ബിനോയി എവിടെയന്ന് തനിക്കറിയില്ല; കണ്ടിട്ട് കുറെ ദിവസങ്ങളായെന്നും മകനെ സംരക്ഷിക്കേണ്ട ഒരു നടപടിയും സ്വീകരിച്ചിട്ടില്ല; ലൈംഗികാരോപണക്കേസില്‍ മകനെ സംരക്ഷിക്കില്ലെന്നും പാര്‍ട്ടി ഇടപെടേണ്ട സാഹചര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

ലൈംഗികാരോപണക്കേസില്‍ മകനെ സംരക്ഷിക്കില്ലെന്നും പാര്‍ട്ടി ഇടപെടേണ്ട സാഹചര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയിയെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ല. സ്വന്തം ചെയ്തികളുടെ ഫലം വ്യക്തികള്‍ തന്നെ അനുഭവിക്കണമെന്നും നിരപരാധിത്തം തെളിയിക്കേണ്ടത് ആരോപണവിധേയന്‍ തന്നെയാണെന്നും കോടിയേരി പറഞ്ഞു. ബിനോയി എവിടെയന്ന് തനിക്കറിയില്ല, കണ്ടിട്ട് കുറെ ദിവസങ്ങളായെന്നും മകനെ സംരക്ഷിക്കേണ്ട ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുടുംബാംഗങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ തനിക്ക് ഏറ്റെടുക്കാന്‍ കഴിയില്ല. ബിനോയ് കുടുംബമായിട്ട് കഴിയുന്ന വ്യക്തിയാണ്. പരാതി സംബന്ധിച്ച് തനിക്ക് നേരത്തെ അറിയില്ലായിരുന്നു. വാര്‍ത്തകള്‍ വന്നതിന് ശേഷമാണ് ഇക്കാര്യം അറിഞ്ഞത്. പരാതിക്കാരിയുമായി സംസാരിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
മകനെ കെണ്ടത്തുക തന്‍െറ ചുമതലയല്ല. മുംബൈ പൊലീസിന്‍െറ ഉത്തരവനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനല്ല താന്‍. മക്കള്‍ വിദേശരാജ്യങ്ങളില്‍ പോകുേമ്ബാള് അവരുടെ പിറകെ പോകാന്‍ രക്ഷിതാക്കള്‍ക്ക് കഴിയില്ല. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അവര്‍ തന്നെയാണ് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.
ആരോപണത്തിന്റെ നിജസ്ഥിതി പൊലീസ് കണ്ടെത്തട്ടെയെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്തു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം രാജി സന്നദ്ധതയുമായി ബന്ധപ്പെട്ട് കോടിയേരി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ സന്നദ്ധനാണെന്ന് കോടിയേരി അറിയിച്ചിരുന്നതായി നേരത്തെയും വാർത്ത വന്നിരുന്നു. ഇതിന് പുറകെയാണ് കോടിയേരി രാജിക്കത്തുമായി പാർട്ടിയോഗത്തിനെത്തിയത്. എന്നാൽ കോടിയേരി നിലവിൽ രാജി വക്കേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാന ഘടകം കൈക്കൊണ്ടതെന്നാണ് സൂചന. അതിനിടെ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന ആരോപണവും കേസും നിലവിൽ ബിനോയ് ഒളിവിൽ പോയ സാഹചര്യവും അടക്കം വിവാദം വിശദമായി പാർട്ടിയോഗത്തിൽ റിപ്പോർട്ട് ചെയ്തതായാണ് വിവരം.
https://www.facebook.com/Malayalivartha



























