96 കുട്ടികളിൽ 34 പേരുടെ കൈയിലും മൊബൈൽ ഫോൺ; എറണാകുളം ഗവ.മെഡിക്കല്‍ കോളജില്‍ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളുടെ പരീക്ഷയില്‍ കൂട്ടകോപ്പിയടി

ഹാളില്‍ പരീക്ഷയ്ക്കിരുന്ന ഒരു വിദ്യാര്‍ത്ഥി മറ്റു വിദ്യാര്‍ത്ഥികള്‍ കോപ്പിയടിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തി രക്ഷിതാക്കള്‍ക്ക് അയച്ചു കൊടുത്തതാണ് സംഭവം പുറത്തറിയാന്‍ കാരണമായത്. സംഭവം കുട്ടിയുടെ രക്ഷിതാക്കള്‍ ഇ മെയില്‍ വഴി കോളേജ് അധികൃതരെ അറിയിച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. എറണാകുളം ഗവ.മെഡിക്കല്‍ കോളജിലാണ് ഡിസംബര്‍ 19 ന് നടന്ന മെഡിസിന്‍ ഇന്റേണല്‍ പരീക്ഷയിലാണ് കൂട്ട കോപ്പിയടി നടന്നത്. പരീക്ഷ റദ്ദാക്കുക മാത്രമാണ് നിലവില്‍ ചെയ്തിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വകുപ്പ് മേധാവി ഡോ.ജില്‍സ് ജോര്‍ജ് മെഡിസിന്‍ വിഭാഗത്തിലെ ഡോ. ജേക്കബ് കെ.ജേക്കബ്, ഡോ. ജോ ജോസഫ് എന്നിവരെ ചുമതലപ്പെടുത്തിയതായിട്ടുണ്ട്. അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളുടെ ഇന്റേണല്‍ പരീക്ഷയില്‍ 96 വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്കുണ്ടായിരുന്നത്. ഇവരില്‍ 34 പേരുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടികൂടുകയായിരുന്നു.
ഇന്റേണല്‍ പരീക്ഷയാണെങ്കിലും പരീക്ഷയുടെ മാര്‍ക്ക് ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് അയച്ചു കൊടുക്കേണ്ടതാണ്. പരീക്ഷാ ഹാളില്‍ മൊബൈല്‍ നിരോധിച്ചിരുന്നെങ്കിലും ജാമറുകള്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാല്‍ കോപ്പിയടിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധികൃതര്‍ നടപടിയെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha






















