ഗുരുവായൂർ അമ്പലത്തിൽ വിവാഹത്തിന് അണിഞ്ഞൊരുങ്ങി സുന്ദരിയായെത്തിയ വധുവിന് മണ്ഡപത്തിൽ കയറാൻ കരഞ്ഞുവിളിക്കേണ്ടിവന്നു... നിസഹായരായി ബന്ധുക്കൾ, പെടാപ്പാടുപെട്ട് പോലീസ്
ഗുരുവായൂർ അമ്പലത്തിൽ നടന്ന ഒരു വിവാഹത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വളരെ തിരക്കുള്ള വിവാഹ സീസണിൽ ഗുരുവായൂരമ്പലത്തിൽ വിവാഹിതരാകാനെത്തിയ നവവധു വിവാഹവേദിയിലെ തിക്കിലും തിരക്കിലും പെട്ട് അസ്വസ്ഥയാകുന്നതും സഹായത്തിനായി അച്ഛനെ വിളിച്ചു കരയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ 10 ന്, 273 വിവാഹങ്ങളാണ് ഗുരൂവായൂരമ്പല നടയിൽ നടന്നത്. ഇത്രയധികം തിരക്കുള്ളതിനാൽ താലികെട്ടിനു ശേഷം നിശ്ചയിച്ച വിവാഹവേദിയിലേക്ക് കൃത്യസമയത്ത് തിരികെപ്പോകാൻ പല വധൂവരന്മാർക്കും കഴിയാറില്ല.
വധൂവരന്മാരും അവരുടെ ബന്ധുക്കളുമടക്കം വലിയൊരു സംഘം നടയിലെ വിവാഹമണ്ഡപത്തിൽ നിലയുറപ്പിക്കുമ്പോൾ ആ വിവാഹത്തിനു ശേഷം അടുത്ത ഊഴത്തിനായി വിവാഹമണ്ഡപത്തിലേക്ക് കയറാൻ ശ്രമിക്കുന്ന വധുവിന്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഏറ്റവും സുന്ദരിയായി അണിഞ്ഞൊരുങ്ങിയെങ്കിലും തിക്കിലും തിരക്കിലുംപെട്ട് ഉടഞ്ഞ സാരിയും ഉലഞ്ഞ മുടിയുമായി ആകെ അലങ്കോലമായാണ് വധുവിന് മണ്ഡപത്തിൽ പ്രവേശിക്കാനായത്. തിരക്ക് നിയന്ത്രിക്കാൻ വല്ലാതെ പാടുപെടുന്ന പൊലീസ് ഉദ്യോഗസ്ഥനെയും ദൃശ്യങ്ങളിൽ കാണാം.
ബന്ധുക്കൾ മുൻകൈയെടുത്ത് വധൂവരന്മാരെയും മാതാപിതാക്കളെയും മണ്ഡപത്തിലേത്ത് തള്ളിക്കയറ്റാൻ ശ്രമിക്കുന്നതോടെ സ്ഥിതി ഗതികൾ നിയന്ത്രണാതീതമാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
https://www.facebook.com/Malayalivartha