തന്ത്രമൊരുക്കി രണ്ടാം അങ്കത്തിന് പിണറായി... കോൺഗ്രസ്സിനെ എന്നും അനുകൂലിച്ച സാമുദായിക സംഘടനകളെ ഒപ്പം കൂട്ടി കളി പുരോഗമിക്കുന്നു; മണ്ണൊലിച്ച് പോകാതിരിക്കാൻ കോൺഗ്രസ് നേതാക്കൾ

പിണറായിയുടെ തന്ത്രം യൂഡി എഫിനെ തീർക്കാൻ തന്നെ . മുഖ്യ ശത്രു ബിജെപിയല്ല കോൺഗ്രസ് തന്നെയെന്നുറപ്പിച്ച പിണറായിയുടെ തന്ത്രം മനസിലാക്കാൻ യൂ ഡി എഫ് ഏറെ വൈകി.
ബിജെപിയുടെ വളർച്ചയിൽ ഹൈന്ദവ വോട്ടുകളിൽ ഉണ്ടാകുന്ന കുറവ് സാമുദായിക ബാലൻസിങ്ങിൽ തങ്ങൾക്കനുകൂലമാക്കാനുള്ള പിണറായി വിജയൻറെ തന്ത്രമായിരുന്നു ശബരിമല വിഷയത്തിൽ .സാമുദായിക സംഘടനകൾ എന്നും ഭൂരിപക്ഷവും യൂ ഡി എഫിന് അനുകൂലമായിരുന്നു . അവരെയൊക്കെ ഒറ്റയടിക്ക് തങ്ങളുടെ പാളത്തിലെത്തിക്കാനുള്ള പിണറായിയുടെ മെയ്‌വഴക്കം കേരളത്തെ ഞെട്ടിച്ചു.
ശബരിമലയിൽ യുവതികളെ കയറ്റണ്ട എന്ന നിലപാടു തന്നെയായിരുന്നു സർക്കാരിനും. എന്നാൽ ഇതിനെ ഒരു യുദ്ധ പുറപ്പാടാക്കി മാറ്റി സാമുദായിക സംഘടനകളെയും ന്യൂനപക്ഷത്തേയും നിരത്തി പിണറായി .
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നവോത്ഥാന മതിലിന്റെ പേരിലാണ് സംസ്ഥാന സർക്കാർ സാമൂദായിക സംഘടനകളെ ഒപ്പം നിർത്തുന്നതെന്ന് കോൺഗ്രസ്സ്. ഇത്രയും കാലം തങ്ങൾക്കൊപ്പം നിന്നവർ പെട്ടെന്ന് ഇടതു ചേരിയിൽ തിരിഞ്ഞതിനാൽ സംഘടനകളെ തിരികെ കൊണ്ടുവരുന്നതിനുള്ള തത്രപ്പാടിലാണ് കോൺഗ്രസ്സ് നേതൃത്വം.
വിശ്വാസ പ്രശ്നം ഉയർത്തിയും എസ് എൻഡിപി യോഗം അടക്കമുള്ള ചില സംഘടനകൾ യുവതി പ്രവേശനത്തെ എതിർക്കുന്നതിനെ ഉയർത്തിക്കാട്ടി തങ്ങൾക്ക് അനുകൂലമായി സാഹചര്യം മാറ്റുവാനുള്ള ശ്രമത്തിലാണ് കോൺഗ്രസിപ്പോൾ . പൊതുവെ സാമുദായിക സംഘടനകളെ അകറ്റി നിർത്തുന്ന സിപിഎം ഇപ്പോൾ അവരെ ഒപ്പം നിർത്തുന്നത് തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന വിലയിരുത്തലിലെന്ന് കോൺഗ്രസ്സ് പറയുന്നു.
കാലങ്ങളായി തങ്ങൾക്കൊപ്പം നിന്ന പുന്നല ശ്രീകുമാറിന്റെ കെ പി എം എസും കോൺഗ്രസ്സ് നേതാവ് പി രാമഭദ്രൻ നേതൃത്വം നൽകുന്ന കേരള ദളിത് ഫെഡറേഷനും പി ആർ ദേവ ദാസ് നേതൃത്വം നൽകുന്ന വിശ്വ കർമ്മ മഹാസഭയും ഇടതു ചേരിയിലെത്തിയത് യൂ ഡി എഫിനെ വല്ലാണ്ട് അലട്ടുന്നു. കെ പി എം എസ് പിളർന്നത് പോലും പുന്നലയുടെ കോൺഗ്രസ്സ് അനുകൂല നിയലാപാടിന്റെ പേരിലായിരുന്നു. ധീവര സഭ, വി എസ്.ഡി പി എന്നിവയും മുഖ്യമന്ത്രിയുടെ യോഗത്തിൽ സംബന്ധിച്ചിരുന്നു.
ചെങ്ങന്നൂർ ഉപതെരെഞ്ഞെടുപ്പിലാണ് സിപിഎം സാമുദായിക സംഘടനകളുടെ ശക്തി എന്താണെന്ന് മനസിലാക്കിയത്. വിവിധ ക്രൈസ്തവ വിഭാഗങ്ങളെ അടക്കം ഒപ്പം നിർത്തുന്നതിൽ അന്ന് സി പി എം വിജയിച്ചു. തെരെഞ്ഞെടുപ്പ് ഫലം അവലോകനം നടത്തിയ യൂഡി എഫ് ഇത് വിലയിരുത്തുന്നു.
തുടർന്ന് നവോത്ഥാന പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്ന മുസ്‌ലിം, ക്രിസ്ത്യൻ സാംസ്‌കാരിക സംഘടനകളെ അകറ്റി നിർത്തിയെന്ന ആരോപണവും ഉയർത്തിയിരുന്നു. എന്നാൽ ക്രിസ്ത്യൻ സംഘടനകളെ കൂടെ കൂട്ടി ശബരിമലയെ എതിർക്കുന്ന ആരോപണം ഭാവിയിൽ ഉയരാതെയിരിക്കാനാണ് അവരെ ഒഴിവാക്കിയതെന്ന മറുവാദമാണ് സർക്കാർ ഉന്നയിക്കുന്നത്.
അതേസമയം, സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പിക്കാൻ ശ്രമിച്ചിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൗനം ശ്രദ്ധേയമാണ്. സമുദായിക സംഘടനകളുമായുള്ള ബന്ധം പുനർ സ്ഥാപിക്കാൻ യൂഡിഎഫ് തീരുമാനിച്ചെങ്കിലും അവർക്ക് സമ്മതരായ നേതാക്കൾ യൂഡിഎഫ് നേതൃനിരയിൽ ഇല്ലാതെ പോയി.
പ്രതിപക്ഷ നേതാവിനെ നേരത്തെ തന്നെ എൻ എസ് എസ് അനൂകൂലിയാക്കി ബ്രാൻഡ് ചെയ്തിരുന്നു . യൂ ഡി എഫ് കൺവീനർ ബെന്നി ബഹനാനും സഭ തർക്കത്തിൽപെട്ടു. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പൊതുവെ സാമുദായിക സംഘടനകളുമായി അകലം പാലിക്കുന്നു. മലബാറിൽ സ്മുധായിക സംഘടനകൾക്ക് വേരോട്ടമില്ലാത്തതും കാരണമാണ്.
https://www.facebook.com/Malayalivartha


























