്രവചനാതീതമായ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന് സീനിയര്‍ ബുഷിനു ബോധ്യമായി. വിയ്റ്റാനം യുദ്ധത്തിലുണ്ടായ മുറിവ് ഓര്‍മയുള്ളതു കൊണ്ട് അമേരിക്കയുടെ നേതൃത്വത്തില്‍ സഖ്യകക്ഷി സേന രൂപീകരിക്കാനാണ് സീനിയര്‍ ബുഷ് തുനിഞ്ഞത്. ഇറാക്ക സ്‌കഡ് മിസൈലുകള്‍ പ്രതിരോധിക്കുന്നതിന് ഇസ്രയേലിന്റെ സഹായവും തേടി.


1991 ഫെബ്രുവരി 24 ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ സേന കുവൈറ്റിലേക്ക് ഇരമ്പിക്കയറി. 100 മണിക്കൂറിനുള്ളില്‍ കുവൈറ്റ് മോചിതമായപ്പോള്‍ അമേരിക്കയ്ക്ക് 148 സൈനികരെ നഷ്ടമായി. ഇറാക്കിന്റെ ഇരുപതിനായിരത്തലധികം പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്. ഇറാക്കു കൂടി കീഴ്‌പെടുത്താനുള്ള മുറവിളിക്ക് സീനിയര്‍ ബുഷ് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

ഇത്തരമൊരു നടപടി അറബ് ലോകത്തെ മുഴുവന്‍ അമേരിക്കയ്ക്ക് എതിരാക്കുമെന്നു മാത്രമല്ല, ഏകാധിപതിയുടെ രാജ്യത്തെ ഗറില്ലാ യുദ്ധം പൂര്‍ണ വിജയമാകില്ലെന്നും, ചെറുപ്പക്കാരായ അമേരിക്കന്‍ സൈനികരെ ഇതിനു വിട്ടു നല്‍കാനാവില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. സീനിയര്‍ ബുഷ് മടിച്ചു നിന്നപ്പോള്‍ ഇറാക്കില്‍ കുര്‍ദുകളെയും മറ്റു അടിച്ചമര്‍ത്തി സദ്ദാം കൂടുതല്‍ ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുകയാണ് ചെയ്തത്. അമേരിക്കന്‍ സൈനിക സാന്നിധ്യമുള്ള സൗദിയില്‍ നിന്നാണ് ഒസാമ ബിന്‍ ലാദന്റെ അല്‍ ക്വയ്ദ ഭീകര സംഘടന 9/11 ഭീകരാക്രമണം നടത്തുന്നതിന് അണിയറ നീക്കം നടത്തിയത് എന്നതും ശ്രദ്ധേയമാണ്.


ഗള്‍ഫില്‍ സീനിയര്‍ ബുഷ് ഏറെ ആദരിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ജൂണയര്‍ ബുഷ് ഏറെ വെറുക്കപ്പെടുന്നു എന്നതാണ് വൈരുധ്യം. 1991 ലെ യുദ്ധമാണ് സീനിയര്‍ ബുഷിനെ ഹീറോ ആക്കിയതെങ്കില്‍ 2003 ലെ ഇറാക്ക് അധനിവേശമാണ് ജൂണിയര്‍ ബുഷിനെ അപ്രിയനാക്കിയത്. കുവൈറ്റില്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇപ്പോഴും ഊഷ്മളമായ സ്വീകരണമാണ് ലഭിക്കുന്നത്. തെരുവില്‍ അവരെ ആശ്ലേഷിക്കാന്‍ തദ്ദേശവാസികള്‍ മടിക്കാറില്ല.

2017 ല്‍ കുവൈറ്റ് നാഷണല്‍ അസംബ്ലി സ്പീക്കര്‍ ഉള്‍പ്പെടുന്ന സംഘം സിനീയര്‍ ബുഷിനെ കാണാന്‍ എത്തിയിരുന്നു. സീനിയര്‍ ബുഷിന്റെ പേരു വഹിക്കുന്ന കുവൈറ്റുകാരന്‍ ബുഷ് അല്‍ വിതാന്‍ ഇപ്പോള്‍ രാജ്യത്തിന്റ നാഷണല്‍ ഗാര്‍ഡ് സേനയില്‍ അംഗമാണ്. കഴിഞ്ഞ വര്‍ഷം പതിവിനൊപ്പം അല്‍ വിതാന്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ പേര് ഏറെ സംശയം വളര്‍ത്തി. തന്റെ ഇംഗ്ലീഷ് മോശമായതു കൊണ്ട് കഥ മുഴുവന്‍ പറയാന്‍ സാധിച്ചില്ലെന്നും, ജോര്‍ജ് ഷ് - കുവൈറ്റ് വാര്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ ഏതോ വലിയ പേരാണെന്ന് അവര്‍ കരുതിയെന്ന് അല്‍ വിതാന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്‍ പോരാട്ടം... മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കനത്ത തിരിച്ചടി.... എംഎസ് ധോനിക്ക് പരിശീലനത്തിനിടെ പരിക്ക്  (48 seconds ago)

പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ  (18 minutes ago)

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക്  (25 minutes ago)

യുഎസിലെ മിസിസിപ്പിയിലെ ഗ്രാമീണ മേഖലയിൽ ട്രെയിനും വാനും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം...  (52 minutes ago)

വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്ക ലക്ഷ്യം.... അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി... .  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച മാത്രം...  (1 hour ago)

മംഗളൂരുവിനടുത്ത തൊക്കോട്ടു മേൽപ്പാലത്തിൽ ബൈക്ക് യാത്രികനെ അക്രമി സംഘം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തി  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നു.... ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്  (1 hour ago)

ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശി മുഹമ്മദ് സലീം അന്തരിച്ചു...  (2 hours ago)

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസവും മദ്ധ്യവേനലവധിക്കായി അടയ്ക്കുന്ന ദിവസവും സ്കൂളുകളിൽ ആഘോഷങ്ങൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്...  (2 hours ago)

തിരുവനന്തപുരം സെന്‍ട്രല്‍ - കന്യാകുമാരി ഇരട്ടപ്പാത സജ്ജമാക്കൽ... ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (2 hours ago)

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ സംസ്ഥാനത്ത് കർശന വ്യവസ്ഥകളോടെ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത...  (3 hours ago)

യുദ്ധം ആശങ്കയോടെ കേരളവും... രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന് പ്രചാരണം 'അടിസ്ഥാനരഹിതം', പ്രധാനമന്ത്രിയുടെ യോഗം; സംസ്ഥാന-ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും, വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്  (3 hours ago)

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ തവണ കപ്പുയർത്തിയ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് അത് നിലനിർത്താൻ ഇന്നിറങ്ങുന്നു  (4 hours ago)

Malayali Vartha Recommends