ആറ്റുകാൽ പൊങ്കാലയ്ക്ക് പോകാൻ ടൂ വീലറിൽ യാത്ര ചെയ്യവേ കെ എസ് ആർ ടി സി ബസിടിച്ച് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം
ആറ്റുകാൽ പൊങ്കാലയ്ക്ക് പോകുന്നതിനായി മകൾക്കൊപ്പം ഇരുചക്രവാഹനത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോകവെ വാഹനാപകടത്തില്‍ അമ്മയ്‌ക്കും മകള്‍ക്കും ദാരുണാന്ത്യം. ഇന്ന് രാവിലെ ആറോടെ കൊല്ലം കര്‍ബല ജംഗ്‌ഷനും ചെമ്മാംമുക്കിനുമിടയില്‍ ഭാരതരാജ്ഞി പള്ളിക്ക് മുന്നിലായിരുന്നു അപകടം. കൊല്ലം ഉളിയക്കോവില്‍ കാവടിപ്പുറം നഗര്‍ കാവടി കിഴക്കതില്‍ (ഹൗസ് നമ്ബര്‍ 62) ജലജ മണികണ്‌ഠന്‍ (50), ഇളയ മകള്‍ ആര്യ എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. ജലജ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ആര്യയെ മേവറം മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കിയെങ്കിലും രാവിലെ ഒമ്ബതോടെ മരിച്ചു. കടപ്പാക്കട ഭാഗത്ത് നിന്ന് സ്‌കൂട്ടറില്‍ കൊല്ലം റെയില്‍വേ സ്‌റ്രേഷനിലേക്ക് വരുമ്ബോഴായിരുന്നു അപകടം.
കൊല്ലത്ത് നിന്ന് കുളത്തൂപ്പുഴ ഭാഗത്തേക്ക് വരികയായിരുന്നു ബസ്. ആര്യയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. ആര്യയെ തിരുവനന്തപുരത്ത് വിദഗ്‌ദ്ധ ചികിത്സയ്‌ക്ക് എത്തിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും തിരുവനന്തപുരത്തേക്കുള്ള ഇന്നത്തെ യാത്ര ദുഷ്‌കരമായതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha