നാലു മിഷനുകളുടെ കോ- ഓര്‍ഡിനേറ്ററായ ചെറിയാന്‍ ഫിലിപ്പിന് ചുമതലയേറ്റ് മാസങ്ങൾ പിന്നിട്ടിട്ടും ശമ്പളമില്ല:- നവകേരള മിഷന്‍ കോഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പിന്റെ ഗതി ഇപ്പോൾ ഇതാണ്...

മുന്‍ കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനും, നവകേരള സൃഷ്‌ടിക്കായി സര്‍ക്കാര്‍ രൂപം നല്‍കിയ മിഷന്റെ കോ- ഓര്‍ഡിനേറ്ററുമായ ചെറിയാന്‍ ഫിലിപ്പിന്റെ ശമ്പളം ചുവപ്പ് നാടയില്‍ കുരുങ്ങി. നിത്യനിദാന ചെലവുകള്‍ക്കുപോലും പണമില്ല. യാത്ര സുഹൃത്തുക്കളുടെ ഇരുചക്രവാഹനങ്ങളില്‍. ആരോടും പരിഭവമില്ലെന്ന് ചെറിയാന്‍.
നാലു മിഷനുകളുടെ കോ- ഓര്‍ഡിനേറ്ററിനാണ് ഈ ഗതി. കഴിഞ്ഞ ജൂണിലാണ് ഇടതു സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിത കേരളം, ആര്‍ദ്രം, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്‌ഞം ഒരു ലൈഫ് എന്നീ നാലു മിഷനുകളുടെ കോ- ഓര്‍ഡിനേറ്ററായി ചെറിയാന്‍ ഫിലിപ്പിനെ നിയമിച്ചത്. ജൂണില്‍ അദ്ദേഹം ചുമതലയേറ്റു. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റാങ്കിലാണു ചെറിയാന്‍ ഫിലിപ്പിനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
ചുമതലയേറ്റ് ഒമ്പതു മാസം കഴിഞ്ഞിട്ടും ശമ്പളം നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനായില്ല. നിയമനത്തിനു കൂടുതല്‍ താല്‍പര്യം കാണിച്ചതു മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ധനമന്ത്രാലയത്തിന്റെ മെല്ലെപ്പോക്കാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ഒരു സ്‌റ്റാഫിനെപ്പോലും ചെറിയാനു നല്‍കിയിട്ടില്ല. സര്‍ക്കാര്‍ അനുവദിച്ച ഔദ്യോഗിക വാഹനം ഓടിക്കുന്നതു ടൂറിസം വകുപ്പിലെ താല്‍ക്കാലിക ഡ്രൈവറാണ്. ഡ്രൈവറുടെ ശമ്പളം ടൂറിസം വകുപ്പ് കൊടുക്കുന്നതു ഭാഗ്യം.
https://www.facebook.com/Malayalivartha

























