ഇനി കടലാക്രമണത്തെ തടയാം ; ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതിയുമായി കേരള സർക്കാർ
ഒക്ടോബര്‍ മാസത്തില്‍ ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി ആരംഭിക്കും. തീരശോഷണം കൂടുതലുള്ള തിരുവനന്തപുരം ജില്ലയിലെ പൂന്തുറ മുതല്‍ ശംഖുമുഖം വരെയാണ് ഇത് ആരംഭിക്കുന്നത്. ഈ പദ്ധതി നടപ്പാക്കുന്നത്തിലൂടെ കടലാക്രമണം തടയാൻ കഴിയും. കടല്‍തീരത്ത് നിന്നും 120 മീറ്റര്‍ അകലെ വച്ച് തന്നെ തിരമാലകള്‍ ബ്രേക്ക് വാട്ടറില്‍ തട്ടി ക്ഷയിക്കുകയും കടലാക്രമണം തടസ്സപ്പെടുകയും ചെയ്തു.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണാനും അതിനെ പ്രതിരോധിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തീരശോഷണം- പ്രതിരോധവും ബദല്‍ സാധ്യതകളും എന്ന ഏകദിന ശില്‍പശാലയും ഉദ്ഘാടനം ചെയ്യ്തു. കാലാവസ്ഥ വ്യതിയാനം നേരിട്ട് ബാധിക്കുന്ന തീരപ്രദേശ വാസികളെയാണ്. അത് കൊണ്ട് തന്നെ തീരദേശം സുരക്ഷിതമല്ലാത്ത ഗതിയിലാണ് . മല്‍സ്യത്തൊഴിലാളികളുടെ ആവാസ വ്യവസ്ഥയും ജീവനോപാധി മാർഗവും സമ്പത്തും സംരക്ഷിക്കുവാൻ വേണ്ടുന്നത് ചെയ്യാനുള്ള പദ്ധതിയിലാണ് . കടല്‍ തീരശോഷണം വർധിക്കുന്ന സാഹചര്യത്തിൽ പ്രകൃതി സൗഹൃദ പ്രതിരോധത്തോടൊപ്പം തന്നെ സംരക്ഷണവും അത്യാവശ്യമാണെന്ന വിലയിരുത്തലാണ് നടത്തിയിരിക്കുന്നത് . ഇതിന്റെ മുന്നോടിയായിട്ടാണ് ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ തീരപ്രദേശങ്ങളില്‍ നടപ്പിലാക്കുക.
https://www.facebook.com/Malayalivartha