Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരിൽ വൻ പെൺവാണിഭം; ഇടപാട് സ്റ്റാർ ഹോട്ടലുകളിൽ വെച്ച് , ഓരേസമയം അറുപതോളം യുവതികൾ പിടിയിൽ! ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

20 SEPTEMBER 2019 05:46 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരിൽ വൻ പെൺവാണിഭം; ഇടപാട് സ്റ്റാർ ഹോട്ടലുകളിൽ വെച്ച് , ഓരേസമയം അറുപതോളം യുവതികൾ പിടിയിൽ! ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

ഒരിടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും പെൺവാണിഭ സംഘങ്ങൾ തലപൊക്കുന്നു .. പോലീസ് അടിച്ചമർത്തിയിരുന്ന പെൺവാണിഭ സംഘങ്ങളെല്ലാം ഇപ്പോൾ തലപൊക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. തൃശൂരിൽ ആണ് ഇപ്പോൾ ഇത്തരം സംഘങ്ങളുടെ ഇടപാടുകൾ കൂടുതലായി നടക്കുന്നത് ഞെട്ടിപ്പിക്കുന്ന വാർത്തകൾ പുറത്ത് വരുന്നു . കഴിഞ്ഞ ദിവസമാണ് തൃശൂരിൽ പെൺവാണിഭ സംഘം പിടിയിലായത്. മുഖ്യ കണ്ണിയായ സീമയെ ചോദ്യം ചെയ്തപ്പോൾ ആണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്

മുഖ്യപ്രതിയും നടത്തിപ്പുകാരിയുമായ തളിക്കുളം കണ്ണോത്ത്പറമ്പിൽ സീമയ്ക്ക് (42) വിദേശത്തും കണ്ണികളു ണ്ടെന്ന് പോലീസ് പറയുന്നു . കേരളത്തിനകത്ത് എല്ലായിടത്തും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സീമയ്ക്ക് പെൺവാണിഭ ബിസിനസിന് ആളുകളുണ്ടെന്ന് പോലീസിന് തെളിവുകൾ ലഭിച്ചു . ഇതേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു

പല സംസ്ഥാനങ്ങളിൽ നിന്ന് പെൺകുട്ടികളെ എത്തിച്ച് ഇടപാടുകാർക്ക് കാഴ്ചവെക്കുന്ന റാക്കറ്റിന്റ ആസ്ഥാനമായി തൃശൂരിനെ സീമയം സംഘവും മാറ്റുകയായിരുന്നു. ഇവരുടെ കൂട്ടിത്തിലുള്ള 12 സ്ത്രീകളെ ഇതിന് മുമ്പ് തന്നെ രണ്ട് കേസുകളിലായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ പ്രധാന കണ്ണിയായ സീമയ്ക്കെതിരെ സമാന കേസുകൾ നിലവിലുണ്ട്.

ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ സ്റ്റേഷനുകളിൽ ഏഴോളം കേസുകളാണ് സീമയ്ക്കെതിരെ ഉള്ളത്. എന്നാൽ കേസിൽ കുടുങ്ങുമ്പോഴെല്ലാം ഉന്നത സ്വാധീനം ഉപയോഗിച്ച് പിഴയടച്ച് കേസിൽനിന്ന് ഊരിപോകുന്നതാണ് രീതി.
സീമയുടെ പണത്തിന് മേൽ പരുന്തും പറക്കില്ലെന്നാണ് പെൺവാണിഭ സംഘങ്ങൾക്കിടയിലെ ചൊല്ല്. തൃശൂരിനകത്തും പറത്തുമുള്ള പെൺവാണിഭ ബിസിനസിലെ ലേഡി ഡോൺ എന്നാണ് സീമ അറിയപ്പെടുന്നത്

ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം പെൺകുട്ടികളെ സീമയും കൂട്ടരും കേരളത്തിലേക്ക് പെൺവാണിഭത്തിനായി എത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്നു പിടിയിലായവരിൽ ആറുപേർ അന്യസംസ്ഥാനക്കാരായ സ്ത്രീകളായിരുന്നു

നക്ഷത്ര ഹോട്ടലുകളിലാണ് സീമ ഇപ്പോൾ തന്റെ ബിസിനസിനായി എത്തുന്നത്. പെട്ടെന്ന് പോലീസ് റെയ്ഡുകൾ ഇത്തരം നക്ഷത്ര ഹോട്ടലുകളിൽ വരില്ലെന്ന കണക്കു കൂട്ടലിലാണ് ഇതെന്ന് പോലീസ് പറയുന്നു. ഗൾഫിൽ പെൺവാണിഭ ബിസിനസിന്റെ വേരുകൾ ശക്തമാക്കുന്നതിനിടെയാണ് സീമ ഇപ്പോൾ പോലീസ് പിടിയിലായത്. നടത്തിപ്പുകാരി പിടിയിലായെങ്കിലും ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയും വിധം ശക്തമായ വേരുകൾ ഇന്ത്യക്കകത്തും പുറത്തും സീമയും കൂട്ടരും സജ്ജമാക്കിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം

ഒരേസമയം അറുപതോളം യുവതികളെ തൃശൂർ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പാർപ്പിച്ചതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പെൺവാണിഭത്തിനായി പെൺകുട്ടികളെ വിദേശങ്ങളിലേക്ക് കടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. സംസ്ഥാനാന്തര പെൺവാണിഭ റാക്കറ്റിലെ മുഖ്യകണ്ണി സീമ റിമാൻഡിലാണ്.സാമ്പത്തിക ലാഭത്തിനായി പെൺവാണിഭം നടത്തിയെന്ന കേസാണ് സീമക്കെതിരെ ചുമത്തുന്നത്. സീമക്കെതിരെ ഏഴോളം പെൺവാണിഭ കേസുകളാണ് ഉള്ളത്

പന്ത്രണ്ടോളം പേരെ രണ്ട് ഹോട്ടലുകളിൽ നിന്നായി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോസ്റ്റ് ഓഫീസിന് സമീപമുള്ള ലോഡ്ജിൽ നിന്ന് കഴിഞ്ഞ ദിവസം ഒമ്പത് യുവതികൾ അടക്കമുള്ള സംഘത്തെ ഈസ്റ്റ് പോലീസ് പിടികൂടിയിരുന്നു. ഇവരിൽ ഏഴ് പേരും ഇതര സംസ്ഥാനക്കാരാണ്. ഒരാഴ്ച മുമ്പ് നഗരത്തിലെ ഹോട്ടലിൽ നിന്ന് മൂന്ന് പേരെയും പിടികൂടി. ഇതോടെ സംഘത്തിലെ പ്രധാനി സീമതന്നെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഹോട്ടലിലും മറ്റും ജോലിക്ക് എന്ന പേരിലാണ് യുവതികളെ സീമ റിക്രൂട്ട് ചെയ്യുന്നത്. ഇരകളായ ഇതരസംസ്ഥാന യുവതികളെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

ബിസിനസ് കൊഴുത്തതോടെ സീമ തന്റെ രൂപത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. വിലകൂടിയ ആഡംബര കാറുകളിൽ സഞ്ചരിക്കുന്ന സീമയും കൂട്ടരും അംഗരക്ഷകരുടെ സംരക്ഷണത്തിലാണ് ബിസിനസ് നടത്തുന്നത്. ലോഡ്ജുകളിലെല്ലാം ഈ അംഗരക്ഷകരുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് അറുപതോളം പേരാണ് സീമയുടെ റാക്കറ്റിൽ ഉൾപ്പെട്ട് തൃശൂരിലെ വിവിധ ലോഡ്ജുകളിൽ കഴിയുന്നത്. ഏറ്റവും ചുരുങ്ങിയത് അയ്യായിരം രൂപയാണ് മണിക്കൂറിന് ഈടാക്കാറുള്ളതെന്നും പെൺകുട്ടികൾക്ക് ആയിരം രൂപയാണ് ഇതിൽ നിന്നും കിട്ടുകയെന്നും പറയുന്നു.

ലുക്ക് ഔട്ട് ഗോൾസ്, ഹാപ്പി, ഹാപ്പി എൻഡിങ്സ് എന്നീ പോരുകളിലുള്ള ഓൺലൈൻ സൈറ്റുകളിലൂടെയാണ് പെൺവാണിഭം തകൃതിയായി നടക്കുന്നത്. പലപ്രാവശ്യം പെൺവാണിഭവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധിയാർജിച്ചവർ തന്നെയാണ് പുതിയ സൈറ്റുകൾക്കും പിന്നിലെന്നാണ് റിപ്പോർട്ടുകൾ .

മല്ലു മൂവി ആക്ട്രസ് അവയിലബിൾ എന്ന കുറിപ്പോടെ ചില സൈറ്റുകളിൽ സിനിമ സീരിയൽ നടിമാരുടെ മുഖചിത്രങ്ങളും ചേർത്തിട്ടുണ്ട്. ആവശ്യക്കാർക്ക് എവിടെയും ആൾക്കാരെ എത്തിച്ചുകൊടുക്കുമെന്നും അല്ലാത്തപക്ഷം ഞങ്ങൾക്ക് സ്ഥലങ്ങളുണ്ടെന്നുമാണ് സൈറ്റുകളിൽ അവർ നൽകുന്ന വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (3 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (3 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (3 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (4 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (6 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (6 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (6 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (7 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (7 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (7 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (7 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (7 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (7 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (7 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (8 hours ago)

Malayali Vartha Recommends