ബംഗാള്‍ കടുവ കീഴടങ്ങി; ഒടുവില്‍ സി ബി ഐയുടെ വജ്രായുധം ഏറ്റു; സുപ്രീം കോടതിയില്‍ മമതക്ക് തിരിച്ചടി

ഒടുവില്‍ സി ബി ഐയുടെ വജ്രായുധം ഏറ്റു. സുപ്രീം കോടതിയില്‍ മമതക്ക് തിരിച്ചടി. ബംഗാളിനെ മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ എഴുതപ്പെട്ട നേതാവായ മമതയ്ക്ക് കിട്ടിയ തിരി ച്ചടി ബംഗാള്‍ രാഷ്ട്രീയത്തില്‍ വരെ പ്രകടമാകുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രോത്യേകിച്ചും ലോക്‌സഭാതിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുമ്പോള്‍. ശാരദാ ചിട്ടിഫു കേസില്‍ അരയും തലയും മുറുക്കി സമരം തുടരുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു ഏറ്റ വലിയ പ്രഹരംഇപ്പോഴത്തെ ഈ സംഭവങ്ങളെ അങ്ങനെ മാത്രമെ വിശേഷിപ്പിക്കാനാകൂ.
മോദിയല്ല ജനാധിപത്യമാണ് രാജ്യ െത്ത ബിഗ് ബോസെന്നെന്നും താൻ സംസാരിക്കുന്നത് രാജീവ് കുമാറിന് വേണ്ടി മാത്രമല്ല ഞാൻ രാജ്യത്തെ കോടിക്കണക്കായ ആളുകള്‍ക്കുവേണ്ടിയാണെന്നും ഒക്കെ മമത പറഞ്ഞതു വെറുതെ ആയി. പക്ഷേ അത് അംഗീകരിക്കാൻ മമത തയ്യാറല്ല ഈ ജയം പശ്ചിമ ബംഗാളിന്റേത് മാത്രമല്ല മുഴുവൻ രാജ്യത്തിന്റേത് കൂടിയാണെന്ന് മമതാ ബാനര്‍ജി ആവര്‍ത്തിക്കുകയാണ്. എതിര്‍ ശബ്ദംഉയര്‍ത്തുന്നവര്‍ക്കെതിരെ സിബിഐയെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതിനെതിരെയാണ് കോടതി സംസാരിച്ചതെന്നും മമതാ ബാനര്‍ജി പറയുന്നു. ഇന്നത്തെ കോടതിയിലെ വിജയം ജനാധിപത്യത്തിന്റേതാണെന്നും മമതാ ബാനര്‍ജി അവകാശ െപ്പട്ടുന്നു. കാര്യങ്ങള്‍ ഇങ്ങനെഒക്കെ ആണെങ്കിലും കേസുമായി സഹകരിക്കണമെന്ന സുപ്രീം കോടതിയുടെ വലിയ മുന്നറിയിപ്പ് മമതയുടെ അപ്രമാദിത്വത്തിനേറ്റ കൂരയായിരുന്നു. ഭരണഘടനയും രാജ്യവും രക്ഷിക്ക െപ്പടുംവരെ സത്യഗ്രഹം തുടരുമെന്നാണു ബംഗാള്‍ മുഖ്യമ ്രന്തി മമതബാനര്‍ജിയുടെ കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നത് . കേന്ദ്രസര്‍ക്കാരിനു നടപ്പാക്കിക്കൊടുക്കാൻ പറ്റാത്തതും തിരഞ്ഞെടുപ്പു പ്രചാരണ ച്ചുവയുമുള്ളആവശ്യമാണിത്. കൊല്‍ക്ക ത്ത പൊലീസ് കമ്മീഷണര്‍ രാജീവ്കുമാര്‍ സിബിഐയുമായി സഹകരിക്കണമെന്ന് സുപ്രീം കോടതി ഇന്നു നിര്‍ദേശിച്ചതിന്റ അടിസ്ഥാനത്തില്‍ മമത വെട്ടിലാവുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള മമതയുടെ നാടകം പൊളിമെന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ശാരദാചിട്ടി തട്ടിപ്പു കേസിലെ നിര്‍ണായക തെളിവുകളായ ചുവന്ന ഡയറിയും പെൻ ഡ്രൈവുകളും ഒളി പ്പിക്കാനുള്ള നീക്ക ത്തിന്റെ ഭാഗമാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ പ്രതിഷേധ ധര്‍ണയെന്ന് ബിജെപി അടക്കമുള്ള ബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. രഹസ്യങ്ങളുടെ സൂക്ഷി പ്പുകാരനെ സംരക്ഷിക്കാനാണ്മമത ശ്രമിക്കുന്നതെന്ന ആരോപണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.
https://www.facebook.com/Malayalivartha

























