വര്‍ക്ക്‌ഷോപ്പ് ഉടമയായ ആദ്യ ഭര്‍ത്താവ് മരിച്ച് നാല്പത്തിമൂന്നാം ദിവസം മക്കളുമായി അരുണിനൊപ്പം ഒളിച്ചോടി; പ്രത്യേകിച്ച് ജോലിക്ക് പോകാതെ പകല്‍ വീട്ടില്‍ തന്നെ തങ്ങുന്ന ഇരുവരും പാതിരാത്രിയാകുന്നതോടെ കുട്ടികളെ ഒഴിവാക്കി കാറില്‍ പോയി, തിരിച്ചെത്തുന്നത് പുലര്‍ച്ചെയാണെന്ന് അയല്‍വാസികളുടെ മൊഴി: ആരുമായും അടുപ്പം പുലര്‍ത്താത്ത അരുണും യുവതിയും നയിച്ചിരുന്നത് ആഡംബരജീവിതവും...

ഏഴു വയസ്സുകാരന്‍ കാമുകന്റെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും, കാമുകനെയും കുറിച്ച് ഞെട്ടിക്കുന്ന മൊഴികളുടെ അയല്‍വാസികള്‍. പകല്‍ വീട്ടില്‍ തന്നെ തങ്ങും, പാതിരാത്രിയാകുന്നതോടെ അരുണും യുവതിയും കുട്ടികളെ ഒഴിവാക്കി കാറില്‍ എങ്ങോട്ടോ പോകും, തിരിച്ചെത്തുന്നത് പുലര്‍ച്ചെയാണെന്ന് അയല്‍വാസികള്‍ വ്യക്തമാക്കുന്നു. ജോലിക്കൊന്നും പോകുന്നില്ലെങ്കിലും അടിച്ചു പൊളിച്ചുള്ള ആര്‍ഭാട ജീവിതം, അയല്‍വാസികളുമായും മറ്റും അധികം അടുപ്പമില്ല. പകല്‍ സമയങ്ങളില്‍ വീടിനുള്ളില്‍ തന്നെ കഴിയും. രാത്രികാലങ്ങളില്‍ കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പുറത്ത് ചുറ്റിയടിക്കും. ഇതായിരുന്നു കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ പോലീസ് പിടിയിലായ അരുണിന്റെയും കുട്ടികളുടെ മാതാവിന്റെയും ജീവിതം. പല വഴികളിലൂടെയും പണം എത്തിയിരുന്നതായാണ് സൂചനകള്‍.
ഉടുമ്പന്നൂര്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഇവരെ സഹായിക്കാനെന്ന വ്യാജേന അടുത്തു കൂടിയ അരുണ്‍ പിന്നീട് ഇവര്‍ക്കൊപ്പം താമസമുറപ്പിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം പോയതോടെ യുവതിക്ക് അവരുടെ വീട്ടുകാരോട് കാര്യമായ ബന്ധമില്ലാതെയായി. ഒരു മാസം മുന്‍പാണ് തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്തുള്ള ഇരുനില വീട്ടില്‍ ഇവര്‍ താമസത്തിനെത്തിയത്. എന്നാല്‍ ഒരു മാസത്തോളമായിട്ടും ഇവര്‍ അയല്‍വാസുകളുമായി കാര്യമായി അടുപ്പം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടില്ല.
പകല്‍ മുഴുവന്‍ ഇവര്‍ വീട്ടില്‍ കാണാറുള്ളതായി വീടിന്റ മുകള്‍ നിലയില്‍ താമസിക്കുന്ന സ്വകാര്യ ടെലികോം കമ്പനിയില്‍ ഉദ്യോഗസ്ഥനായ യുവാവ് പറയുന്നു. കുട്ടികളെ പോലും മറ്റുള്ളവരെ കാണുന്നതില്‍ നിന്നും വിലക്കിയിരുന്നു. അവരെ വീടിനു മുറ്റത്ത് ഓടിക്കളിക്കുന്നതു കാണാറായിരുന്നെങ്കിലും സംസാരിച്ചിട്ടില്ലെന്നു യുവാവ് പറഞ്ഞു. രാത്രികാലങ്ങളില്‍ കാറില്‍ കറക്കവും മറ്റും പതിവായതോടെ നാട്ടുകാര്‍ ഇവരെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു.
സംഭവ ദിവസം രാത്രി പുറത്തു പോയപ്പോള്‍ പോലീസ് പട്രോളിംഗ് സംഘവും ഇവരെ ശ്രദ്ധിച്ചിരുന്നു. സാധാരണയായി യുവതിയാണ് കാറോടിച്ചിരുന്നത്. ദുരൂഹത നിറഞ്ഞ ഇവരുടെ ജീവിതത്തെക്കുറിച്ച് ഇരുവരുടെയും ബന്ധുക്കള്‍ക്കും കാര്യമായ അറിവില്ല. മദ്യവും ലഹരി മരുന്നുകളും ഇയാള്‍ പതിവായി ഉപയോഗിച്ചിരുന്നതായും പോലീസ് പറയുന്നു. ദിവസേന ഒന്നര ലിറ്ററോളം മദ്യം ഉപയോഗിച്ചിരുന്നതായാണ് വിവരം. മുന്‍പ് തിരുവനന്തപുരത്ത് റിയല്‍ എസ്‌റ്റേറ്റ് ഇടപാടു നടത്തിയ ലഭിച്ചിരുന്ന പണം ആര്‍ഭാട ജിവിതത്തിന് ഉപയോഗിക്കുകയായിരുന്നു.
അതേ സമയം യുവതിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണത്തിലടക്കം അടിമുടി ദുരൂഹത നിറയുകയാണ്.തൊടുപുഴയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. പൂര്‍ണ ആരോഗ്യവാന്‍. എന്നാല്‍ കഴിഞ്ഞ മേയില്‍ തിരുവനന്തപുരത്ത് പോയ യുവതിയുടെ ഭര്‍ത്താവ് പിന്നെ ജീവനോടെ തിരിച്ചു വന്നിട്ടില്ല. ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അന്ന് തിരുവനന്തപുരത്ത് ഇതേ അരുണിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
യുവതിയുടെ ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങുകളില്‍ ഉള്‍പ്പെടെ അരുണ്‍ പങ്കെടുത്തിരുന്നു. ഭര്‍ത്താവ് മരിച്ച് 43മത്തെ ദിവസം യുവതി അരുണിനൊപ്പം തിരുവനന്തപുരത്തേക്ക് ഒളിച്ചോടി. ഒപ്പം കുട്ടികളെയും കൂട്ടി. യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ അന്ന് പരാതിയും നല്കിയിരുന്നു. കണ്ടുകിട്ടിയശേഷം ഇവരെ യുവതിയുടെ അമ്മ പെരിങ്ങാശേരിയിലെ വീട്ടിലേക്ക് കൊണ്ടുവന്നു. പിന്നീടാണ് യുവതിയുടെ അമ്മയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ഇരുവരും കുമാരമംഗലത്തേക്ക് വാടകയ്ക്കു വരുന്നത്.
കുട്ടികളോട് ഏറെ സ്‌നേഹമുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവ്, അതായത് കുട്ടികളുടെ അച്ഛന്‍ മൂത്തമകന്റെ പേരില്‍ മൂന്നരലക്ഷം രൂപയോളം ബാങ്കില്‍ ഇട്ടിരുന്നു. ഈ പണം അരുണും യുവതിയും ചേര്‍ന്ന് യുവാവ് മരിച്ചയുടനെ ബാങ്കില്‍ നിന്ന് പിന്‍വലിച്ചു. ഈ പണം ഉപയോഗിച്ച് യുവതിയുടെ കാറിന്റെ സിസി മുഴുവന്‍ അടച്ചുതീര്‍ത്തു. ബാക്കി പണം ഉപയോഗിച്ച് തൊടുപുഴയിലെ വര്‍ക്ക് ഷോപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത് അറ്റക്കുറ്റ പണി നടത്തുകയും ചെയ്തു.ആരോഗ്യവാനായ ഭര്‍ത്താവ് പെട്ടെന്ന് മരിക്കുക, ഭര്‍ത്താവിന്റെ ബന്ധു പെട്ടെന്ന് രക്ഷകനായി അവതരിക്കുക, രണ്ടുമാസം പോലും തികയും മുമ്പേ ബന്ധുവിനൊപ്പം ഒളിച്ചോടുക, ഭര്‍ത്താവ് ബാങ്കിലിട്ട പണവും അയാളുടെ വര്‍ക്ക് ഷോപ്പും സ്വന്തമാക്കുക. എല്ലാമൊരു തിരക്കഥ പോലെയാണ് പരുപപ്പെട്ടു വരുന്നത്. യുവതിയും ഇപ്പോള്‍ അരുണിനെ കുറ്റപ്പെടുത്തിയാണ് സംസാരിക്കുന്നത്. എന്നാല്‍ വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ അനുജനായ മൂന്നുവയസുകാരന്‍ സ്വന്തം അമ്മയെ കാണുമ്പോള്‍ പേടിച്ച് ഓടിയൊളിക്കുകയാണ്. അരുണ്‍ മാത്രമല്ല സ്വന്തം അമ്മയും തങ്ങളെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ഈ കുട്ടി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha






















