മുറ്റത്തൊരുക്കിയ ഒരേ പന്തലില്‍ ഒരേ സമയം നടക്കുന്നത് 4 വിവാഹങ്ങൾ!! നാടിന് മാതൃകയായി എരുമേലിയിലെ കൂട്ടുകുടുംബത്തിലെ നാലുപേരുടെ വിവാഹം

ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന ഹിദായത്ത് ഭവനിലെ ആറ് സഹോദരങ്ങളും നാട്ടിലെത്തിയാല്‍ ഒന്നിച്ചാണു താമസം. ആ സമയത്ത് ബന്ധുക്കളൊക്കെയായി കൂട്ടുകുടുംബത്തിലെ അംഗങ്ങളുടെ എണ്ണം 100ന് അടുത്തെത്തും. ഈ വീടിന്റെ ഏറ്റവും വലിയ നന്മ ഇതിനു പിന്നാമ്ബുറത്തായി ലളിതമായി ഒരുക്കിയ ഒറ്റ അടുക്കളയാണ്. വീട്ടിലെ സ്ത്രീകള്‍ എല്ലാവരും ചേര്‍ന്നാണു ദിവസവും പാചകം. വിശേഷാവസരങ്ങളില്‍ മാത്രം സഹായികളെ തേടാറുള്ളൂ. നാടിന് ആഘോഷമായി മാറുകയാണ് ഇന്ന് എരുമേലിയിലെ ഹിദായത്ത് ഭവനില്‍ കൂട്ടുകുടുംബത്തിലെ നാല് പേരുടെ വിവാഹം. മുറ്റത്തൊരുക്കിയ ഒരേ പന്തലില്‍ ഒരേ സമയം നടക്കുന്നത് 4 വിവാഹങ്ങളാണ്. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമായി നാല് വിവാഹങ്ങള്‍ക്കും ഒറ്റ ക്ഷണക്കത്താണ് തയ്യാറാക്കിയത്. വിവാഹകര്‍മങ്ങള്‍ക്കു ദിവസങ്ങള്‍ക്കു മുമ്ബ് തന്നെ എരുമേലി നാലാംമൈലിലെ വീട്ടില്‍ ആള്‍ക്കൂട്ടപ്പെരുമഴയാണ് ഉണ്ടായത്. എരുമേലിയിലെ ഹിദായത്ത് ഭവനിലെ താമസക്കാര്‍ ആറ് സഹോദരന്മാരും അവരുടെ കുടുംബവും അടുത്ത ബന്ധുക്കളുമൊക്കെയാണ്.
മൂന്നു നിലയുള്ള വീട്ടില്‍ സഹോദരങ്ങളും പ്രിയപ്പെട്ടവരും ഉള്‍പ്പടെ സദാസമയവും 50ല്‍ കുറയാത്ത അംഗങ്ങള്‍ സ്ഥിരതാമസത്തിനുണ്ടാവും. ഇന്ന് വിവാഹിതരാകുന്നത്, സഹോദരങ്ങളായ നാസറുദീന്‍, നിസാറുദീന്‍ എന്നിവരുടെ മക്കളായ നജ്മയും നജ്മിയും ബന്ധുക്കളായ എരുമേലി തൈപ്പറമ്ബില്‍ ഷാജിയുടെയും തിരുവല്ല അലീന മന്‍സില്‍ സുബൈറിന്റെയും മക്കളായ സാദിന മോളും അലീനയുമാണ്. വീട്ടുപരിസരത്ത് പ്രത്യേകം ഒരുക്കിയ പന്തലില്‍ വെച്ചാണ് നാലുപേരുടേയും വിവാഹം. എരുമേലി വില്ലന്‍ചിറ അബ്ദുല്‍ റസാക്ക്, തിരുവല്ല അലീന മന്‍സിലില്‍ ആരിഫ് ഖാന്‍, ആലപ്പാറ കോയിക്കല്‍ മേപ്പുറത്ത് അന്‍സാരി, കനകപ്പലം തെങ്ങുംമൂട്ടില്‍ അജ്മല്‍ എന്നിവരാണു നാലുവരന്‍മാര്‍. ഗംഭീര വിവാഹത്തിനായി വീടിനു പുറകില്‍ പുരയിടം നിരപ്പാക്കുകയും ചെയ്തു. ഈ സ്ഥലത്ത് 25000 ചതുരശ്ര അടിയിലാണു പന്തല്‍. ഇക്കാലത്തും കൂട്ടുകുടുംബത്തിന്റെ പ്രസക്തിയും സ്‌നേഹവും വിളിച്ചോതി ഉയര്‍ന്നു നില്‍ക്കുന്ന ഈ ഹിദായത്ത് ഭവനിലെ നാലുപേരുടെ വിവാഹത്തിനായി നാട് ഓടിയെത്തുകയാണ്.
https://www.facebook.com/Malayalivartha





















