Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

എന്തുകൊണ്ട് വിവാഹം കഴിക്കുന്നിലെന്ന നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും ചോദ്യത്തിന് സഹോദരനെ മറയാക്കി പലപ്പോഴും അജാസ് ഒഴിഞ്ഞുമാറി; പൊലീസ് ഗ്രൗണ്ടിലെ ഡ്രില്ലില്‍ തുടങ്ങിയ അടുപ്പത്തിന് വിള്ളലുണ്ടായതോടെ സൗമ്യയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു:- സ്കൂട്ടറിൽ കാറുകൊണ്ടിടിച്ചിട്ട അജാസ് ഭയന്ന് വിറച്ച സൗമ്യയെ ഓടിച്ചിട്ട് വെട്ടി വീഴ്ത്തി പെട്രോളൊഴിച്ച് ചുട്ടെരിച്ചു- നടുങ്ങുന്ന ആ ക്രൂരത

16 JUNE 2019 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

പൊലീസുദ്യോഗസ്ഥയെ തീക്കൊളുത്തി കൊലപ്പെടുത്തിയ സഹപ്രവര്‍ത്തകന്‍ അജാസിന് കൊല്ലപ്പെട്ട സിപിഒ സൗമ്യ പുഷ്പാകരനുമായി അടുപ്പമുണ്ടായിരുന്നെന്ന് സഹപ്രവർത്തകർ. ഇരുവരും കൊച്ചിയില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ച കാലത്തായിരുന്നു സൗഹൃദം തുടങ്ങിയത് പിന്നീട് എപ്പോഴോ ഇരുവരും തമ്മിലുണ്ടായിരുന്ന വ്യക്തിബന്ധത്തില്‍ വിള്ളലുകളുണ്ടായി. ഇതിന്റെ പക സൂക്ഷിച്ചിരുന്ന അജാസാണ്‌ കഴിഞ്ഞ ദിവസം സൗമ്യയെ വെട്ടി വീഴ്ത്തിയും പെട്രോളൊഴിച്ച് കത്തിച്ചും കൊലപ്പെടുത്തിയത്.

കാക്കനാട് സൗത്ത് വാഴക്കാല മൂലേപ്പാടം റോഡ് നെയ്‌തേലില്‍ എന്‍.എ.അജാസിനെ കുറിച്ച്‌ നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും സഹ പൊലീസുകാര്‍ക്കുമുള്ളത് വെവ്വേറെ അഭിപ്രായങ്ങളായിരുന്നു. കൊല്ലപ്പെട്ട സൗമ്യയെ തൃശൂരിലെ പരിശീലനകാലത്തു ഗ്രൗണ്ടില്‍ ഡ്രില്‍ ചെയ്യിച്ചിരുന്നത് അജാസാണെന്നു പറയുന്നു. വിവാഹം വൈകുന്നതിനെക്കുറിച്ചു ചോദിച്ചവരോടു സഹോദരിയുടെ പുനര്‍ വിവാഹം നടത്താനുണ്ടെന്ന കാരണമാണ് അജാസ് പറഞ്ഞിരുന്നത്. ഇതും കളവായിരുന്നു. ഇത്രയും ക്രൂരമായി പ്രതികാരം ചെയ്യാവുന്നത്ര പ്രശ്‌നങ്ങള്‍ അജാസിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നുവെന്നു കാക്കനാട്ടെ അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമറിയില്ലായിരുന്നു.

2018 ജൂലൈ ഒന്നിനാണ് ടൗണ്‍ ട്രാഫിക് സ്റ്റേഷനില്‍ എത്തിയത്. കളമശേരി എആര്‍ ക്യാംപില്‍ നിന്നു ലോക്കലിലേക്കു മാറുകയായിരുന്നു. ഒരാഴ്ച മുന്‍പു വീടുപണിയാണെന്നു പറഞ്ഞ് 15 ദിവസത്തെ അവധിയെടുത്തു. സ്റ്റേഷനിലെ സഹപ്രവര്‍ത്തകരുമായി അടുപ്പം കുറവാണ്. തമാശകളിലോ ചര്‍ച്ചകളിലോ പങ്കുചേരാറില്ല. 2014-ല്‍ പൊലീസില്‍ ചേര്‍ന്ന സൗമ്യ തൃശൂര്‍ കെ.എ.പി. ബറ്റാലിയനില്‍ ട്രെയിനിയായിരിക്കേ അജാസ് പരിശീലകനായിരുന്നു. അജാസ് വനിതാ സിവില്‍ പൊലീസ് ഓഫിസറുമായുള്ള സൗഹൃദത്തെ കുറിച്ചുള്ള വിവരങ്ങള്‍ സുഹൃത്തുക്കളോടും പങ്കുവച്ചിട്ടില്ല. അജാസിന്റെ ക്രൂരകൃത്യത്തെക്കുറിച്ചറിയുമ്ബോള്‍ പിതാവും മാതാവും സഹോദരിയും മാത്രമാണ് വാഴക്കാല മൂലേപ്പാടം റോഡിലെ വീട്ടിലുണ്ടായിരുന്നത്.

സൗമ്യയും അജാസും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. സുഹൃത്തുക്കളായ ചില സഹപ്രവര്‍ത്തകര്‍ക്കു മാത്രമേ ഇവരുടെ സൗഹൃദം അറിയാമായിരുന്നുള്ളൂ. മലപ്പുറം സ്വദേശിയായ ഇയാള്‍ എറണാകുളം കാക്കനാട് വാഴക്കാലായിലാണു താമസിക്കുന്നത്. വാഴക്കാലായില്‍ സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒമ്ബതു മുതല്‍ അടുത്ത 25 വരെ അവധിയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഔദ്യോഗികാവശ്യത്തിന് തിരുവനന്തപുരം വരെ പോകുന്നെന്നു പറഞ്ഞാണ് അജാസ് വീട്ടില്‍നിന്നിറങ്ങിയത്. പൊലീസില്‍ ജോലി കിട്ടും വരം നാട്ടില്‍ സ്വകാര്യബസില്‍ കണ്ടക്ടറായിരുന്നു.

അവിവാഹിതനായ അജാസിനൊപ്പമുള്ള ഇരട്ട സഹോദരന്‍ ഡ്രൈവറാണ്. ഏതോ പരീക്ഷയ്ക്കു അജാസ് തയ്യാറെടുത്തിരുന്നതായി സമീപത്തെ കടക്കാരന്‍ പറഞ്ഞു. കടയില്‍ നിന്നു എല്ലാ ആഴ്ചയിലും പൊതുവിജ്ഞാന വാരിക വാങ്ങിയിരുന്ന അജാസ് തന്നെയാണ് പരീക്ഷയുടെ കാര്യം പറഞ്ഞിരുന്നതത്രെ. സാമ്ബത്തിക ചുറ്റുപാടുള്ള കുടുംബമാണ് അജാസിന്റേത്. സിവില്‍ ലൈന്‍ റോഡിലെ വാഴക്കാല ജംക്ഷനില്‍ നിന്നു 100 മീറ്റര്‍ മാത്രം മാറിയാണ് മൂലേപ്പാടം റോഡില്‍ അജാസിന്റെ വീട്. വീടിനോടു ചേര്‍ന്നു റോഡരികില്‍ കടമുറികള്‍ നിര്‍മ്മിച്ചു വാടകയ്ക്കു നല്‍കിയിട്ടുണ്ട്.

വട്ടയ്ക്കാട്ട് ഇലിപ്പക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലക കൂടിയായ സൗമ്യ ഇന്നലെ രാവിലെ സ്‌കൂളിലെത്തി പത്തരയോടെ മടങ്ങി. തുടര്‍ന്ന് ഉച്ചയ്ക്ക് തഴവയില്‍ പി.എസ്.സി. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയെഴുതാന്‍ പോയിരുന്നതായി പറയപ്പെടുന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ വീട്ടില്‍നിന്നിറങ്ങിയ സൗമ്യയെ അജാസ് കാറിടിപ്പിച്ച്‌ വീഴ്‌ത്തി. വടിവാള്‍ ഉപയോഗിച്ച്‌ കഴുത്തില്‍ വെട്ടിയശേഷം പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. വ്യക്തിവൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറയുന്നു.

ആക്രമണത്തിനിടെ തീപടര്‍ന്ന് പൊള്ളലേറ്റ അജാസിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. 50% പൊള്ളലേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. മൊഴിയെടുക്കാൻ ആശുപത്രിയിൽ മജിസ്ട്രേട്ട് എത്തിയെങ്കിലും അജാസ് സംസാരിച്ചിട്ടില്ല. ഇൻക്വസ്റ്റിനു ശേഷം സൗമ്യയുടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (3 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (4 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (5 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (5 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (5 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (5 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (6 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (7 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (7 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (7 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (7 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (8 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (8 hours ago)

Malayali Vartha Recommends