പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ടി വി രാജേഷ് എംഎല്‍എയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും, ജപ്തി വാറണ്ടും

പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ടി വി രാജേഷ് എംഎല്‍എയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മാർച്ച് 23നകം എംഎൽഎയെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ മജിസ്‌ട്രേറ്റ് ജി.എസ് മിഥുൻ ഗോപി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടറോട് ഉത്തരവിട്ടു. എംഎൽഎയുടെ പേർക്കുള്ള സ്ഥാപനജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാൻ വില്ലേജ് ഓഫീസർക്കും കോടതി നിർദ്ദേശം നൽകി. 2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിപിഎം നേതാക്കളായ ടി.വി.രാജേഷ് എംഎല്‍എ, പി ബിജു, കെ.എസ് സുനില്‍കുമാര്‍, എസ്പി ദീപക് തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. പ്രതികള്‍ അന്യായമായി സംഘം ചേര്‍ന്ന് മ്യൂസിയം ജംഗ്ഷനില്‍ കാല്‍നട യാത്രക്കാര്‍ക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുകയും പൊതുമുതല്‍ നശിപ്പിച്ചുവെന്നുമാണ് കേസ്.
സംഭവ ദിവസം തന്നെ മ്യൂസിയം പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 1260/ 2012 ആയി മ്യൂസിയം എസ്. ഐ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് അന്വേഷണം പൂർത്തിയാക്കി 2014ൽ കേസിൽ കുറ്റപത്രംസമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളായ 143,147,149,1984ലെ പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പ് 3 (2) (സി) എന്നി വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചത്.
2014 ഫെബ്രുവരി 3ന് സി.സി 50/ 2014 നമ്പറായി കേസ് കോടതി ഫയലിൽ സ്വീകരിക്കുകയും പ്രതികൾ ഹാജരാകാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ എംഎൽഎ തുടർച്ചയായി ഹാജരാകാത്തതിനാലാണ് കോടതി അറസ്റ്റ് വാറണ്ടും,ജപ്തി വാറണ്ടും പുറപ്പെടുവിച്ചത്.
മ്യുസിയം എസ് ഐ വാറണ്ടുത്തരവ് നടപ്പിലാക്കാത്തതിനാൽ കോടതി മ്യുസിയൻസർക്കിൽ ഇൻസ്പെക്റ്ററോട് പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. എന്നാൽ 2016 നവംബർ 30,2017 ജനുവരി 19,2018 ഫെബ്രുവരി 7 എന്നീ തീയതികളിൽ കോടതി പുറപ്പെടുവിച്ച വാറണ്ടുകൾ പ്രതിയെ നേരിൽ കാണാൻ കഴിഞ്ഞില്ല. ഒളിച്ചുമാറി നടക്കുന്നു, പരിസരവാസികളെ കണ്ടുചോദിച്ചതിൽ ഇപ്പോഴെവിടെയാണെന്നറിയില്ല, എന്നീ കാരണങ്ങൾ കാണിച്ച് സാവകാശം തേടി വാറണ്ടുകൾ കള്ള റിപ്പോർട്ട് തയ്യാറാക്കി കോടതിക്ക് മടക്കി നൽകി.
എംഎൽഎമാരുടെ വാസസ്ഥലമായ പാളയം സാമാജിക മന്ദിരത്തിലെ നെയ്യാർ ബ്ലോക്ക് 7 ഡിയിൽ താമസിക്കുന്ന എംഎൽഎയെ അറസ്റ്റ് ചെയ്യാനാണ് മ്യുസിയം പോലീസ് ഭയക്കുന്നത്. മ്യുസിയം പോലീസിന്റെ നിഷ്ക്രിയത്വവും, അലംഭാവവും ബോധ്യപ്പെട്ടതിനാലാണ് കോടതി കടുത്ത നടപടികളിലേയ്ക്ക് നീങ്ങിയത്. വാറണ്ട് വിവരം മറച്ച് വച്ചാണ് എംഎൽഎ നിയമ സഭയിൽ എത്തുന്നത്.
അറസ്റ്റിനു അനുമതി തേടി മുൻകൂർ അറിയിപ്പ് സ്പീക്കർക്ക് മ്യുസിയം സി ഐ നൽകിയിട്ടുമില്ല. നിയമസഭാ നടക്കുന്ന കാലയളവിലുള്ള അറസ്റ്റിനു മാത്രമേ സ്പീക്കറുടെ അനുമതി പോലീസിന് ആവശ്യമുള്ളു. മുമ്പ് കടകംപള്ളി സുരേന്ദ്രനെതിരായ വാറണ്ടുകൾ ഇതേ രീതിയിൽ മടക്കിയപ്പോൾ തിരുവനന്തപുരം അഡി.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി സ്പീക്കർക്ക് നോട്ടീസ് നൽകി . തുടർന്ന് കടകംപള്ളി കോടതിയിൽ കീഴടങ്ങി മാപ്പപേക്ഷയും ജാമ്യാപേക്ഷയും നേടുകയായിരുന്നു .
https://www.facebook.com/Malayalivartha


























