പിറവത്ത് സ്റ്റോപ്പിൽ ബസ്സ് നിർത്താത്തത് ചോദ്യം ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മുഖത്ത് തുപ്പിയ കണ്ടക്ടർക്ക് എട്ടിന്റെ പണികൊടുത്ത് പോലീസ്...

പിറവത്ത് പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പാലാ ഡിപ്പോയിലെ കണ്ടക്ടര്‍ എം.പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സ്റ്റോപ്പിൽ ബസ്സ് നിർത്താത്തത് ചോദ്യം ചെയ്തപ്പോൾ മുഖത്ത് തുപ്പിയെന്ന പിറവം സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്.
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മുമ്പായി കുടുംബക്ഷേത്രത്തിൽ പൂജ നടത്തി അമ്മയോടൊപ്പം മടങ്ങുന്നതിനിടെ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സ്റ്റോപ്പിൽ ബസ്സ് നിർത്താത്തത് ചോദ്യം ചെയ്തപ്പോൾ തർക്കത്തിനിടെ വിദ്യർത്ഥിനിയുടെ മുഖത്ത് കണ്ടക്ടർ തുപ്പുകയായിരുന്നു. ഇതേതുടര്‍ന്ന് കണ്ടക്ടറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നു. പിറവം നഗരസഭ കൗണ്‍സിലര്‍ ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ സ്കൂള്‍ അധികൃതരും പിടിഎയും പ്രതിഷേധവുമായി രംഗത്തെത്തി.
പെണ്‍കുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ കണ്ടക്ടറെ പിറവം സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കണ്ടക്ടറുടെ നടപടിയിൽ പ്രതിഷേധം ഉയർന്നതോടെ പരാതി സംബന്ധിച്ച് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























