കണ്ണൂരില്‍ നിന്ന് കേരളത്തിന് കണ്ണെടുക്കേണ്ടി വരില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍; ലോക്സഭ തിരഞ്ഞെടു പ്പില്‍ കണ്ണൂരിലെ അങ്കംകൊഴുക്കുമോ?

എല്ലാ മുന്നണികളും ഇതുവരെ ഉറ്റുനോക്കിയ പ്രധാന പ്പെട്ട മണ്ഡലം തിരുവനന്തപുരമാണ്. എന്നാല്‍ ഇപ്പോൾ എല്ലാ കണ്ണുകളും കണ്ണൂരിലേയ്ക്കാണ്. കാരണം മറ്റൊന്നുമല്ല പി ജയരാജനും, കെ സുധാകരനും തന്നെ. രണ്ട് പുലികള്‍ ഒന്നി ച്ചിറങ്ങുമ്പോൾ കണ്ണൂരിലും പോരാട്ടം തീപാറുമോ. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടത് വൈകാരിക കോട്ടയില്‍ പി ജയരാജനും, കെ സുധാകരനും ഏറ്റുമുട്ടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. നിലവില്‍ സിറ്റിംഗ് എം.പി പി.കെ ശ്രീമതിക്ക് തന്നെയാണ് മണ്ഡല ത്തില്‍ മുൻതൂക്കം. രണ്ടാം അങ്കം പ്രതീക്ഷിക്കുന്ന പി.കെ ശ്രീമതിയെ വനിതയെന്ന നിലയില്‍ മാറ്റുക എളു പ്പവുമല്ല. മാത്രവുമല്ല മണ്ഡല ത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത്തവണ പുതിയ സ്ഥാനാര്‍ഥിയെ പ്രതീക്ഷിക്കുന്നു്.
ഇടത് വൈകാരിക കോട്ടയായ കണ്ണൂരില്‍ ജില്ലാ സെക്രട്ടറി പി ജയരാജൻ തന്നെ മത്സരിക്കണമെന്ന്ആ ഗ്രഹിക്കുന്നവരാണ് അണികളില്‍ അധികവും. ആരോപണങ്ങളും നടപടിയും നേരിട്ടെങ്കിലും അണികള്‍ക്ക് താല്‍പര്യവും മണ്ഡലത്തില്‍ സ്വാധീനവും ജയരാജൻ തന്നെയാണ്. ഇനി യുഡിഎഫിലേയ്ക്ക് വരുമ്പോള്‍ കെ.സുധാകരൻ എന്ന പേര് തന്നെയാണ് കണ്ണൂരില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.ശബരിമല വിഷയത്തിന്റെയും കോണ്‍ഗ്രസ് ഇടപെടലിന്റെയും പശ്ചാത്തലത്തില്‍ സിപിഎം വിരുദ്ധ വികാരം സുധാകരന് വോട്ടാകുമെന്നും വിജയമെളു പ്പമാകുമെന്നും പ്രാദേശിക ഘടകങ്ങള്‍ ഉറ പ്പ് പറയുന്നു.
തുടര്‍ ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികളില്‍ നിന്നും കരകയറി ശക്തനാണ് സുധാകരനിപ്പോള്‍. പൊതുജനങ്ങള്‍ക്കും അണികള്‍ക്കും മുന്നില്‍ വലിയ തിരി ച്ചുവരവാണ് അടുത്തകാലത്ത് സുധാകരൻ നടത്തിയത്. സിപിഎമ്മും കോണ്‍ഗ്രസും വമ്പമാരെ ഇറക്കുമ്പോള്‍ ശബരിമലയിലൂടെ ശക്തിപ്രാപി ച്ച ബി.ജെ.പിയും വെറുതെയൊന്നുമല്ല കണ്ണൂര്‍ കളത്തിലിറക്കുന്നത്. സദാനന്ദൻ മാസ്റ്ററുടെയും, സികെ പത്മനാഭന്റെയും പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ശബരിമല സമരത്തിന് മുന്നില്‍ നിന്ന ആര്‍എസ്എസ് നേതാവ് പുതിയ സാഹചര്യത്തില്‍ കളത്തിലിറങ്ങുമെന്ന ഊഹങ്ങളും ചില കേന്ദ്രങ്ങളിലു്ണ്ട്.
കണ്ണൂര്‍, അഴീക്കോട്, തളിപ്പറമ്പ്, മട്ടന്നൂര്‍, ഇരിക്കൂര്‍,പേരാവൂര്‍, ധർമ്മടം, ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലും ഇടതുകൈയില്‍ ഭദ്രം. ഇടതിന് മുൻതൂക്കമുള്ളപ്പോഴും യുഡിഎഫിന് തിരിച്ചുവരവിന് സാധ്യത തുറന്നിട്ടുള്ള മണ്ഡലമാണ് കണ്ണൂര്‍. അതില്‍ കോണ്‍ഗ്രസ് കണ്ണ് വയ്ക്കുന്നു. പി.ജയരാജനായാല്‍ പോരാട്ടം പിന്നെയും ചൂടേറും. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയുടെ നീക്കങ്ങള്‍ നിലവിലെ ഭൂരിപക്ഷത്തില്‍ എന്ത് മാറ്റമുാക്കുമെന്നതും കാത്തിരുന്ന് കാണണം. ദേശീയ അധ്യക്ഷൻ അമിത്ഷാ
നേരിട്ടെത്തി സിപിഎമ്മിനെതിരെ രാഷ്ട്രീയസമരം നയിച്ച ജില്ലയില്‍ ബിജെപിക്ക് ഈ തെരഞ്ഞെടുപ്പ് അതിപ്രധാനമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നും ഒന്നാമത് രാഷ്ട്രീയം മാത്രമുള്ള കണ്ണൂരില്‍ അങ്കം മുറുകുന്നതോടെ ഇ േപ്പാഴുള്ള കുംഭചൂടിനെക്കാള്‍ വലിയ തെരഞ്ഞെടുപ്പ് ചൂടുാകും. അതിനായി കാത്തിരിക്കാം.
https://www.facebook.com/Malayalivartha

























