ഡിക്ഷണറിയിലെ 25 പേജുകള്‍, ഒരു ദിവസം 15 മണിക്കൂറോളമെടുത്താണ് ഇംഗ്ലീഷ് പഠിച്ചതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം; അടുത്ത ജന്മത്തില്‍ ഒരു എഫ് വണിന്റെ ഡ്രെെവറോ, ഒരു റോക്ക് സംഗീതജ്ഞനോ ആകണമെന്നും വെളിപ്പെടുത്തൽ

'ഞാന്‍ ഇംഗ്ലീഷ് പഠിച്ചത് ഒരു മുറിയില്‍ കയറി വാതിലടച്ച് 15 മണിക്കൂറോളം ഡിക്ഷണറിയിലെ 25 പേജുകള്‍ ദിവസവും പഠിച്ചാണ്. ഇതിനായി താന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചുവെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരു മലയാളം മീഡിയം സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. എന്റെ അച്ഛന്‍ ഒരു സ്‌കൂള്‍ അദ്ധ്യാപകാനായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദെെവം ആരെയും ഒരു വിഡ്ഢിയായി ഭൂമിയിലേക്ക് സൃഷ്ടിക്കുന്നില്ല. ഞാന്‍ ഡ്രെെവിംഗ് ഇഷ്ടപ്പെടുന്ന ഒരാളാണ്. അടുത്ത ജന്മത്തില്‍ എനിക്ക് ഒരു എഫ് വണിന്റെ ഡ്രെെവറോ ഒരു റോക്ക് സംഗീതജ്ഞനാകണമെന്നും ആഗ്രഹമുണ്ട്.
ഒരു നല്ലമൃഗ സ്നേഹി കൂടിയാണെന്നും കണ്ണന്താനം പറയുന്നു. പൂച്ച,തത്ത,നായ ,മുയല്‍ ഇങ്ങനെ പോകുന്നു വീട്ടിലെ വളര്‍ത്തു മൃഗങ്ങളുടെ നീണ്ട നിരകള്‍. സന്തോഷങ്ങളും ഇടനേരങ്ങളും ഇവര്‍ക്കൊപ്പവും സംവദിക്കുമെന്നും കണ്ണന്താനം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്ത്രി സഭയില്‍ അംഗമാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും കണ്ണന്താനം പറഞ്ഞു.
സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പാവം കുട്ടിയായിരുന്നു. പത്താംക്ലാസ് പരീക്ഷയില്‍ 43% മാര്‍ക്ക് ലഭിച്ചു. അത് ഒരു അത്ഭുതമായിരുന്നെന്നും അന്നത്തെ ഹെഡ്മസ്റ്റര്‍ പറഞ്ഞിരുന്നു. കുറെപേര്‍ എന്നെ ഇഡിയറ്റ് എന്ന് വിളിച്ചിരുന്നു. പക്ഷെ, ഞാന്‍ ഇന്റെലിജന്റ് ആകുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. 1979-ല്‍ ഐ.എസ് ലഭിച്ചതിനു ശേഷം പുതിയൊരു വഴിത്തിരിവായി. നിരവധി പുസ്‌തകങ്ങളെഴുതി. ടെെംസ് മാഗസിനില്‍ 100 യുവ ആഗോള നേതാക്കളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.
https://www.facebook.com/Malayalivartha


























