കാസർകോട് ഇരട്ടകൊലപാതകത്തിൽ പിണറായിക്ക് പണി കൊടുക്കാനൊരുങ്ങി മോദി; കേസന്വേഷിക്കാൻ സേതുരാമയ്യരോ ?

പോകുന്ന പോക്കിൽ നരേന്ദ്രമോദി വീണ്ടും പിണറായിക്ക് പണികൊടുക്കും. കാസർകോട് ഇരട്ടകൊലപാതകം സി ബി ഐക്ക് കിട്ടിയാൽ മോദി പിണറായിക്കിട്ട് പണിയും. കേസ് സി ബി ഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം സർക്കാർ അംഗീകരിക്കാതിരുന്നാൽ കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും. കേസ് സി ബി ഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടാൽ സാക്ഷാൽ 'സേതുരാമയ്യർ ' ഉടൻ കേരളത്തിലെത്തും.
കാസർകോട് ജില്ലയിൽ നിന്നുള്ള എം എൽ എ കാസർകോട് ഇരട്ട കൊലപാതകത്തിൽ സംശയത്തിന്റെ നിഴലിലാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു . ഇരട്ട കൊലപാതകം നടത്തുന്നതിന് കൊലയാളികൾ എത്തിയ വാഹനം അദ്ദേഹത്തിന്റെ വീടിന് സമീപം കണ്ടെത്തിയതിനെതിരെ യൂത്ത് കോൺഗ്രസും കോൺഗ്രസും രംഗത്തെത്തി കഴിഞ്ഞു. എം എൽ എയുടെ നിർദ്ദേശാനുസരണമാണ് കൊലപാതകങ്ങൾ നടന്നതെന്ന് കോൺഗ്രസ് പരസ്യമാക്കിയില്ലെങ്കിലും രഹസ്യമായി ആരോപിക്കുന്നുണ്ട്. എം എൽ എക്കെതിരെയുള്ള തെളിവുകൾ ശേഖരിക്കുകയാണ് കോൺഗ്രസ് ഇപ്പോൾ.
പി ജയരാജനെയും ടി.വി . രാജേഷിനെയും കൊലകേസിൽപെടുത്തിയ അനേഷണ റിപ്പോർട്ട് തലശേരി കോടതി അംഗീകരിക്കാത്തതിൽ സി ബി ഐക്ക് ഖേദമുണ്ട്. കേരളത്തിലെ സി പി എമ്മിന് പണി കൊടുക്കാനുള്ള മോദിയുടെ പദധതിയുടെ ഭാഗമായാണ് പി. ജയരാജനെയും രാജേഷിനെയും കൊലക്കേതിൽ പ്രതിയാക്കിയത്. ജയരാജനും രാജേഷിനും എതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകാനാണ് തലശേരി കോടതി നിർദ്ദേശിച്ചത് . സി ബി ഐ ഒരാഴ്ചത്തെ സാവകാശം ഇക്കാര്യത്തിൽ ചോദിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. ഹൈക്കോടതിയാകട്ടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ആകെ അസ്വസ്ഥരാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലുമാണ് കേരള ഹൈക്കോടതി. സ്വാഭാവികമായും ജയരാജനെതിരെയുള്ള കേസിലും ഹൈക്കോടതി സി ബി ഐക്ക് അനുകൂലമായ തീരുമാനമെടുക്കാനാണ് സാധ്യത.
കാസർകോട്ടെ രണ്ട് കൊലപാതകങ്ങൾ ബി ജെ പിക്ക് വീണു കിട്ടിയ ആയുധമാണ്. കൊല്ലപ്പെട്ടത് കോൺഗ്രസുകാരായതിനാൽ ബിജെപിക്ക് സന്തോഷമുണ്ട്. . മരിച്ചവർ ബി ജെ പി ക്കാർ ആണെങ്കിൽ അതിൽ രാഷ്ട്രീയാഭിമുഖ്യം ഉണ്ടെന്ന് ആരോപിക്കാം. എന്നാൽ കോൺഗ്രസുകാരുടെ കേസിൽ കേന്ദ്ര സർക്കാരിന് പ്രത്യേകിച്ചൊരു താത്പര്യം ഉണ്ടാവണമെന്നില്ല. സംഭവത്തിന്റെ വിശദാംശങ്ങൾ ബി ജെ പി നേതൃത്വത്തിൽ നിന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഗവർണർ ജസ്റ്റിസ് പി. സഭാശിവം മുഖ്യമന്ത്രിയിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്. അതും വൈകാതെ കേന്ദ്രത്തിലെത്തും. അതായത് ക്വട്ടേഷൻ സി പി എമ്മിനെ തേടി പിറകെ വരുന്നുണ്ടെന്ന് ചുരുക്കം. മോദിക്ക് കുറച്ച് ദിവസം കൂടി കിട്ടിയിരുന്നെങ്കിൽ തീർച്ചയായും ഒരു കലക്ക് കലക്കുമായിരുന്നു.
റ്റി.പി. ചന്ദ്രശേഖരൻ കൊലക്കേസിലും നേതാക്കളുടെ ഗൂഢാലോചന ഉണ്ടായിരുന്നു. എന്നാൽ അന്നത്തെ കോൺഗ്രസ് സർക്കാർ അവരെ രക്ഷിച്ചു. അതിന്റെ ഫലമാണ് ഇപ്പോൾ അവർ അനുഭവിക്കുന്നത്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് അധികം വൈകാതെ യൂത്ത് കോൺഗ്രസ് കോടതിയിലെത്താനാണ് സാധ്യത, എന്നാൽ സീതാറാം യച്ചൂരിയും രാഹുൽ ഗാന്ധിയും ചേർന്ന് വിഷയം കോംപ്ലിമെന്റ്സാക്കിയാൽ ഒന്നും ചെയ്യാനാവില്ല.
https://www.facebook.com/Malayalivartha

























