സാമ്പത്തിക തട്ടിപ്പ്; കേസ് ക്രൈം ബ്രാഞ്ചിന് അന്വേഷിക്കാം ;എം എൽ എ പി വി അൻവറിന് പൂട്ടിട്ട് ഹൈക്കോടതി

പ്രവാസിയിൽ നിന്ന് നിലമ്പൂർ എം എൽ എ പണം തട്ടിയ കേസ് ക്രൈം ബ്രാഞ്ചിന് തന്നെ . കോഴിക്കോട് സ്വദേശിയായ പ്രവാസി എൻജിനിയറിൽ നിന്ന് പി വി അൻവർ എം എൽ എ 50 ലക്ഷം രൂപ തട്ടിയ കേസിലാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ കോടതി ഉത്തരവ് . ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് എതിരായുള്ള പി വി അൻവർ നൽകിയ പുന:പരിശോധന ഹർജി ഹൈകോടതി തള്ളികൊണ്ടാണ് ഉത്തരവ് . പുനർപരിശോധന നടത്തുന്നതിനുള്ള കാരണങ്ങൾ ഹർജിയിലില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.
കർണാടകയിലെ ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞു പണം തട്ടിയെന്ന പരാതിയിൽ തുടർനടപടി ഉണ്ടായില്ലെന്നാരോപിച്ചാണ് സലിം ഹൈക്കോടതിയെ സമീപിച്ചത്. മഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ
ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കണമെന്നും ഇതിനായി ഒരു മാസത്തിനകം ഡിജിപി ഉത്തരവ് ഇറക്കണമെന്നും ഹൈക്കോടതി നവംബറിൽ വിധിച്ചിരുന്നു.
രാഷ്ട്രീയസമ്മർദം മൂലം മഞ്ചേരി പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ മലപ്പുറം പാണക്കാട് സ്വദേശി സലീം നടുത്തൊടി ഹർജി സമർപ്പിച്ചത്.
കഴിഞ്ഞ വർഷം ഡിസംബറിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയായില്ലെന്നും യോഗ്യതയും പ്രാപ്തിയുമുള്ള ഉദ്യോഗസ്ഥന് അന്വേഷണം കൈമാറാൻ ഡിജിപിക്ക് നിർദേശം നൽകണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
ഇതിനെതിരെയാണ് അന്‍വര്‍ പുന:പരിശോധന ഹർജി നല്‍കിയത്. എന്നാല്‍ പുന:പരിശോധന നടത്തുന്നതിനുള്ള കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി കോടതി തളളുകയായിരുന്നു.
https://www.facebook.com/Malayalivartha


























