ശബരിമല വിഷയത്തിൽ കേന്ദ്രം പണി ആരംഭിച്ചു ..... കുമ്മനത്തെ കളത്തിലിറക്കി കേന്ദ്രം; ഇനി ഭക്തർക്ക് ആശ്വാസം ..ക്രമസമാധാന നില സംബന്ധിച്ചു ഗവർണറോടും സംസ്ഥാന ചീഫ് സെക്രട്ടറിയോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി

സമരവും പോരാട്ടവുമൊക്കെ തളർന്ന അവസ്ഥയിൽ കുമ്മനവുമെത്തി. നേരിട്ട് പട നയിക്കുന്നില്ലെങ്കിലും കുമ്മനം വന്നത് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയെന്ന് വ്യക്തം.
ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രിയും, ബി ജെ പി വക്താക്കളുടെയും രൂക്ഷ പ്രതികരണങ്ങളാണ് ശബരിമല വിഷയത്തിൽ ഉയർന്നു കേട്ടത്. ക്രമസമാധാന നില തകർത്തു ഭരണക്കാർക്കു അടിക്കാനുള്ള വടി കയ്യിൽ കൊടുക്കരുതെന്ന് നേതാക്കൾ നിർദേശം നൽകി. എന്നാൽ ഒരു കാരണവശാലും ബി ജെ പി, ആർ എസ് എസ് പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ല എന്നാണ് കേന്ദ്ര നേതാക്കൾ ആവർത്തിച്ചു വ്യക്തമാക്കുന്നത്.
ശബരിമല യുവതീ പ്രവേശനത്തിനു ശേഷമുള്ള സംസ്ഥാനത്തെ ക്രമസമാധാന നില ഗവർണർ പി. സദാശിവം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ ധരിപ്പിച്ചു. ഫോണിലൂടെയാണ് ഗവർണർ രാജ്നാഥ് സിംഗിനെ വിവരങ്ങൾ ധരിപ്പിച്ചത്.
സംസ്ഥാനത്തു വ്യാപക അക്രമം നടക്കുന്ന സാഹചര്യത്തിൽ ക്രമസമാധാന നില സംബന്ധിച്ചു ഗവർണറോടും സംസ്ഥാന ചീഫ് സെക്രട്ടറിയോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ റിപ്പോർട്ട് തേടി. ഇതിനു മു ന്പ് സംസ്ഥാനത്തെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു ഗവർണർ, മുഖ്യമന്ത്രിയോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാർ നൽകുന്ന വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ ഗവർണർ വിശദമായ മറുപടി കേന്ദ്രത്തിനു കൈമാറും.
ചെന്നൈയിലേക്കു പോയ ഗവർണർ ഇന്നു തിരുവനന്തപുരത്തു മടങ്ങിയെത്തും. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് കൈമാറിയേക്കുമെന്നാണു സൂചന പൊതു- സ്വകാര്യ സ്വത്തുക്കൾക്കുണ്ടായ നാശനഷ്ടത്തിന്‍റെ വിവരങ്ങൾ അടക്കമുള്ള റിപ്പോർട്ടാണ് ഗവർണർ തേടിയത്. അക്രമങ്ങളുമായി ബന്ധപ്പെട്ടു വിശദാംശങ്ങൾ ശേഖരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിനും റവന്യു വകുപ്പിനും നിർദേശം നൽകി. നാശനഷ്ടങ്ങളുടെ റിപ്പോർട്ട് പോലീസ് തയാറാക്കിയെങ്കിലും ഇതു സമഗ്രമല്ലായിരുന്നു. പൊതുമേഖലയിലുള്ള കെഎസ്ആർടിസിക്കുണ്ടായ നാശനഷ്ടം പോലും ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. തുടർന്നാണു വിശദ റിപ്പോർട്ട് തയാറാക്കാൻ നിർദേശിച്ചത്. ഈ റിപ്പോർട്ട് സഹിതമാകും വിശദീകരണം നൽകുക.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തു ബിജെപിയും സംഘപരിവാറും നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ നൽകാനാണു സർക്കാർ പോലീസിനു നിർദേശം നൽകിയിട്ടുള്ളത്. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാരിന്‍റെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്കു ഗവർണർ സ്വയം തയാറാക്കിയ റിപ്പോർട്ട് നൽകുകയാണു പതിവ്.
https://www.facebook.com/Malayalivartha



























