ബാബുവന്റെ പുതിയ പ്രവചനം കേട്ട് ഞെട്ടി കേരളം; കഴിഞ്ഞവർഷത്തെ പ്രളയമടക്കം കൃത്യമായി പ്രവചിച്ചിരുന്നുവെന്നു ബാബുവിന്റെ പ്രവചനം വായിച്ചവർ അവകാശപ്പെടുന്നു

മഴയെപ്പറ്റി കൃത്യമായി പഠിച്ചാൽ പ്രവചനം അസാധ്യമാണെന്ന് തെളിയിക്കുകയാണ് വെതർ ബാബു എന്ന സി. ബാബു. കളമശ്ശേരിയിലെ സ്പോക്കൺ ഇംഗ്ലീഷ് അധ്യാപകനായ ഇദ്ദേഹം കഴിഞ്ഞവർഷത്തെ പ്രളയമടക്കം കൃത്യമായി പ്രവചിച്ചിരുന്നുവെന്നു ബാബുവിന്റെ പ്രവചനം വായിച്ചവർ അവകാശപ്പെടുന്നു.
മഴയെ പറ്റിയുള്ള പഠനം ബാബു ഹോബിയായി തുടങ്ങുകയും പിന്നീടു ഗൗരവമായെടുക്കുകയും ചെയ്യുകയായിരുന്നു. കേരളത്തിലെ മഴയുടെ 12 വർഷത്തെ കണക്കുകളും വിവിധ മേഖലകളിലെ ഭൂപ്രകൃതി എന്നിവ ബന്ധപ്പെടുത്തി അദ്ദേഹം പഠിച്ചാണു സാധ്യതകൾ പ്രവചിക്കുന്നത്. പഠനത്തിന് 8 വർഷമെടുത്തു. 3 വർഷമായി കേരളത്തിലെ മഴയെപ്പറ്റി പ്രവചിക്കുന്നു. 2016ൽ കേരളത്തിലെ മഴ കലണ്ടർ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും ബാബു വ്യക്തമാക്കി.
‘മഴ വെറുതെയങ്ങു പെയ്യുന്നതല്ല. അതിനെ ഭയക്കേണ്ടതുമില്ല. ഓരോ പ്രദേശത്തെ ഭൂപ്രകൃതിയുമായി അതിനു കാര്യമായ ബന്ധമുണ്ട്. ഉയർന്ന പ്രദേശത്തു കൂടിയ മഴ ലഭിക്കണമെന്നില്ല. കുന്നിനു മുകളിലല്ല, മധ്യഭാഗത്താണ് ഏറ്റവുമധികം മഴ പെയ്യുന്നത്. കേരളത്തിലെ മൺസൂൺ മുംബൈ വരെയെത്താറുണ്ടെങ്കിലും ഗുജറാത്തിലേക്കു കടക്കാറില്ല. ഗുജറാത്തിൽ ഭൂമി ഏറെയും പരന്നു കിടക്കുന്നതാണു കാരണം. തമിഴ്നാടിന്റെ പ്രശ്നവും ഇതു തന്നെ. മഴയുടെ ആവർത്തന ചക്രമാണു മറ്റൊരു ഘടകം. ചന്ദ്രന്റെ സ്ഥാനവും മഴയുമായി കാര്യമായ ബന്ധമുണ്ട്. ഇവയെല്ലാം വച്ചു കൃത്യമായ പ്രവചനത്തിനു കഴിയും. അന്തരീക്ഷത്തിലെ മാറ്റങ്ങൾക്കനുസരിച്ചു മഴ പ്രവചിക്കുന്നതാണു കാലാവസ്ഥാ വകുപ്പിന്റെ രീതി. ഇതിൽ മാറ്റങ്ങൾക്കു സാധ്യത കൂടുതലാണന്ന് ബാബു പറയുന്നു. കേരളത്തിലേതു മാത്രമല്ല, കർണാടകത്തിലെ മഴയും ബാബു പ്രവചിക്കുന്നു. ലോകത്തെ എതു രാജ്യത്തെ മഴയും പ്രവചിക്കാവുന്നതേയുള്ളുവെന്നും ബാബു അവകാശപ്പെടുന്നു. അതേസമയം കുറച്ചു ദിവസത്തേക്കു കേരളത്തിൽ കാര്യമായ മഴയുണ്ടാകില്ലെന്നാണു ബാബുവിന്റെ ഒടുവിലത്തെ പ്രവചനം.
https://www.facebook.com/Malayalivartha


























