പ്രളയ കാലത്ത് സംസ്ഥാനത്തിന് പിണറായി ചെയ്ത നല്ല കാര്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാൻ തനിക്ക്സൗകര്യമില്ലെന്ന് പൂഞ്ഞാർ എം എൽ എ പി.സി.ജോർജ്; അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ സഭ

പ്രളയ കാലത്ത് സംസ്ഥാനത്തിന് വേണ്ടി മുഖ്യ മന്ത്രി പിണറായി ചെയ്ത നല്ല കാര്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് തനിക്ക് രാഷ്ട്രീയം പറയാൻ സൗകര്യമില്ലെന്ന് പി.സി.ജോർജ് എം.എൽ.എ.
സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അദ്ദേഹം പ്രളയകാലത്ത് പ്രവർത്തിച്ചത്. മുഖ്യമന്ത്രിയെ ആരും കുറ്റപ്പെടുത്തേണ്ട കാര്യമില്ല.അദ്ദേഹം പരമാവധി ചെയ്‌തു. പ്രളയാന്തര കേരളമെന്ന വിഷയത്തില്‍ പ്രതിപക്ഷം നടത്തിയ അടിയന്തര പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചയിലാണ് എല്ലാവരെയും ഞെട്ടിച്ച് അദ്ദേഹം മുഖ്യമന്തിയെ പുകഴ്ത്തി സംസാരിച്ചത് .
പ്രളയാനന്തര കേരളത്തിന് വേണ്ടി സർക്കാർ എന്ത് ചെയ്‌തു എന്ന് പരിശോധിക്കുന്നതിന് പകരം നമ്മൾക്കെല്ലാവർക്കും കൂടി ഇനി എന്ത് ചെയ്യാൻ കഴിയുമെന്നാണ് ചിന്തിക്കേണ്ടതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയം കാണരുതെന്നും പി.സി.ജോര്‍ജ് പറയുകയുണ്ടായി.
പ്രളയ ദുരിതാശ്വത്തിൽ മുഖ്യമന്ത്രി ചെയ്‌ത കാര്യങ്ങൾ വിസ്‌മരിക്കാൻ ആവില്ല. ഓപ്പറേഷന് അമേരിക്കയിലേക്ക് പോലും പോകാതെയാണ് അദ്ദേഹം തന്റെ ഓഫീസിലിരുന്ന് പ്രളയ രക്ഷാപ്രവർത്തനം നടത്തിയത്. കേരളത്തിലെ ജനങ്ങൾക്ക് താങ്കളുടെ ജീവൻ വിലപ്പെട്ടതാണെന്നും ചികിത്സ തുടരണമെന്നും താൻ പോലു മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്.
പ്രളയക്കെടുതിയിൽ ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായ സ്ഥലങ്ങളിലൊന്നാണ് തന്റെ മണ്ഡലമായ പൂഞ്ഞാറാണ് . ഏഴ് പേരാണ് ഇവിടെ മരിച്ചത്. ഒറ്റപ്പെട്ട പ്രദേശത്ത് ഹെലിക്കോപ്‌ടർ വഴി ഭക്ഷണമെത്തിച്ചതും പൂഞ്ഞാറിലാണ് പി സി ജോർജ് വ്യക്തമാക്കി ' . ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാൻ തന്നെ കൊണ്ട് കഴിയില്ലെന്നു അദ്ദേഹം ആഞ്ഞടിച്ചു . ചെങ്ങന്നൂരിലെ പതിനായിരങ്ങളെ രക്ഷിക്കാൻ അവിടുത്തെ എം.എൽ.എ കരഞ്ഞതും കാണാതെ പോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
നേരത്തെ പ്രളയ ദുരിതാശ്വാസത്തില്‍ സർക്കാരിന് മൊത്തത്തിൽ പാളിച്ചയാണ് പറ്റിയതെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞിരുന്നു . 100 ദിവസമായിട്ടും അര്‍ഹര്‍ക്ക് സഹായം കിട്ടിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇപ്പോഴും 10,000 രൂപ 20 ശതമാനം പേര്‍ക്ക് കിട്ടിയിട്ടില്ലെന്നും , രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു .
ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകളുണ്ട്. അവര്‍ക്കൊന്നും നഷ്ട പരിഹാരം നല്‍കിയിട്ടില്ല. കണക്കില്ലാത്ത ധനസമാഹരണമാണ് നടത്തിയത്. കിട്ടിയ പണത്തിന്‍റെ എട്ടിലൊന്ന് പോലും പുന:നിര്‍മ്മാണത്തിന് ചിലവാക്കിയിട്ടില്ല. ഗ്രാമീണ റോഡുകള്‍ ശരിയാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് പ്രഖ്യാപനങ്ങള്‍ മാത്രം ഉണ്ടായിരുന്നു. കുടുംബശ്രീ ലോണ്‍ പോലും കൃത്യമായി കിട്ടുന്നില്ല. മുഖ്യധാരാ ബാങ്കുകള്‍ ലോണ്‍ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
ഇങ്ങനെ എല്ലാത്തിലുംമൊത്തത്തിൽ വീഴ്ചയാണ് പറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു.മാസ്റ്റർ പ്ലാനിങ്ങും ആക്ഷൻ പ്ലാനുമില്ലാതെ നവകേരള നിർമ്മിതിയാണ് നടക്കുന്നതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.അതേസമയം, സാലറി ചലഞ്ചിനെ പൊളിച്ചത് യു.ഡി.എഫ് ആണെന്ന് സജി ചെറിയാൻ എം.എൽ.എ ആരോപിച്ചു.അടിയന്തര പ്രമേയത്തിൻമേൽ സഭയിൽ ചർച്ച തുടരുകയാണ്.
https://www.facebook.com/Malayalivartha


























