അസൂയയും പകയും ആരംഭിച്ചത് അവിടെ നിന്ന്... ജോളി സിലിയെ ഇല്ലാതാക്കിയതിന് പിന്നിലെ കാരണം ഇത്..

സാമ്പത്തിക അരക്ഷിതാവസ്ഥയിലായ സമയത്ത് തോന്നിയ അസൂയയും പകയുമാണ് സിലിക്കെതിരെ തിരിയാനും കൊലപാതകത്തിനും കൂടത്തായ് കൊലപാതക പരമ്പര കേസ് പ്രതി േജാളിയെ പ്രേരിപ്പിച്ചത് എന്ന് വെളിപ്പെടുത്തൽ. സര്‍ക്കാര്‍ ജീവനക്കാരെന്‍റ ഭാര്യയെന്ന നിലക്ക് ഒരുകാലത്തും സാമ്പത്തിക ബുദ്ധിമുട്ടുണ്ടാവില്ലെന്നതും സിലിക്ക് എന്നും സൗഭാഗ്യവതിയായി കഴിയാമെന്നതും ബന്ധുവായ തന്നില്‍ അസൂയ ഉണ്ടാക്കിയതായി ജോളി ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. സിലിയുടെ കൊലയില്‍ അറസ്റ്റ് രേഖപ്പെടുത്തിയതിനുപിന്നാലെ ഇൗ മൊഴികളടക്കം പൊലീസ് ഇഴകീറി പരിശോധിക്കുകയാണ്.
സിലിയെ കാപ്സ്യൂളില്‍ സയനൈഡ് ചേര്‍ത്ത് െകാലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന വടകര കോസ്റ്റല്‍ സി.െഎ ബി.കെ. സിജു ജോളിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യുന്നതോടെ ഇതുമായി ബന്ധപ്പെട്ട മൊഴികളില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. പൊന്നാമറ്റം കുടുംബത്തില്‍ വന്നുകയറിയ സമയത്ത് ജോളിക്ക് സാമ്ബത്തിക ഞെരുക്കം ഉണ്ടായിരുന്നില്ല. അന്നമ്മയുടെയും ടോം തോമസിെന്‍റയും പെന്‍ഷനില്‍നിന്നാണ് കാര്യങ്ങള്‍ നടന്നുപോയത്.
എന്നാല്‍, എം.കോം ബിരുദധാരിയെന്നു വിശ്വസിപ്പിച്ചതിനാല്‍ അന്നമ്മ ജോളിയോട് സെറ്റ് പരീക്ഷ എഴുതാനും ബി.എഡിന് ചേരാനുമെല്ലാം നിര്‍ബന്ധിക്കുക പതിവായിരുന്നു. താല്‍പര്യമില്ലെന്നറിയിച്ചിട്ടും അന്നമ്മ നിര്‍ബന്ധിക്കുന്നതിന് കുറവുണ്ടായില്ല. ഇതോടെ തനിക്ക് പ്രീഡിഗ്രി മാത്രമേയുള്ളൂവെന്ന സത്യം പുറത്തറിയുമെന്ന ഭയമായി. മകന്‍ റോയിയെക്കുറിച്ച് പരാജയപ്പെട്ട പുത്രന്‍ എന്ന് അന്നമ്മ പറഞ്ഞതും ചൊടിപ്പിച്ചു. ഇതാണ് 'ശത്രു'വിനെ ഇല്ലാതാക്കുക എന്നതിലേക്ക് ജോളിയുടെ ചിന്തയെ എത്തിച്ചത്.
ഭര്‍തൃ മാതാപിതാക്കളുടെ മരണശേഷം കുടുംബത്തിെന്‍റ പെന്‍ഷന്‍ വരുമാനം നിലച്ചു. എന്‍.ഐ.ടിയില്‍ അസി. പ്രഫസറെന്ന് എല്ലാവരോടും പറഞ്ഞതിനാല്‍ സാമ്ബത്തിക പ്രയാസമുള്ളതായി ജോളിക്ക് പുറത്തുപറയാന്‍ കഴിയാത്തതും മനസ്സില്‍ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ഇൗ സമയമാണ് സിലിയുടെ സൗഭാഗ്യങ്ങളെക്കുറിച്ച് പലപ്പോഴും ജോളി വാചാലയായത്.സ്വന്തമായി വരുമാനമുള്ള ഭര്‍ത്താവ് എന്ന താല്‍പര്യം മനസ്സിലുണ്ടായതും ഇൗ ഘട്ടത്തിലാണ്. സാമ്ബത്തിക നേട്ടം ലക്ഷ്യമിട്ടാണ് ജോണ്‍സനുമായി ജോളി സൗഹൃദം സ്ഥാപിച്ചതെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.
അതെ സമയം ജോസഫിന് റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി പണം നല്‍കിയ തിരുവമ്ബാടിയിലെ വ്യാപാരിക്ക് നഷ്ടമായത് അരക്കോടിയിലേറെ രൂപ. പലതവണ തിരികെ ചോദിച്ചിട്ടും കിട്ടാഞ്ഞതിനെ തുടര്‍ന്ന് ഒരു കോടിയോടടുത്ത് മൂല്യമുള്ള വസ്തു വിറ്റാണ് ഇയാള്‍ ബാധ്യത തീര്‍ത്തത്.
മറ്റു പലര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് പരാതി നല്‍കാനില്ലെന്നാണ് ഇവരെല്ലാം അന്വേഷണ സംഘത്തോടു പറഞ്ഞത്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനെന്നു പറഞ്ഞാണ് ജോളി പണം വാങ്ങിയിരുന്നത്. എന്നാല്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതിനൊപ്പം ചില ബിസിനസ് ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു.
പണം നല്‍കിയ വ്യാപാരി ഇടനിലക്കാര്‍ വഴി പലതവണ ഇതു തിരികെ ചോദിച്ചിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് വസ്തുവും വീടും കടമുറികളും വില്‍ക്കുകയായിരുന്നു. ഇതിന്റെ വിശദ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഒരു സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനും പല ഇടപാടുകളിലും പങ്കുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ പലരില്‍നിന്നായി പണം വാങ്ങി ജോളിക്കു കൈമാറിയിട്ടുണ്ട്. പരാതിക്കാരില്ലെങ്കിലും സാമ്ബത്തിക ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha























