പ്രവാസിയായ സഹോദരൻ ഗൾഫിലായിരിക്കെ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയുടെ മുഖത്ത് മുളകുപൊടി വിതറി ആക്രമിച്ച ശേഷം കണ്മുന്നിലിട്ട് മക്കളെ വെട്ടിക്കൊലപ്പെടുത്തി:- മനഃസാക്ഷിയെ മരവിപ്പിച്ച അരുംകൊലയിൽ വർഷങ്ങൾക്ക് ശേഷം പിതൃസഹോദരന് വധശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി
റാന്നി കീക്കൊഴൂരില്‍ അമ്മയുടെ മുന്നില്‍ വെച്ച് രണ്ട് കുട്ടികളെ അതി ദാരുണമായി വെട്ടി കൊലപ്പെടുത്തിയ കേസില്‍ പിതൃ സഹോദരന് വധശിക്ഷ. ഷിബു എന്ന തോമസ് ചാക്കോ (47)യ്ക്കാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. 2013 ഒകേ്ടാബര്‍ 27നായിരുന്നു മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. ആറു വയസ്സുള്ള മെല്‍ബിനും നാലുവയസ്സുള്ള മെബിനുമാണ് കൊല്ലപ്പെട്ടത്.
പ്രതിയുടെ സഹോദരൻ വിദേശത്തായിരുന്ന സമയത്തായിരുന്നു കുടുംബവഴക്കിനെത്തുടർന്ന് രാവിലെ ഏഴ്മണിയോടെ വീട്ടിലെത്തിയ ഷിബു കുട്ടികളുടെ അമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷം കൃത്യം നടത്തിയത്. വീടിന്റെ മുറ്റത്ത് നാരക ചുവട്ടില്‍ മൂത്രമൊഴിച്ചു കൊണ്ടു നിന്ന മൂന്നു വയസുള്ള മെല്‍ബിനെയും, വീടിനുള്ളില്‍ ചാരുകസേരയില്‍ ഇരുന്ന് മുന്തിരിങ്ങ കഴിച്ചു കൊണ്ടിരുന്ന മെബിനെയുമാണ് കഴുത്തില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയത്.
തുടര്‍ന്ന് പ്ലാസ്‌റ്റിക് കുപ്പിയില്‍ കരുതിയിരുന്ന ഡീസല്‍ വീടിന്റെ താഴത്തേയും മുകളിലത്തെയും കിടപ്പു മുറികളില്‍ ഒഴിച്ച് തീയിട്ട ശേഷം പ്രതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് ഷിബുവിനെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. മനോജ് ഹാജരായി.
https://www.facebook.com/Malayalivartha