ദൈവത്തെയോര്‍ത്ത് ധനകാര്യമന്ത്രി ഒരു പൈസ പോലും പൊതുഖജനാവില്‍ നിന്ന് റബ്ബര്‍ കൃഷിക്ക് കൊടുക്കരുതെന്ന് നിയമസഭയിൽ പൂഞ്ഞാര്‍ എംഎല്‍എ പി. സി ജോർജ്; ജയിപ്പിച്ചവർക്കിട്ട് തന്നെ പണികൊടുത്ത പിസിക്കെതിരെ പൂഞ്ഞാറിലും, പാർട്ടിക്കിടയിലും പ്രതിഷേധം ശക്തം

റബ്ബർ കർഷകരെ തള്ളി പി.സി ജോർജ് എം.എൽ.എ. റബ്ബർ കൃഷIയേയും കർഷകരേയും പ്രോത്സാഹിപ്പിക്കരുത്. കർഷകർക്ക് ഒരു പൈസ പോലും സബ്സിഡി നൽകരുതെന്നും പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ് നിയമസഭയിൽ. പരിസ്ഥിതിയെ നശിപ്പിക്കുന്ന റബ്ബര്‍ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണ്. നിലവിലുള്ള റബ്ബര്‍ മരങ്ങൾ വെട്ടിനശിപ്പിക്കണമെന്നും പി.സി.ജോര്‍ജ് നിമസഭയില്‍ ആവശ്യപ്പെട്ടു.
റബ്ബര്‍ കൃഷി ലാഭകരമായി നടത്താന്‍ നമുക്ക് കഴിയില്ല. പരിസ്ഥിതി തകര്‍ക്കുന്ന ഈ കൃഷിയില്‍ നിന്ന് ഒരു തരത്തിലും ലാഭമുണ്ടാക്കാനാകില്ല. ഏതോ സായിപ്പ് കൊണ്ടുവന്ന് മലയാളികളെ കബളിപ്പിച്ചതാണ്. അസം ഉള്‍പ്പടെയുള്ള മേഖലയിലും ആഫ്രിക്കയിലും റബ്ബര്‍ കൃഷി വ്യാപിച്ച് കിടക്കുമ്പോള്‍ നമുക്ക് എന്ന് ലാഭം കിട്ടാനാണെന്നും പി.സി.ജോര്‍ജ് ചോദിച്ചു.
എത്രയോ ലാഭകരമായ മറ്റു കൃഷികൾ നമ്മുടെ സംസ്ഥാനത്തുണ്ട്. ഇതിന് മാതൃകയായി ആറരയേക്കറോളം റബ്ബര്‍ മരങ്ങള്‍ വെട്ടികളഞ്ഞ് ഞാന്‍ മറ്റു കൃഷികള്‍ നടത്തുന്നു. പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഒരേക്കറില്‍ നിന്ന് 16 ലക്ഷം വീതം എനിക്ക് കിട്ടാന്‍ പോകുകയാണ്.
“ദൈവത്തെയോര്‍ത്ത് ധനകാര്യമന്ത്രി ഒരു പൈസ പോലും പൊതുഖജനാവില്‍ നിന്ന് റബ്ബര്‍ കൃഷിക്ക് കൊടുക്കരുത്. ഇത് വെള്ളം വലിച്ചെടുത്ത് പരിസ്ഥിതിയെ തകര്‍ക്കും. അത് കൊണ്ട് റബ്ബര്‍ കൃഷിക്ക് പകരമുള്ള കൃഷി നടത്താന്‍ മന്ത്രി തയ്യാറുണ്ടോ?” പി സി ജോർജ് ധനമന്ത്രി ടി എം തോമസ് ഐസക്കിനോട് ചോദിച്ചു.
റബ്ബര്‍ കൃഷി ലാഭകരമായി നടത്താന്‍ നമുക്ക് കഴിയില്ല. പരിസ്ഥിതി തകര്‍ക്കുന്ന ഈ കൃഷിയില്‍ നിന്ന് ഒരു തരത്തിലും ലാഭമുണ്ടാക്കാനാകില്ല. ഏതോ സായിപ്പ് കൊണ്ടുവന്ന് മലയാളികളെ കബളിപ്പിച്ചതാണ്. അസം ഉള്‍പ്പടെയുള്ള മേഖലയിലും ആഫ്രിക്കയിലും റബ്ബര്‍ കൃഷി വ്യാപിച്ച് കിടക്കുമ്പോള്‍ നമുക്ക് എന്ന് ലാഭം കിട്ടാനാണെന്നും പി.സി.ജോര്‍ജ് ചോദിച്ചു.
എത്രയോ ലാഭകരമായ മറ്റു കൃഷികൾ നമ്മുടെ സംസ്ഥാനത്തുണ്ട്. ഇതിന് മാതൃകയായി ആറരയേക്കറോളം റബ്ബര്‍ മരങ്ങള്‍ വെട്ടികളഞ്ഞ് ഞാന്‍ മറ്റു കൃഷികള്‍ നടത്തുന്നു. പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഒരേക്കറില്‍ നിന്ന് 16 ലക്ഷം വീതം എനിക്ക് കിട്ടാന്‍ പോകുകയാണ്. അദ്ദേഹം പറഞ്ഞു.
അതേ സമയം റബ്ബർ കർഷകരെ സഹായിക്കരുതെന്ന ജോർജിന്റെ നിലപാട് അപലപനീയമാണെന്ന് കൃഷിമന്ത്രി വി. എസ് സുനിൽ കുമാർ പറഞ്ഞു. റബ്ബർ കൃഷി വേണ്ടെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. പി സി ജോര്‍ജ്ജിന്റെ പ്രസ്താവനക്കെതിരെ കേരളാ കോണ്‍ഗ്രസ് എം വിഭാഗവും, സിപിഎമ്മും രംഗത്തുവന്നു.
റബര്‍ വിലയിടിവിനെ തുറന്നു സബ്‌സിഡിയിലെ കുറവും കാരണം മലയോര മേഖലയിലെ കര്‍ഷകര്‍ കടുത്ത രോഷത്തിലാണ്. ഈ വിഷയത്തില്‍ ജോര്‍ജ്ജിന് പിന്നാലെ കെ എം മാണിയും എടുത്തിട്ടിട്ടുണ്ട്. ഇതോടെ സിപിഎം പ്രവര്‍ത്തകരും സമരവുമായി രംഗത്താണ്. റബര്‍ വില കുത്തനെ ഇടിയുമ്ബോഴും അനിയന്ത്രിതമായി ഇറക്കുമതിക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയാണ് റബര്‍ കര്‍ഷകരെ വീണ്ടും വെട്ടിലാക്കിയത്.
ഒരുമാസത്തിനിടെ വിലയില്‍ 26 രൂപവരെ കുറഞ്ഞിട്ടും വിലയിടിവ് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുന്നതിന് പകരം ടയര്‍ലോബിയുടെ സമ്മര്‍ദത്തിനു വഴങ്ങി ഇറക്കുമതിക്ക് നിര്‍ബാധം കേന്ദ്ര വാണിജ്യ മന്ത്രാലയം അനുമതി നല്‍കുകയാണ്. ഒരുമാസം മുമ്ബ് 138-140 രൂപവരെയെത്തിയ വില ഇപ്പോള്‍ 114.50ആയി. റബര്‍ ബോര്‍ഡ് വില 118.50 രൂപയും.
റബര്‍ബോര്‍ഡിന്റെ പുതിയ കണക്കനുസരിച്ച് ഒക്ടോബറില്‍ ഇറക്കുമതിയിലുണ്ടായ വര്‍ധന 63 ശതമാനമാണ്. ഒക്‌ടോബറില്‍ 62,047 ടണ്‍ ഇറക്കുമതി ചെയ്തു. ആഭ്യന്തര വിപണിയില്‍ റബറിന്റെ ആവശ്യകത വര്‍ധിച്ചതും ആഗോള വിപണിയിലുണ്ടായ വിലയിടിവും ഇറക്കുമതി ഉയരാന്‍ പ്രധാന കാരണമായെന്ന് റബര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, മഴയും കാലാവസ്ഥ വ്യതിയാനവും ഉല്‍പാദനത്തെ നേരിയതോതില്‍ ബാധിച്ചെങ്കിലും ഇറക്കുമതിയുടെ മറവില്‍ വില ഇടിക്കാനുള്ള നീക്കം നടന്നതായാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.
ഇന്ത്യയിലെ റബര്‍ ഉപയോഗം ഒക്ടോബറില്‍ 14.6 ശതമാനം ഉയര്‍ന്ന് 1,02,000 ടണ്ണായി മാറി. നിലവില്‍ അന്താരാഷ്ട്ര വിലയും ഇടിയുകയാണ്. അന്താരാഷ്ട്ര വില നിലവില്‍ 100 രൂപയില്‍ താഴെയായി. മലേഷ്യയിലും ബാങ്കോക്കിലും വില ഗണ്യമായി കുറഞ്ഞു; 95-96 രൂപ. ചിലയിടത്ത് വില 86 രൂപയുമായി. ഈഅവസരവും ടയര്‍ ലോബി ഇറക്കുമതിക്കായി ഉപയോഗിക്കുകയാണെന്ന ആരോപണവും ശക്തമാണ്.
വിലയിടിവ് പരിഹരിക്കാനുള്ള ഒരുനടപടിയും റബര്‍ ബോര്‍ഡ് സ്വീകരിക്കുന്നില്ല. അന്താരാഷ്ട്ര വില കുറയുന്നതിന്റെ ചുവടുപിടിച്ച് ആഭ്യന്തര വില ഇനിയും കുറയുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. വിലസ്ഥിരത ഫണ്ടും നിലച്ചു. കോടികളാണ് ഈയിനത്തില്‍ കെട്ടിക്കിടക്കുന്നത്. നാലുമാസമായി ഒരുരൂപപോലും കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല. രാജ്യത്തെ മൊത്തം റബര്‍ ഉല്‍പാദനം 8.1 ശതമാനം ഉയര്‍ന്ന് 67,000 ടണ്ണായി വര്‍ധിച്ചെന്നാണ് കണക്ക്.
https://www.facebook.com/Malayalivartha


























