ഒളിച്ചോടിയ കമിതാക്കളെ കൊല്ലം അഞ്ചാലുമൂട് പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ കമുകനെ മാറ്റിപ്പറഞ്ഞ് കാമുകി; യഥാർത്ഥ കാമുകനും മൗനം തുടർന്നതോടെ പോലീസുകാരുടെ മുന്നിൽ വച്ച് സുഹൃത്ത് അസഭ്യവർഷം തുടർന്നതോടെ പൊളിഞ്ഞത് ഒളിച്ചോട്ട നാടകം

18കാരനൊപ്പംപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോള്‍ കാമുകന് പകരം സുഹൃത്തിന്റെ പേര് പറഞ്ഞ് പോലീസിനെ കുഴപ്പിച്ച് കാമുകി. താനാണ് യഥാര്‍ത്ഥ കാമുകനെന്ന് പറയാന്‍ പതിനെട്ടുകാരനും മടി കാണിച്ചതോടെ സുഹൃത്ത് കുടുങ്ങി. പിന്നെ രണ്ടും കല്‍പ്പിച്ച് പൊലീസുകാരുടെ മുന്നില്‍വച്ചുതന്നെ സുഹൃത്ത് അസഭ്യവര്‍ഷവും തുടങ്ങിയതോടെ കമിതാക്കളുടെ തിരക്കഥ മുഴുവനും പൊളിഞ്ഞു.
ഒരാഴ്ച മുമ്ബാണ് കൊല്ലത്തെ പത്തൊന്‍പതുകാരിയും പതിനെട്ടുകാരനും വീടുവിട്ടുപോയത്. രക്ഷിതാക്കളുടെ പരാതിയില്‍ അഞ്ചാലമൂട് പൊലീസ് കേസെടുക്കുകയും ഇവരെ കണ്ടെത്തി സ്റ്റേഷനിലെത്തിക്കുകയും ചെയ്‌തിരുന്നു. പെണ്‍കുട്ടിക്കും യുവാവിനും ഒപ്പം ഒരു സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ പെണ്‍കുട്ടി സുഹൃത്തുമായാണ് അടുപ്പത്തിലെന്നും വിവാഹം കഴിക്കാനാണു തീരുമാനമെന്നും അറിയിച്ചു.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇരുവരുടെയും വിവാഹം നടത്തി നല്‍കാമെന്നു തമാശയായി പറഞ്ഞു. തുടര്‍ന്നാണ് ഒളിച്ചോടല്‍ നാടകത്തിന്റെ കഥ പൊളിയുന്നത്. താന്‍ ഒളിച്ചോടിയത് ഒപ്പം കസ്‌റ്റഡിയിലെടുത്ത പതിനെട്ടുകാരനൊപ്പമാണെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. അയാള്‍ക്ക് വിവാഹ പ്രായമാകാത്തതിനാല്‍ സുഹൃത്തിന്റെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. പൊലീസ് പിടിച്ചാല്‍ 22 വയസുകാരനായ സുഹൃത്തിനൊപ്പമാണ് വീടുവിട്ടിറങ്ങിയതെന്നു പറയാനായിരുന്നു തീരുമാനം.
പ്രശ്നം ഇത്രയും രൂക്ഷമായിട്ടും 18കാരന്‍ സത്യം തുറന്നു പറയാന്‍ മുതിര്‍ന്നില്ല. ഇതിന് ശേഷമാണ് സുഹൃത്ത് പൊലീസുകാരുടെ മുന്നില്‍ വച്ചു ക്ഷോഭിച്ചത്. അതോടെ യഥാര്‍ത്ഥ കാമുകന്‍ എല്ലാം പറഞ്ഞ് കീഴടങ്ങി. പിന്നീട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം പോകാന്‍ സന്നദ്ധത അറിയിച്ച് ഒപ്പിട്ടു നല്‍കി. പുറത്തിറങ്ങിയപ്പോള്‍ വീട്ടുകാരുടെ സമ്മതത്തോടെ കാമുകനൊപ്പം പോയി.
https://www.facebook.com/Malayalivartha


























