ഡിസംബർ 7 നു നടക്കുന്ന രാജസ്ഥാനിലെ തെരഞ്ഞെടുപ്പില്‍ തങ്ങൾക്ക് വേണ്ടതെല്ലാം ചെയ്തുകഴിഞ്ഞു ; കോണ്‍ഗ്രസിന്റെ ജാതി രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ വോട്ടു ചെയ്യുo ;ബി.ജെ.പി ദേശീയ അധ്യ ക്ഷന്‍ അമിത് ഷാ

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബർ 7 നു രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങൾക്ക് വേണ്ടതെല്ലാം ചെയ്തുകഴിഞ്ഞെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
ഞങ്ങള്‍ രാജസ്ഥാനില്‍ വിജയിക്കുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു. ഞങ്ങള്‍വീണ്ടും അവിടെ സര്‍ക്കാര്‍ രൂപീകരിക്കും വസുന്ധര രാജെ ജി തന്നെ അവിടെ മുഖ്യമന്ത്രിയാകുകയും ചെയ്യുമെന്ന് അമിത് ഷാ ആഞ്ഞടിച്ചു. കോണ്‍ഗ്രസിന്റെ ജാതി രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ വോട്ടു ചെയ്യുമെന്നുംഅദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ മൊത്തം 222 റാലികളാണ് രാജസ്ഥാനില്‍ സംഘടിപ്പിച്ചത്. 15 റോഡ് ഷോ നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ 13 റാലിയില്‍ പങ്കെടുത്തു. 38 ഓളം വലുതും ചെറുതുമായ മീറ്റിങ്ങുകളില്‍ ഞാന്‍ നേരിട്ട് പങ്കെടുത്തു.
ജനങ്ങളെ എങ്ങനെ വിശ്വാസത്തിലെടുകാണാമെന്ന് ഞങ്ങള്‍ക്ക് അറിയാം. അത് ചെയ്തിട്ടുണ്ട്. വിജയത്തിന്റെ കാര്യത്തില്‍ ഇനി ഒട്ടും സംശയമില്ല.ഞങ്ങള്‍ നേരിട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉറപ്പാണ് ഞങ്ങൾ വിജയിക്കുമെന്നത് . സർക്കാർ 80 ലക്ഷത്തോളം കര്‍ഷകരുടെ ലോണ്‍ എഴുതിത്തളിയിട്ടുണ്ടെന്നാണ് അമിത് ഷാ അവകാശപ്പെടുന്നത്. ഇതിനുപുറമെ 80 ലക്ഷം ശൗചാലയങ്ങള്‍ ബി.ജെ.പി നിര്‍മിച്ചു നല്‍കിയെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം ബുലന്ദ്ശ്വര്‍ കൊലപാതകത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അമിത് ഷാ പറഞ്ഞു. ബുലന്ദ്ശ്വര്‍ സംഭവം നിര്‍ഭാഗ്യകരം തന്നെയാണ്. അല്ലെന്ന് പറയുന്നില്ല. എസ്.ഐ.ടി ടീമിനെ നിയോഗിച്ചിട്ടുണ്ട്.
എസ്.ഐ.ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലൂടെ എല്ലാ കാര്യങ്ങളും വ്യക്തമാകും. വെറുതെ ആ വിഷയം രാഷ്ട്രീയവത്ക്കരിച്ച് ബി.ജെ.പിക്കെതിരായ ആയുധമാക്കരുതെന്നും അമിത് ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha


























