കേരളത്തില്‍ ഏറ്റവും ശക്തമായ ത്രികോണപ്പോര്; കേരളത്തില്‍ ഏറ്റവും ശക്തമായ ത്രികോണപ്പോര് നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ബി.ജെ.പിക്കും ആഗ്രഹം കനത്ത ഭൂരിപക്ഷത്തില്‍ ജയിക്കാൻ

കേരളത്തില്‍ ഏറ്റവും ശക്തമായ ത്രികോണപ്പോര് നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ കനത്ത ഭൂരിപക്ഷത്തില്‍ ജയിക്കാനാണ് യു.ഡി.എഫിനും എല്‍.ഡി.എഫിനും ബി.ജെ.പിക്കും ആഗ്രഹം. എങ്ങനെയും കടന്നുകയറുമെന്ന കണക്കുകൂട്ടലുമുണ്ട് എല്ലാവര്‍ക്കുംദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളും കേന്ദ്ര, സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനവും വിശ്വാസവും വര്‍ഗീയതയുമെല്ലാം മറയില്ലാതെയും മറയോടെയും പ്രചാരണത്തിനിടെ അത്യാവേശത്തില്‍ കടന്നുപോയി. ദേശീയ രാഷ്ട്രീയത്തിന്റെ പ്രാധാന്യംകൊണ്ട് മാത്രമല്ല, രാഷ്ട്രീയ കേരളത്തിന്റെ തലസ്ഥാനമെന്ന നിലക്കും മൂന്നു മുന്നണികള്‍ക്കും ജീവന്മരണ പോരാട്ടമാണ് ഇവിടെ. പ്രചാരണം അവസാനിക്കുമ്പോള്‍ 2014ലെ സ്ഥിതിയല്ല തിരുവനന്തപുരത്ത്. മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടവരെന്ന അന്നത്തെ നാണംകെട്ട സ്ഥിതിമാറ്റി യു.ഡി.എഫിനും ബി.ജെ.പിക്കും ഒപ്പം എല്‍.ഡി.എഫ് എത്തിയതോടെ ആരും ജയിക്കാമെന്ന സ്ഥിതിയായി. അടിയൊഴുക്കിനൊപ്പം 50 ശതമാനത്തിലധികം വോട്ടര്‍മാരും തങ്ങളുടെ നിലപാട് പ്രചാരണത്തിന്റെ നാലാം റൗണ്ട് തുടങ്ങും മുമ്പേ തീരുമാനിച്ചുകഴിഞ്ഞു.
2014ലെ 15,470 വോട്ടിന്റെ ഭൂരിപക്ഷം തിരുത്തി ശശി തരൂരിന് ഹാട്രിക് ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ തന്നെയാണ് യു.ഡി.എഫ് ഒരുങ്ങിനില്‍ക്കുന്നത്. ഏഴു നിയമസഭ മണ്ഡലങ്ങളിലും ലീഡ് നേടുമെന്ന ആത്മവിശ്വാസമാണ് ഇതിനുപിന്നില്‍. 2014ല്‍ നഗരത്തില്‍ നാല് നിയമസഭ മണ്ഡലങ്ങളില്‍ പിറകില്‍ പോയത് തിരുത്തും.
ബി.ജെ.പിയുടെ ഏക എം.എല്‍.എയുള്ള നേമത്തെ അട്ടിമറി വിജയത്തിലൂടെ ഞെട്ടിക്കുമെന്ന ഉറപ്പിലാണ് കോണ്‍ഗ്രസ്. കാരണം ബി.ജെ.പിയുടെ ഹിന്ദുത്വവും സി.പി.എമ്മിന്റെ സങ്കുചിത രാഷ്ട്രീയവും ജനം തള്ളും.2014ല്‍ കൈവിട്ട വിജയം കുമ്മനം രാജശേഖരനിലൂടെ തിരിച്ചുപിടിക്കുമെന്നതാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം. എല്ലാ മേഖലകളിലുമുള്ള അനുകൂല ട്രെന്‍ഡ് തങ്ങളെ കൈവിടില്ലെന്ന വിശ്വാസമാണ് അവര്‍ക്ക്. പ്രചാരണത്തിലും സംഘാടനത്തിലും എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും പിന്നിലാക്കിയതോടെ കഴിഞ്ഞ പ്രാവശ്യം പിന്നില്‍പോയ ഗ്രാമീണമേഖലകളിലും ലീഡ് നേടി വ്യക്തമായ വിജയം കൈവരിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.കഴിഞ്ഞകാല തിരിച്ചടിയുടെ എല്ലാ കറയും മാറ്റി സി. ദിവാകരന്‍ എല്‍.ഡി.എഫിന് വേണ്ടി വിജയം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസമാണ് നേതൃത്വം പ്രകടിപ്പിക്കുന്നത്മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ മാത്രമെന്ന് ഉറക്കെപ്പറയാനും മുന്നണിക്ക് മടിയില്ല. ബി.ജെ.പി മൂന്നാംസ്ഥാനത്തേക്ക് പോകുമെന്നുതന്നെയാണ് കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha
























