പെരിയ ഇരട്ടക്കൊലപാതകം: തെളിവെടുപ്പിൽ വെട്ടാന്‍ ഉപയോഗിച്ച വാളും മര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡുകളും കണ്ടെത്തി

പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് തുടരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനുമായി പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ നാട്ടുകാരിൽ നിന്നും കയ്യേറ്റ ശ്രമം ഉണ്ടായി. സ്ഥലത്ത് നേരിയ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. തെളിവെടുപ്പിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. വെട്ടാന്‍ ഉപയോഗിച്ച വാളും മര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡുക ളു മാണ് കണ്ടെത്തിയത്.ആയുധങ്ങള്‍ പ്രതി തിരിച്ചറിഞ്ഞു
തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. കൊലനടന്ന കല്ലിയോട് എത്തിച്ചാണ് തെളിവെടുത്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാനാണു തീരുമാനം.
ഇന്നലെയാണ് പീതാംബരനെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾക്കു വേണ്ടി പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന ആറംഗ സംഘവും കസ്റ്റഡിയിലുണ്ട്. പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരുമാണ് കൊലനടത്തിയതെന്ന് ഇവർ മൊഴി നൽകിയിരുന്നു. കൊലപാതകത്തില്‍ ക്വട്ടേഷന്‍ സംഘത്തിന് പങ്കില്ലെന്ന് ആണ് പീതംബരന്‍ മൊഴി നല്‍കിയിട്ടുള്ളത് .എന്നാല്‍ ഈ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha

























