Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പുത്തുമലയിൽ രക്ഷാപ്രവർ‌ത്തനത്തിന് നാവികസേന; മണ്ണിടിച്ചിൽ സാധ്യതയുള്ള സമീപപ്രദേശങ്ങളിൽ നിന്നും മുഴുവൻ പേരെയും ഇനിയും മാറ്റാനായിട്ടില്ല; നാവികസേന ഹെലികോപ്‌ടറുകൾ ഉച്ചയോടു കൂടി പുത്തുമലയിലെത്തും

10 AUGUST 2019 02:22 PM IST
മലയാളി വാര്‍ത്ത

വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് പുത്തുമലയിലേത്. ഈ പ്രദേശത്തിലെ അഞ്ഞൂറോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി. മണ്ണിടിച്ചിൽ സാധ്യതയുള്ള സമീപപ്രദേശങ്ങളിൽ നിന്നും മുഴുവൻ പേരെയും ഇനിയും മാറ്റാനായിട്ടില്ല. പുത്തുമലയിൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമായ സാഹചര്യത്തിൽ നാവികസേനയുടെ സേവനം ലഭ്യമാക്കാൻ തീരുമാനമായി. നാവികസേന ഹെലികോപ്‌ടറുകൾ ഉച്ചയോടു കൂടി പുത്തുമലയിലെത്തും. നിലവിൽ ഫയർഫോഴ്‌സിന്റെ നാൽപ്പതംഗ സംഘം മാത്രമാണ് പുത്തുമലയിലുള്ളത്.

അതേസമയം ഉരുൾപൊട്ടലുണ്ടായ മേപ്പാടിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മേപ്പാടിയിൽ മരണപ്പെട്ടവരുടെ എണ്ണം പത്തായി. കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. 15ൽ അധികം പേരെ കാണാതായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മലയാളം പ്ലാന്റേഷനിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന പാടികള്‍ എട്ട് കുടുംബങ്ങള്‍ കഴിഞ്ഞിരുന്ന ക്വാര്‍ട്ടേഴ്‌സുകള്‍, ഇരുപതോളം വീടുകള്‍, പള്ളിയും അമ്ബലവും കടകളും വാഹനങ്ങളും എന്ന് തുടങ്ങി പ്രദേശമാകെ ഉരുള്‍പൊട്ടലില്‍പ്പെട്ടതായാണ് വിവരം. റോഡും പാലവുമൊക്കെ തകര്‍ന്നതോടെ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പുത്തുമലയിലേക്ക് എത്തിയത്.

വീണ്ടും മണ്ണിടിഞ്ഞതോടെയാണ് രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമായത്. സ്ഥലത്ത് രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. മണ്ണും വെള്ളവും ഒരു പ്രദേശത്തെയാകെ തകർത്തെറിഞ്ഞുകൊണ്ടാണ് ഒഴുകിയെത്തിയത്. എന്നാൽ ഇക്കാര്യം ജില്ലാഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല. നൂറോളം കുടുംബങ്ങളെ തകർത്തെറിഞ്ഞാണ് പുത്തുമലയിൽ ദുരിതം പെയ്‌തത്.

അതേസമയം മേപ്പാടി പുത്തുമലയിലെ ഉരുൾപൊട്ടൽ പ്രദേശത്തേക്ക് തിരിച്ച രക്ഷാപ്രവർത്തകരുടെ വാഹനം പ്രതികൂല കാലാവസ്ഥയെ തുടർന്ന് വഴിയിൽ കുടുങ്ങിയതായി റിപ്പോർട്ട്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതിനിടെ, നാട്ടുകാരും രക്ഷാപ്രവർത്തകരും ഇന്നലെ നടത്തിയ തെരച്ചിലിൽ 9 പേരുടെ ചേതനയറ്റ ശരീരങ്ങൾ കണ്ടെത്തിയിരുന്നു. അവശേഷിക്കുന്നവർക്കായി ഉൗണും ഉറക്കവും ഉപേക്ഷിച്ച്, പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് തെരച്ചിൽ തുടരുമെന്നാണ് രക്ഷാപ്രവർത്തകരുടെ നിലപാട്.

ഉരുൾപൊട്ടൽ മൂലം പ്രദേശത്ത് കാലെടുത്ത് വയ്ക്കാൻ പോലും വയ്യാത്ത തരത്തിൽ മണ്ണും പാറയും വൃക്ഷങ്ങളും അടിഞ്ഞ് കൂടിയിരിക്കുന്നു. തോടായി ഒഴുകിയിരുന്ന അരുവി വലിയ പുഴ കണക്കെ താഴ്വാരത്തേക്ക് നിറഞ്ഞു പായുന്നു. കനത്ത മഴ ശമിക്കാത്തതാണ് തെരച്ചിൽ ദുഷ്കരമാക്കുന്നത്. എങ്കിലും അവശേഷിച്ചവരെ കണ്ടെത്താനുള്ള തീവ്രശ്രമമാണ് ഇന്നലെ ദുരന്ത ഭൂമിയിൽ കണ്ടത്. ആരും ഇവിടെ കാഴ്ചക്കാരല്ല, എല്ലാവരും രക്ഷാ പ്രവർത്തനവുമായി ഒരൊറ്റ മനസോടെ രംഗത്തുണ്ട്. സബ് കളക്ടർ ഉമേഷ്, സി.കെ. ശശീന്ദ്രൻ എം.എൽ.എ എന്നിവരുടെ മേൽനോട്ടത്തിലാണ് രക്ഷാ പ്രവർത്തനം നടക്കുന്നത്.ബുധനാഴ്ച രാത്രിയോടെയാണ് മലമുകളിൽ ആദ്യം ഉരുൾ പൊട്ടിയത്. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ സമീപ പ്രദേശത്തെ ഒട്ടേറെപ്പേരെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി. കോൺക്രീറ്റ് വീടുകൾ പോലും തകർന്നു. എന്നിട്ടും ഇവിടേക്ക് അധികൃതർ ആരും എത്തിയില്ല.വ്യാഴാഴ്ചയും നാട്ടുകാർ താഴ്വാരത്തെ പലരെയും മാറ്റിപ്പാർപ്പിച്ചു. ഇതിനിടെയാണ് വ്യാഴാഴ്ച വൈകിട്ട് നാലേകാലിന് മല ഒന്നാകെ പൊട്ടിയൊഴുകി എത്തിയത്. അര ഏക്കറോളം വീതിയിൽ ഭൂമി അപ്പാടെ തുടച്ചു മാറ്റപ്പെട്ടു. പള്ളിയും അമ്പലവും എസ്റ്റേറ്റ് പാടികളും മറ്റു കെട്ടിടങ്ങളുമെല്ലാം മലവെള്ളപ്പാച്ചിലിൽ അപ്രത്യക്ഷമായി. തലേ ദിവസം മുതൽ പലരെയും ഇവിടെ നിന്ന് നാട്ടുകാർ മാറ്റിയത് കൊണ്ടാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞത്. എങ്കിലും ഇനിയും ഏറെപ്പേർ കുടുങ്ങിക്കിടപ്പുണ്ടാകാമെന്നാണ് നാട്ടുകാർ പറയുന്നത്. സമീപത്തെ റിസോർട്ടുകളിലെത്തിയ ‌ടൂറിസ്റ്റുകളെക്കുറിച്ചും പാടികളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചും അറിയേണ്ടതുണ്ട്. കള്ളാടിയിൽ നിന്ന് പുത്തുമലയിലേക്ക് അഞ്ച് കിലോ മീറ്റർ ദൂരമുണ്ട്. ഇവിടെ പച്ചക്കാട് പ്രദേശത്താണ് ആദ്യം ഉരുൾ പൊട്ടിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (1 hour ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends