വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് സാന്ത്വന ഹസ്തവുമായി നടൻ മമ്മൂട്ടി

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വി.വി. വസന്തകുമാറിന്റെ വീടു സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി. പന്ത്രണ്ട് മണിയോടെയാണ് മമ്മൂട്ടി ലക്കിടിയിലെ വസന്തകുമാറിന്റെ വീട്ടിലെത്തിയ മമ്മൂട്ടി വസന്തകുമാറിന്റെ ബന്ധുമിത്രങ്ങളെ ആശ്വസിപ്പിക്കുകയും ഏറെനേരം അവര്‍ക്കൊപ്പം ചിലവഴിക്കുകയും ചെയ്തു.
ഭവന സന്ദര്‍ശനത്തിന് ശേഷം വസന്തകുമാറിന്റെ ശവകുടീരത്തില്‍ എത്തി മമ്മൂട്ടി ആദരവര്‍പ്പിച്ചു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള കുടുംബ ശ്മശാനത്തില്‍ വസന്തകുമാറിനെ അടക്കിയിരിക്കുന്നത്. മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു മമ്മൂട്ടിയുടെ സന്ദര്‍ശനം. നടന്‍ അബു സലിമും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയാണ് ജമ്മു-ശ്രീനഗര്‍ പാതയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണമുണ്ടായത്. ലക്കിടി കുന്നത്തിടവക വില്ലേജില്‍ വാഴക്കണ്ടി വീട്ടില്‍ വാസുദേവന്‍-ശാന്ത ദമ്പതികളുടെ മകനായ വസന്തകുമാര്‍ 2001 ആണ് സിആര്‍പിഎഫില്‍ ചേര്‍ന്നത്. ഹവില്‍ദാറായി സ്ഥാനക്കയറ്റം ലഭിച്ചതിനു ശേഷം ലഭിച്ച അവധി കഴിഞ്ഞ് ഫെബ്രുവരി എട്ടിനാണ് കശ്മീരിലേക്ക് മടങ്ങിയത്. രണ്ടു വര്‍ഷം കഴിഞ്ഞ് വിരമിക്കാനിരിക്കുകയായിരുന്നു. ഷീനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
വസന്തകുമാറിന്റെ അമ്മ ശാന്തയെയും ഭാര്യ ഷീനയെയും മക്കളെയും ആശ്വസിപ്പിച്ച മമ്മൂട്ടി കുറച്ചു സമയം ഇവര്‍ക്കൊപ്പം ചിലവഴിച്ചതിനു ശേഷമാണ് മടങ്ങി പോയത്. വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള കുടുംബ ശ്മശാനത്തിലാണ് വസന്തകുമാറിനെ അടക്കിയിരിക്കുന്നത്. നടന്നാണ് താരം അവിടേയ്ക്ക് എത്തിയത്.
വീരമൃത്യു വരിച്ച വയനാട് സ്വദേശി വി.വി. വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും നല്‍കാനും ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. വസന്തകുമാറിന്റെ ഭാര്യക്ക് 15ലക്ഷവും മാതാവിന് 10ലക്ഷവുമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ മന്ത്രിസഭായോഗം അപലപിച്ചു.സഹായങ്ങള്‍ ഇങ്ങനെ:വസന്തകുമാറിന്റെ ഭാര്യയ്ക്ക് വെറ്ററിനറി യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് തസ്തികയിലെ താല്‍ക്കാലിക ജോലി സ്ഥിരപ്പെടുത്തും ഭാര്യയ്ക്ക് 15 ലക്ഷം രൂപയും നല്‍കും. വസന്തകുമാറിന്റെ മാതാവിന് 10 ലക്ഷം നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും.കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ചുനല്‍കും.
https://www.facebook.com/Malayalivartha

























