ദിലീപിനെ വിടാതെ പിന്തുടർന്ന് വിവാദങ്ങൾ ; ലോക്സഭാ തെരഞ്ഞെടുപ്പിനിടെ സെൽഫി വിഷയത്തിൽ കുടുങ്ങി ദിലീപ് ; പോളിംഗ് നടപടികൾക്കെതിരെ സെൽഫി എടുത്തത് ഗുരുതര വീഴ്ചയെന്ന് ആക്ഷേപണം

കഴിഞ്ഞ ദിവസം നടൻ ദിലീപ് വോട്ട് ചെയ്യാനെത്തിയപ്പോൾ പോളിംഗ് ഓഫീസർ സെൽഫിയെടുക്കാൻ ബൂത്തിന് പുറത്തിറങ്ങിയത് വിവാദമായിരിക്കുകയാണ്. പാലസ് റോഡിലെ ബൂത്തിലാണ് സംഭവം ഉണ്ടാകുന്നത് .വോട്ട് ചെയ്തശേഷം ബൂത്തിനു പുറത്തിറങ്ങിയ ദിലീപിനു പിന്നാലെ ചെന്നു വനിതാ പോളിംഗ് ഓഫീസര്‍ സെല്‍ഫിയെടുക്കുകയായിരുന്നു.
തുടർന്ന് വോട്ട് ചെയ്യാന്‍ വന്നവരും സെല്‍ഫിക്കായി തിരക്കുകൂട്ടി. ദിലീപ് സന്തോഷത്തോടെ എല്ലാവര്‍ക്കും നിന്നുകൊടുക്കുകയും ചെയ്തു.ഇതാണിപ്പോൾ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടപടികള്‍ക്കിടെ പോളിംഗ്ഓഫീസര്‍ ബൂത്തിനു പുറത്തിറങ്ങി നടനൊപ്പം സെല്‍ഫിയെടുത്തതു വീഴ്ചയാണെന്ന് ആക്ഷേപമുയര്‍ന്നിരിക്കുകയാണ്. അമ്മ, സഹോദരന്‍, സഹോദര ഭാര്യ എന്നിവരോടൊപ്പമാണു ദിലീപ് ബൂത്തിലെത്തിയത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മികച്ച പ്രതികരണമാണ് കേരളത്തില്‍ നിന്ന് ലഭിക്കുന്നത്. ഏഴു മണിക്കൂര്‍ പിന്നിടുമ്പോള്‍ അമ്പത് ശതമാനത്തിലധികം പോളിംഗാണ് കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ സിനിമാ താരങ്ങള്‍ ഇത്തവണ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ എത്തുകയുണ്ടായി. സൂപ്പര്‍ താരം മോഹന്‍ലാല്‍ രാവിലെ തന്നെ തിരുവനന്തപുരത്തെ മുടവന്‍മുകളിലുള്ള എല്‍.പി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വോട്ട് ചെയ്യാന്‍ ലാല്‍ എത്തുന്നത്.
മെഗാ സ്റ്റാര്‍ മമ്മൂട്ടി പനംപള്ളിനഗറിലാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ട് നമ്മുടെ അവകാശമാണെന്നും അതുകൊണ്ടുതന്നെ എല്ലാവരും വോട്ട് ചെയ്യണമെന്നും മമ്മൂട്ടി പറഞ്ഞു. ദിലീപാണ് സമ്മതിദാനാവകാശം രേഖപ്പെടുത്താനെത്തിയ മറ്റൊരു വി.ഐ.പി. അമ്മ സരോജത്തിനൊപ്പമാണ് ആലുവ പാലസിന് സമീപത്തെ പോളിംഗ് സ്റ്റേഷനില്‍ ദിലീപ് എത്തിയത്. സഹോദരന്‍ അനൂപ്, അനൂപിന്റെ ഭാര്യ ലക്ഷ്മി പ്രിയ, സഹോദരി ജയലക്ഷ്മി എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇന്ത്യയെ രക്ഷിക്കുന്ന നല്ലൊരു ഭരണം വരട്ടെയെന്ന് വോട്ട് ചെയ്തതിന് ശേഷം മാദ്ധ്യമപ്രവര്‍ത്തരോട് പ്രതികരിക്കവെ ദിലീപ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























