Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

ആലപ്പാട് വിഷയത്തിൽ ഇടതുമുന്നണിയിൽ പോര്; സർക്കാർ നിലപാട് തള്ളി സിപിഐ; മുഖ്യന് കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ !!!

13 JANUARY 2019 09:00 PM IST
മലയാളി വാര്‍ത്ത

ആലപ്പാട്ടെ കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനകീയ വിഷയങ്ങളില്‍ പാര്‍ട്ടി എപ്പോഴും ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്നാണ് കാനം രാജേന്ദ്രന്‍ വ്യക്തമാക്കുന്നത്. ജനങ്ങളെ മറന്നു പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കാനാകുമോയെന്നും കാനം ചോദിക്കുന്നുണ്ട്. ഇതോടെ വെട്ടിലായിരിക്കുന്നത് സര്‍ക്കാരാണ്. ആലപ്പാട് സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരാണെന്നും. ഖനനം നിയപരമാണെന്നുമാണ് വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ പറയുന്നത്. സമരം ശ്രദ്ധിക്കപ്പെട്ടതുതന്നെ ഈ വിഷയത്തില്‍ നാട്ടുകാര്‍ക്ക് നീതി ലഭിക്കുന്നതിനു വേണ്ടിയാണ്. ആലപ്പാട് പ്രദേശത്തിന്റെ വിസ്തീര്‍ണ്ണം കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടെ തൊണ്ണൂറ് ശതമാനം കുറഞ്ഞു എന്നാണ് 'സേവ് ആലപ്പാട്' ക്യാന്പയിന്‍ പറയുന്നത്. ഇത് വളരെ ഭീതിതമായ ഒരു കണക്കാണ്. ഇതിനെയാണ് സര്‍ക്കാര്‍ ഒരു പ്രാധാന്യവും കൊടുക്കാതെ തള്ളിക്കളയുന്നത്. ഇതിനെതിരെയാണ് ഇപ്പോള്‍ കാനം രംഗത്തു വന്നിരിക്കുന്നത്. ഇനി ഇടതു മുന്നണിയില്‍ അടുത്ത പൊട്ടിത്തെറികള്‍ക്ക് ആലപ്പാട് വിഷയം കാരണമാകുമെന്നാണ് വിലയിരുത്തല്‍

കരിമണല്‍ ഖനനത്തിനെതിരെയുള്ള സമരത്തില്‍ ചര്‍ച്ചചെയ്ത് സര്‍ക്കാര്‍ ന്യായമായ പരിഹാരം കണ്ടെത്തണം എന്നാണ് കാനം അഭിപ്രായപ്പെടുന്നത്. എന്നാല്‍ സമരം വെറും പ്രഹസനമാണെന്ന ഇപിജയരാജന്‍ എടുത്തടിച്ചതുപോലെ പറഞ്ഞതിനെതിരെയാണ് കാനത്തിന്റെ പ്രതികണം. അവിടെ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ അത് ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കുകയല്ലേ വേണ്ടത്. അല്ലാതെ കമ്പനി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ ജീവിക്കാനായി സമരം ചെയ്യുന്നവരെ തള്ളിപ്പറഞ്ഞതിനാലാണ്. കാനം പരസ്യമായി രംഗത്തെത്തിയിരിക്കുന്നത് സമരത്തെ തള്ളി വ്യവസായി മന്ത്രി ഇ.പി.ജയരാജന്‍ വന്നതിനു പിന്നാലെയാണ് കാനത്തിന്റെ പ്രതികരണം. ജനകീയ വിഷയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പമെന്നാണ് കാനം പറയുന്നത്.

അതേസമയം കരിമണല്‍ ഖനനമല്ല ആലപ്പാടിനെ തകര്‍ത്തതു സൂനാമിയാണെന്നായിരുന്നു വ്യവസായമന്ത്രി ഇ.പി.ജയരാജന്റെ വാദം. ആലപ്പാട് സമരം ചെയ്യുന്നവര്‍ മലപ്പുറത്തുള്ളവരാണ്. ഖനനം നിയമപരമാണെന്നും നിര്‍ത്തിവയ്ക്കില്ലെന്നും സമരത്തെ തള്ളി വ്യവസായമന്ത്രി വ്യക്തമാക്കി. ഖനനം നിയമപരമാണെന്ന് ഇതു നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് (ഐആര്‍ഇ) സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കെഎംഎംഎല്‍ എംഡി അന്വേഷണം നടത്തിയതായയാണ് ഇപി ജയരാജന്‍ പറയുന്നത്.

ഖനനം നിയപരമാണെന്ന് കെ.എം.എം.എല്‍ എം.ഡി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെന്നും ഖനനം നിര്‍ത്തില്ലെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. കുട്ടികളും സ്ത്രീകളും തീരസംരക്ഷണത്തിനായി നടത്തുന്ന ആലപ്പാട്ടെ സമരത്തിന് പിന്നില്‍ ബാഹ്യശക്തികളാണ് പ്രത്യക്ഷമായി ആരോപിക്കുന്നതാണ് സമരത്തെ തള്ളികൊണ്ടുള്ള മന്ത്രി ഇ.പി.ജയരാജന്റെ വാക്കുകള്‍. ഇന്നേവരെ ഖനനത്തിനെതിരെ ഒരു പരാതിയും ഉയര്‍ന്നിട്ടില്ല. ഇപ്പോള്‍ സമരമുയര്‍ന്നുവന്നത് സംശയാസ്പദമാണെന്നും ജയരാജന്‍ പറഞ്ഞു. ഈ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരാതികളൊന്നു പരാതികളല്ലേ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

ആലപ്പാട്ട് ഖനനം നിയമപരമാണെന്നാണും തീരത്തെബാധിക്കുന്നില്ലെന്നുമാണ് ഐ.ആര്‍.ഇയും ഇതേപ്പറ്റി അന്വേഷിച്ച കെ.എം.എം.എല്‍ എംഡിയും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ വസ്തുതയാണെന്നും ഖനനം നിര്‍ത്തില്ലെന്ന് വ്യവസായമന്ത്രി വ്യക്തമാക്കി. ഖനനം തീരത്തെ ഒരു തരത്തിലും ബാധിച്ചില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. തീരം സംരക്ഷിക്കാന്‍ ഭിത്തികെട്ടിയിട്ടുണ്ട്. ഖനനമല്ല സൂനാമിയാണ് ആലപ്പാടിനെ ബാധിച്ചതെന്ന ഇ.പി.ജയരാജന്റെ വാക്കുകള്‍ സമരം അനാവശ്യമാണെന്ന് വ്യക്തമാക്കുന്നതാണ്. കരിമണല്‍ കടത്ത് ലോബി സമരത്തിന് പിന്നിലുണ്ടോ എന്ന് അന്വേഷിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്

ജനത്തെ മറന്ന് പൊതുമേഖലയെ സംരക്ഷിക്കില്ലെന്നും കാനം പറയുന്നു. ആലപ്പാട്ടെ കരിമണല്‍ ഖനന വിരുദ്ധ സമരം ന്യായമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പ്രതികരിച്ചു. ചില പ്രശ്നങ്ങള്‍ അവിടെ നിലനില്‍നില്‍ക്കുന്നുണ്ട്. സമരക്കാര്‍ പറയുന്നത് അപ്പാടെ തള്ളികളയാന്‍ പറ്റില്ലെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (11 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (16 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (26 minutes ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (1 hour ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (2 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (2 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (3 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (3 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (3 hours ago)

Malayali Vartha Recommends