Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരിൽ വൻ പെൺവാണിഭം; ഇടപാട് സ്റ്റാർ ഹോട്ടലുകളിൽ വെച്ച് , ഓരേസമയം അറുപതോളം യുവതികൾ പിടിയിൽ! ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

20 SEPTEMBER 2019 05:46 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരിൽ വൻ പെൺവാണിഭം; ഇടപാട് സ്റ്റാർ ഹോട്ടലുകളിൽ വെച്ച് , ഓരേസമയം അറുപതോളം യുവതികൾ പിടിയിൽ! ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

ഒരിടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും പെൺവാണിഭ സംഘങ്ങൾ തലപൊക്കുന്നു .. പോലീസ് അടിച്ചമർത്തിയിരുന്ന പെൺവാണിഭ സംഘങ്ങളെല്ലാം ഇപ്പോൾ തലപൊക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. തൃശൂരിൽ ആണ് ഇപ്പോൾ ഇത്തരം സംഘങ്ങളുടെ ഇടപാടുകൾ കൂടുതലായി നടക്കുന്നത് ഞെട്ടിപ്പിക്കുന്ന വാർത്തകൾ പുറത്ത് വരുന്നു . കഴിഞ്ഞ ദിവസമാണ് തൃശൂരിൽ പെൺവാണിഭ സംഘം പിടിയിലായത്. മുഖ്യ കണ്ണിയായ സീമയെ ചോദ്യം ചെയ്തപ്പോൾ ആണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്

മുഖ്യപ്രതിയും നടത്തിപ്പുകാരിയുമായ തളിക്കുളം കണ്ണോത്ത്പറമ്പിൽ സീമയ്ക്ക് (42) വിദേശത്തും കണ്ണികളു ണ്ടെന്ന് പോലീസ് പറയുന്നു . കേരളത്തിനകത്ത് എല്ലായിടത്തും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സീമയ്ക്ക് പെൺവാണിഭ ബിസിനസിന് ആളുകളുണ്ടെന്ന് പോലീസിന് തെളിവുകൾ ലഭിച്ചു . ഇതേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു

പല സംസ്ഥാനങ്ങളിൽ നിന്ന് പെൺകുട്ടികളെ എത്തിച്ച് ഇടപാടുകാർക്ക് കാഴ്ചവെക്കുന്ന റാക്കറ്റിന്റ ആസ്ഥാനമായി തൃശൂരിനെ സീമയം സംഘവും മാറ്റുകയായിരുന്നു. ഇവരുടെ കൂട്ടിത്തിലുള്ള 12 സ്ത്രീകളെ ഇതിന് മുമ്പ് തന്നെ രണ്ട് കേസുകളിലായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ പ്രധാന കണ്ണിയായ സീമയ്ക്കെതിരെ സമാന കേസുകൾ നിലവിലുണ്ട്.

ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ സ്റ്റേഷനുകളിൽ ഏഴോളം കേസുകളാണ് സീമയ്ക്കെതിരെ ഉള്ളത്. എന്നാൽ കേസിൽ കുടുങ്ങുമ്പോഴെല്ലാം ഉന്നത സ്വാധീനം ഉപയോഗിച്ച് പിഴയടച്ച് കേസിൽനിന്ന് ഊരിപോകുന്നതാണ് രീതി.
സീമയുടെ പണത്തിന് മേൽ പരുന്തും പറക്കില്ലെന്നാണ് പെൺവാണിഭ സംഘങ്ങൾക്കിടയിലെ ചൊല്ല്. തൃശൂരിനകത്തും പറത്തുമുള്ള പെൺവാണിഭ ബിസിനസിലെ ലേഡി ഡോൺ എന്നാണ് സീമ അറിയപ്പെടുന്നത്

ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം പെൺകുട്ടികളെ സീമയും കൂട്ടരും കേരളത്തിലേക്ക് പെൺവാണിഭത്തിനായി എത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്നു പിടിയിലായവരിൽ ആറുപേർ അന്യസംസ്ഥാനക്കാരായ സ്ത്രീകളായിരുന്നു

നക്ഷത്ര ഹോട്ടലുകളിലാണ് സീമ ഇപ്പോൾ തന്റെ ബിസിനസിനായി എത്തുന്നത്. പെട്ടെന്ന് പോലീസ് റെയ്ഡുകൾ ഇത്തരം നക്ഷത്ര ഹോട്ടലുകളിൽ വരില്ലെന്ന കണക്കു കൂട്ടലിലാണ് ഇതെന്ന് പോലീസ് പറയുന്നു. ഗൾഫിൽ പെൺവാണിഭ ബിസിനസിന്റെ വേരുകൾ ശക്തമാക്കുന്നതിനിടെയാണ് സീമ ഇപ്പോൾ പോലീസ് പിടിയിലായത്. നടത്തിപ്പുകാരി പിടിയിലായെങ്കിലും ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയും വിധം ശക്തമായ വേരുകൾ ഇന്ത്യക്കകത്തും പുറത്തും സീമയും കൂട്ടരും സജ്ജമാക്കിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം

ഒരേസമയം അറുപതോളം യുവതികളെ തൃശൂർ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പാർപ്പിച്ചതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പെൺവാണിഭത്തിനായി പെൺകുട്ടികളെ വിദേശങ്ങളിലേക്ക് കടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. സംസ്ഥാനാന്തര പെൺവാണിഭ റാക്കറ്റിലെ മുഖ്യകണ്ണി സീമ റിമാൻഡിലാണ്.സാമ്പത്തിക ലാഭത്തിനായി പെൺവാണിഭം നടത്തിയെന്ന കേസാണ് സീമക്കെതിരെ ചുമത്തുന്നത്. സീമക്കെതിരെ ഏഴോളം പെൺവാണിഭ കേസുകളാണ് ഉള്ളത്

പന്ത്രണ്ടോളം പേരെ രണ്ട് ഹോട്ടലുകളിൽ നിന്നായി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോസ്റ്റ് ഓഫീസിന് സമീപമുള്ള ലോഡ്ജിൽ നിന്ന് കഴിഞ്ഞ ദിവസം ഒമ്പത് യുവതികൾ അടക്കമുള്ള സംഘത്തെ ഈസ്റ്റ് പോലീസ് പിടികൂടിയിരുന്നു. ഇവരിൽ ഏഴ് പേരും ഇതര സംസ്ഥാനക്കാരാണ്. ഒരാഴ്ച മുമ്പ് നഗരത്തിലെ ഹോട്ടലിൽ നിന്ന് മൂന്ന് പേരെയും പിടികൂടി. ഇതോടെ സംഘത്തിലെ പ്രധാനി സീമതന്നെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഹോട്ടലിലും മറ്റും ജോലിക്ക് എന്ന പേരിലാണ് യുവതികളെ സീമ റിക്രൂട്ട് ചെയ്യുന്നത്. ഇരകളായ ഇതരസംസ്ഥാന യുവതികളെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

ബിസിനസ് കൊഴുത്തതോടെ സീമ തന്റെ രൂപത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. വിലകൂടിയ ആഡംബര കാറുകളിൽ സഞ്ചരിക്കുന്ന സീമയും കൂട്ടരും അംഗരക്ഷകരുടെ സംരക്ഷണത്തിലാണ് ബിസിനസ് നടത്തുന്നത്. ലോഡ്ജുകളിലെല്ലാം ഈ അംഗരക്ഷകരുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് അറുപതോളം പേരാണ് സീമയുടെ റാക്കറ്റിൽ ഉൾപ്പെട്ട് തൃശൂരിലെ വിവിധ ലോഡ്ജുകളിൽ കഴിയുന്നത്. ഏറ്റവും ചുരുങ്ങിയത് അയ്യായിരം രൂപയാണ് മണിക്കൂറിന് ഈടാക്കാറുള്ളതെന്നും പെൺകുട്ടികൾക്ക് ആയിരം രൂപയാണ് ഇതിൽ നിന്നും കിട്ടുകയെന്നും പറയുന്നു.

ലുക്ക് ഔട്ട് ഗോൾസ്, ഹാപ്പി, ഹാപ്പി എൻഡിങ്സ് എന്നീ പോരുകളിലുള്ള ഓൺലൈൻ സൈറ്റുകളിലൂടെയാണ് പെൺവാണിഭം തകൃതിയായി നടക്കുന്നത്. പലപ്രാവശ്യം പെൺവാണിഭവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധിയാർജിച്ചവർ തന്നെയാണ് പുതിയ സൈറ്റുകൾക്കും പിന്നിലെന്നാണ് റിപ്പോർട്ടുകൾ .

മല്ലു മൂവി ആക്ട്രസ് അവയിലബിൾ എന്ന കുറിപ്പോടെ ചില സൈറ്റുകളിൽ സിനിമ സീരിയൽ നടിമാരുടെ മുഖചിത്രങ്ങളും ചേർത്തിട്ടുണ്ട്. ആവശ്യക്കാർക്ക് എവിടെയും ആൾക്കാരെ എത്തിച്ചുകൊടുക്കുമെന്നും അല്ലാത്തപക്ഷം ഞങ്ങൾക്ക് സ്ഥലങ്ങളുണ്ടെന്നുമാണ് സൈറ്റുകളിൽ അവർ നൽകുന്ന വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (2 hours ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (3 hours ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (3 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (3 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (4 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (4 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (4 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (10 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (10 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (10 hours ago)

Malayali Vartha Recommends