Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

പാലാ ഉപതിരഞ്ഞെടുപ്പിലെ ജോസഫിന്റെ കള്ളക്കളി; തെരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്ത് പുറത്ത്; കടുത്ത മാണി വിരോധത്തിന്റെ പേരില്‍ പാലാ ഉപതിരഞ്ഞെടുപ്പില്‍ പാലായില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയായി ആരും മത്സരിക്കുന്നില്ലെന്ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു രണ്ട് ദിവസം മുന്നെ തന്നെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനയച്ച കത്ത് മലയാളിവാര്‍ത്ത പുറത്തുവിടുന്നു

09 OCTOBER 2019 05:24 PM IST
മലയാളി വാര്‍ത്ത

കടുത്ത മാണി വിരോധത്തിന്റെ പേരില്‍ പാലാ ഉപതിരഞ്ഞെടുപ്പില്‍ പാലായില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയായി ആരും മത്സരിക്കുന്നില്ലെന്ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു രണ്ട് ദിവസം മുന്നെ തന്നെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനയച്ച കത്ത് മലയാളിവാര്‍ത്ത പുറത്തുവിടുന്നു.

കെ.എം.മാണിയുടെ മരണശേഷം പാര്‍ട്ടി ഭരണഘടനയെ മുറുകെപ്പിടിച്ച് വര്‍ക്കിങ് ചെയര്‍മാനായ താനാണ് ചെയര്‍മാന്‍ എന്നു വാദിക്കുന്ന പി.ജെ. ജോസഫ് കേരളാ കോണ്‍ഗ്രസിന്റെ തോല്‍വി അറിയാത്ത കേരളത്തിലെ ഏക സീറ്റായ പാലായില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി മത്സരിക്കുന്നില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ച ഔദേ്യാഗിക കത്താണിത്. 1965 മുതല്‍ ഇന്നുവരെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി േതാല്‍ക്കാത്ത കേരളത്തിലെ ഏക മണ്ഡലമായിരുന്നു പാലാ.

പാലായില്‍ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത് ആഗസ്റ്റ് 25 നായിരുന്നു. എന്നാല്‍ 23-ാം തീയതിവച്ച് പി.ജെ. ജോസഫ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ചതാണ് യു.ഡി.എഫ് നേതൃത്വത്തെയും കോണ്‍ഗ്രസ് നേതൃത്വത്തെയും ഇപ്പോള്‍ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പാലാ ഉപതിരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും ജോസ്. കെ. മാണിയെ ഇടിച്ചുതാക്കുക എന്ന ഏക അജണ്ടയായിരുന്നു നാളിതുവരെ ജോസഫിനെ നയിച്ചത്. ജോസ് .കെ. മാണി വിഭാഗം ശക്തിയാര്‍ജ്ജിക്കുന്നതില്‍ അപകടം മണത്തറിഞ്ഞ കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളുടെ മൗനസമ്മതവും പാലായില്‍ ചിഹ്നം നിഷേധിക്കുന്ന കാര്യത്തില്‍ ഉണ്ടായിരുന്നു. ചിഹ്നം നിഷേധിച്ച അന്നുതന്നെ പാലായിലെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പി.ജെ. ജോസഫ് എത്തിയത് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരോടൊപ്പമായിരുന്നു. എന്നിട്ടു ചിഹ്നം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ ജോസഫിനെ പാലായില്‍ നിന്നും കൂകി ഓടിച്ചു. ഇതും വലിയ തോതില്‍ വോട്ടു ചോര്‍ച്ചയുണ്ടാകാന്‍ കാരണമായി.

ചിഹ്നം നിഷേധിക്കാന്‍ ജോസഫ് പറഞ്ഞ കാര്യം, ചിഹ്നത്തിനുവേണ്ടി ജോസഫിന്റെ അടുത്ത് അപേക്ഷ നല്‍കേണ്ട കാര്യമില്ല. മാണിസാറാണ് തന്റെ ചിഹ്നം എന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പറഞ്ഞു എന്നതിനെ കയറിപിടിച്ചായിരുന്നു. പാലായില്‍ ജോസ് ടോമിനെ സ്ഥാനാര്‍ത്ഥിയായി യു.ഡി.എഫ് നേതൃത്വം കോട്ടയത്തു പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ ജോസഫ് രോഷാകുലനായിരുന്നു. ജോസ് ടോം രണ്ടില ചിഹ്നത്തിനായി, വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന നിലയില്‍ അപേക്ഷ കിട്ടിയാല്‍ താന്‍ പരിഗണിക്കാം എന്നും പി.ജെ. ജോസഫ് പിന്നീട് വ്യക്തമാക്കിയിരുന്നു. ജോസ് ടോം ആവശ്യപ്പെട്ടാല്‍ രണ്ടില ചിഹ്നം അനുവദിക്കാമെന്ന് യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തോടും ജോസഫ് ഉറപ്പുനല്‍കിയിരുന്നു. ജോസ് ടോമും ജോസ് കെ. മാണിയും ആവശ്യപ്പെടാത്തതിനാലാണ് രണ്ടില ചിഹ്നം നല്‍കാത്തതെന്നായിരുന്നു നാളിതുവരെയുള്ള ജോസഫിന്റെ നിലപാട്.

എന്നാല്‍ പാലാ ഉപതിരഞ്ഞെടുപ്പ് ഭരണാധികാരിക്കും കോട്ടയം തിരഞ്ഞെടുപ്പ് കമ്മീഷനും കളക്ടര്‍ക്കും ജോസഫ് നല്‍കിയ കത്ത് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഈ കത്തിലാണ് കേരളാ കോണ്‍ഗ്രസ് (എം) പാലായില്‍ മത്സരിക്കുന്നില്ല എന്നറിയിച്ചിരിക്കുന്നത്. ഈ കത്ത് പുറത്തുവന്നതോടെ വന്‍പ്രതിഷേധത്തിലാണ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഈ വാര്‍ത്ത പുറത്തുവന്നതോടെ ആകെ ക്ഷുഭിതനാണ് സി.എഫ്. തോമസും, കേരളാ കോണ്‍ഗ്രസിന്റെ ഏറ്റവും പിന്തുണ ഉള്ള സീറ്റായ പാലായില്‍ കേരളാ കോണ്‍ഗ്രസ് (എം) മത്സരിക്കുന്നില്ല എന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് ജോസഫ് തീരുമാനമെടുത്തതെന്നും എന്തുകൊണ്ട് അക്കാര്യം തന്നെ അറിയിച്ചില്ല എന്നുമാണ് സി.എഫ് ചോദിക്കുന്നത്.

ജോസഫിന്റെ വിവാദ കത്ത് പുറത്തുവന്നതോടെ കേരളാ കോണ്‍ഗ്രസിലെ വിഭാഗീയത വീണ്ടും നിയമയുദ്ധത്തിലേക്കു നീങ്ങുകയാണ്. പാര്‍ട്ടി അനുവദിക്കാതെ, പാര്‍ട്ടി കമ്മറ്റികളില്‍ ചര്‍ച്ച ചെയ്യാതെ, ആരും അറിയാതെ പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്ന ജോസഫിനെ വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കണമെന്ന് ഭൂരിപക്ഷം സംസ്ഥാന കമ്മറ്റി അംഗങ്ങളും ആവശ്യപ്പെടുന്നു. പാര്‍ട്ടി ഭരണഘടന അനുസരിച്ച് 6 മാസത്തിലൊരിക്കല്‍ സംസ്ഥാന കമ്മിറ്റി കൂടേണ്ടതായിട്ടുണ്ട്. ആയതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടേണ്ട ഭരണഘടന ഉത്തരവാദിത്വത്തിലാണ് ജോസഫ്. ജോസഫ് സംസ്ഥാന കമ്മറ്റി എവിടെ വിളിച്ചു കൂട്ടിയാലും അതില്‍ രണ്ടില്‍ മൂന്നു ഭൂരിപക്ഷം ജോസ് കെ. മാണി വിഭാഗത്തിനാണെന്നാണ് ജോസ് പക്ഷത്തിന്റെ നിലപാട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (1 hour ago)

Couple arrives with four-year-old child to buy cannabis  (1 hour ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (1 hour ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (1 hour ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (1 hour ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (2 hours ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (4 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (5 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (7 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (7 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (7 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (7 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (8 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (8 hours ago)

Malayali Vartha Recommends