പ്രളയജലം കുത്തിയൊലിച്ചിറങ്ങിയതിനെ തടുർന്ന് ആറോളം കുടുംബങ്ങള്‍ ശുദ്ധജലത്തിന് ആശ്രയിക്കുന്ന കിണർ വറ്റി; അമ്പരന്ന് നാട്ടുകാർ

കരിങ്ങനാട് പ്രഭാപുരം എടത്തോള്‍ മുഹമ്മദ് ഫൈസിയുടെ വീട്ടിലാണ് നാട്ടുകാരെയും പരിസരവാസികളെയും ഞെട്ടിച്ച അപൂര്‍വ പ്രതിഭാസം നടന്നത്. പരിസരത്തെ ആറോളം കുടുംബങ്ങള്‍ ശുദ്ധജലത്തിന് ആശ്രയിക്കുന്ന കിണറാണ് വറ്റിയത് . വര്‍ഷങ്ങളായി വറ്റാത്ത കിണറായിരുന്നു ഇത്. കുഴല്‍ കിണറിന്റെ മോട്ടര്‍ പ്രവര്‍ത്തിപ്പിച്ചാണ് പരിസരത്തെ വീട്ടുകാര്‍ വെള്ളം എടുക്കുന്നത് . ശക്തമായി പ്രളയജലം ഇറങ്ങിയതോടെയാണ് കിണർ വറ്റിത്തുടങ്ങിയത്. ജലം താഴ്ന്നിറങ്ങിയതോടെ ഒരുമണിക്കൂറിനകംതന്നെ കിണര്‍ വറ്റുകയായിരുന്നു.
പ്രളയജലം കയറിയ ദിവസവും ഉച്ചയ്ക്ക് രണ്ടര വരെ കിണര്‍ നിറയെ വെള്ളമുണ്ടായിരുന്നു. വൈകിട്ട് നാലിന് മോട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി വീട്ടുകാര്‍ കിണറിനരികെ ചെന്നപ്പോഴാണ് കിണര്‍ വറ്റിയതായി കാണുന്നത്.
ഇതുസംബന്ധിച്ച് കൊപ്പം വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചെങ്കിലും ഒരാഴ്ചയായിട്ടും മറുപടി ലഭിച്ചില്ലെന്ന് മുഹമ്മദ് ഫൈസി പറഞ്ഞു.
ജിയോളജി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ബന്ധപ്പെട്ടവരുടെ സ്ഥല പരിശോധനയ്ക്കു ശേഷം നടപടി സ്വീകരിക്കുമെന്ന് കൊപ്പം വില്ലേജ് ഓഫിസര്‍ അജിത് അറിയിച്ചു. ഈ പ്രതിഭാസം കണ്ട് നാട്ടുകാരടക്കം അമ്ബരപ്പിലാണ്. ഇത്രയും വെള്ളം കയറി പരിസരപ്രദേശങ്ങളിലെ കിണറും കുളങ്ങളും തോടുകളും നിറഞ്ഞ സമയത്ത് പ്രഭാപുരത്തെ ഒരു കിണറിലെ മാത്രം വെള്ളം വറ്റിയത്.
https://www.facebook.com/Malayalivartha





















