പി. രാജുവിനെ സർക്കാർ അകത്താക്കും; സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് പാസ്‌പോര്‍ട്ട് നല്‍കുന്നത് പൊലീസ് നിഷേധിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ രാജു ഫയൽ ചെയ്ത കേസിൽ രാജുവിനെതിരെ കർശന നിലപാട് സ്വീകരിക്കാൻ പോലീസ് തീരുമാനം
സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് പാസ്‌പോര്‍ട്ട് നല്‍കുന്നത് പൊലീസ് നിഷേധിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ രാജു ഫയൽ ചെയ്ത കേസിൽ ഹൈകോടതിയിൽ രാജുവിനെതിരെ കർശന നിലപാട് സ്വീകരിക്കാൻ പോലീസ് തീരുമാനിച്ചു. പി. രാജുസർക്കാരിനെതിരെ ഹൈകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഒരു വിട്ടു വീഴ്ചയും ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടതില്ലെന്ന് പോലീസും സർക്കാരും തീരുമാനിച്ചത്.
അതേസമയം എൽദോ എബ്രഹാം എം എൽ എക്ക് മർദ്ദനമേറ്റ സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ സർക്കാരിന് നൽകിയ അന്വേഷണ റിപ്പോർട്ടിൽ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കില്ല . അന്വേഷണ റിപ്പോർട്ട് സർക്കാരിന്റെ കൈയിലുണ്ട്. പോലീസ് മർദ്ദനത്തിന്റെ ഉത്തരവാദികൾ സി പി ഐ നേതാക്കൾ തന്നെയാണെന്നാണ് സർക്കാർ പറയുന്നത്. എറണാകുളം കളക്ടറുടെ റിപ്പോർട്ട് ചുരുട്ടി കൊട്ടയിലിടാനാണ് സർക്കാർ തീരുമാനം.
രാജു ഹൈക്കോടതിയിൽ നൽകിയ കേസ് സർക്കാരിനെതിരെ എന്ന നിലയിൽ തന്നെയാണ് സർക്കാർ നീങ്ങുന്നത്. സർക്കാരിനെതിരെ കേസ് കൊടുക്കുന്നത് ആരായാലും അത് കർശനമായി നേരിടാൻ തന്നെയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയും അഡ്വക്കേറ്റ് ജനറലും തമ്മിൽ കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എറണാകുളത്ത് ഐ.ജി ഓഫീസിന് മുമ്പിൽ നടന്ന സി.പി.ഐ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പി രാജുവിനെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ പാസ്പോര്‍ട്ട് ക്ലിയറന്‍സ് പൊലീസ് നിഷേധിച്ചിരിക്കുന്നത്.
സിറിയയിലെ ഡമാസ്കസില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ജില്ലാ സെക്രട്ടറി പാസ്പോര്‍ട്ടിനായി അപേക്ഷിച്ചത്. ഇപ്പോള്‍ കൈയിലുള്ള പാസ്പ്പോര്‍ട്ടിന്റെ കാലാവധി അവസാനിച്ചത് കാരണം അത് പുതുക്കുന്നതിന് വേണ്ടിയാണ് പി.രാജു അപേക്ഷ സമര്‍പ്പിച്ചത്. അപ്പോഴാണ് പൊലീസ് ക്ലിയറന്‍സ് നിഷേധിച്ചത് .
സി പി ഐ ജില്ലാ സെക്രട്ടറി സർക്കാരിനെതിരെ കേസിനു പോയതിൽ സി പി ഐ സംസ്ഥാന നേതൃത്വത്തിലുള്ള കാനം പക്ഷത്തിന് ശക്തമായ എതിർപ്പുണ്ട്. എന്നാൽ ഇസ്മായിൽ പക്ഷം രാജുവിനൊപ്പം നിൽക്കുന്നതിനാൽ കാനത്തിന് ഒന്നും ചെയ്യാനാവില്ല. രാജുവാകട്ടെ കാനത്തെ ശക്തിയുക്തം എതിർക്കുകയാണ്. പിണറായിക്ക് മുന്നിൽ സി പി ഐയെ മുട്ടുകുത്തിച്ചു എന്ന ആരോപണമാണ് കാനത്തിനെതിരെ വിമത നേതാക്കൾ ഉന്നയിക്കുന്നത്. കാനം രാജുവിന് എതിരായതിനാൽ പിണറായി രാജുവിനെ വെറുതെ വിടില്ല. ആഭ്യന്തര വകുപ്പും ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രാജു ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കേസെടുത്തത്. എൽദോ എബ്രഹാം എം എൽ എക്ക് പോലീസ് മർദ്ദനമേറ്റിട്ട് പോലും സർക്കാർ ഒരു നടപടിയുമെടുത്തില്ല . മറ്റൊരു സംസ്ഥാനത്തും ഒരു ജനപ്രതിനിധിക്കും ഇത്തരമൊരു ഗതികേട് വരില്ലെന്ന് എല്ലാവരും പറയുന്നു.
https://www.facebook.com/Malayalivartha