ഹൈന്ദവ കുടുംബവും ക്ഷേത്രവും മാമല്ലശ്ശേരിയിൽ യാക്കോബായ പള്ളികെട്ടാൻ സഹായം നൽകി

കോടതി വിധിയെത്തുടര്‍ന്ന് ആരാധനാലയം നഷ്‌ടപെട്ട മാമ്മലശ്ശേരി മോര്‍ മിഖായേല്‍ പള്ളിയിലെ യാക്കോബായ വിശ്വാസികള്‍ക്ക് പുതിയ ആരാധനാലയം ഒരുങ്ങിയിരിക്കുക എന്ന വാർത്തയല്ല മാത്രമല്ല ഇത് പകരുന്നത് ഒരു വിശ്വാസേതര കൂട്ടായ്മയുടെ കൈകോർക്കാൻ തന്നെയാണ്. മോര്‍ മിഖയേല്‍ യാക്കോബായ സുറിയാനി ട്രസ്‌റ്റിന് കീഴിലാണ് താല്‍ക്കാലികമായി ഒരു പുതിയ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. വിശ്വാസികള്‍ ഒന്ന്ചേര്‍ന്ന് വാങ്ങിയ ഒന്നരയേക്കര്‍ സ്‌ഥലത്താണ് അടയ്‌ക്കാമരവും പനയോലയും ഉപയോഗിച്ച് താല്‍ക്കാലികമായി ആരാധനാലയം നിര്‍മ്മിച്ചിരുന്നത്.
എന്നാൽ മറ്റൊരു പ്രത്യേകത എന്നത് ഇതിനുവേണ്ട ആവശ്യമായ ഓല നല്‍കിയത് മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ നിന്നാണ് ലഭ്യമായത് എന്നാണ് വാർത്ത വന്നത്. ഇക്കാര്യം വ്യക്തമാക്കിയത് വികാരി ഫാ.വര്‍ഗീസ് പുല്ല്യാട്ടേല്‍ ആണ്. കൂടാതെ വഴിയ്‌ക്കായി സ്‌ഥലം ഹൈന്ദവ കുടുംബം സൗജന്യമായി നല്‍കിയതായും വികാരി കൂട്ടിച്ചേർക്കുകയുണ്ടായി. പൂര്‍വികരായ ആരാധിച്ചുവന്നിരുന്ന മാമ്മലശ്ശരിപ്പള്ളിയില്‍ നിന്നും 650 ഓളം വരുന്ന യാക്കോബായ വിശ്വാസികള്‍ കണ്ണീരോടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പടിയിറങ്ങിയിരുന്നത്.
അതേസമയം പതിറ്റാണ്ടുകളായി റിസീവര്‍ ഭരണത്തിലിരിക്കുന്ന പള്ളിയില്‍ ഇരുവിഭാഗത്തിനും ആരാധന സൗകര്യം ഉണ്ടായിരുന്നു. യാക്കോബായ സഭയ്‌ക്ക് രണ്ടും ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് ഒന്നും വൈദികരാണ് എന്ന കണക്കാണ് ഉണ്ടായിരുന്നത്. എന്നാല്‍ 1995 ലെ സുപ്രിം കോടതി വിധിയ്‌ക്ക് ശേഷം യാക്കോബായ സഭയിലെ രണ്ടു വൈദികര്‍ ഓര്‍ത്തഡോക്‌സ് സഭയിലേക്ക് കൂറുമാറിയതാണ് പ്രശനങ്ങള്‍ക്ക് തുടക്കം കുറിച്ചത് തന്നെ. തുടര്‍ന്ന് ഇരുവിഭാഗങ്ങളുടെയും നിരവധി സംഘര്‍ഷങ്ങള്‍ക്കാണ് പള്ളി വേദിയായി മാറുകയായിരുന്നു. നിലവിലുണ്ടായിരുന്ന വൈദികര്‍ക്ക് പുറമെ 2011 ല്‍ മറ്റുവൈദികരെ കൂടി പള്ളിയിലേക്ക് ഓര്‍ത്തഡോക്‌സ് വിഭാഗം നിയമിച്ചത് തര്‍ക്കം രൂക്ഷമാക്കിയിരുന്നു.
ഇതേതുടർന്ന് 2014 ല്‍ ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പള്ളിയ്‌ക്ക് മുമ്പില്‍ 264 ദിവസം നീണ്ടുനിന്ന ഉപവാസ പ്രാര്‍ത്ഥന യജ്‌ഞം യാക്കോബായ വിശ്വാസികള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല മാത്രമല്ല ബാക്കിയായത് സിശ്വാസികളുടെ കണ്ണുനീരാണ്. യാക്കോബായ വിശ്വാസികളുടെ മൃതദേഹം ആചാര പ്രകാരം അടക്കുന്നതിനും കഴിയാറില്ലെന്ന് വിശ്വാസികള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ചാപ്പലുകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ ആരാധന നടത്തി വന്നിരുന്നത് തന്നെ. ഇതേതുടർന്ന് ഈ സാഹചര്യത്തിലാണ് മാമ്മലശ്ശേരിയില്‍ പുതിയ പള്ളി നിര്‍മ്മിക്കുന്നതിനായി ശ്രമം ആരംഭിച്ചത്. ഇതിനായി ഒന്നരയേക്കര്‍ സ്‌ഥലവും വിശ്വാസികൾ ചേർന്ന് വാങ്ങുകയുണ്ടായി. പക്ഷെ പള്ളി നിര്‍മ്മിക്കുവാനുള്ള സാമ്പത്തിക സ്‌ഥിതിയില്ലാത്തതിനാല്‍ ഇടവകയിലെ വിശ്വാസികള്‍ ശ്രമദാനമായാണ് അടയ്‌ക്കാമരവും പനയോലയും ഉപയോഗിച്ച് ആരാധനാലയം ഒരുക്കിയത് തന്നെ.
അതോടൊപ്പം തന്നെ വളരെയേറെ ഉയരം ഉള്ള സ്‌ഥലത്തേക്ക് വാഹനം എത്തിപെടാത്തതിനാല്‍ ആവശ്യമായ സാധനങ്ങള്‍ സ്‌ത്രീകള്‍ ഉള്‍പ്പടെയുള്ള വിശ്വാസികള്‍ ചുമന്നാണ് മുകളില്‍ എത്തിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഇടവക മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ ഈവാനിയോസും സ്‌ഥലത്തെത്തി. ഫാ.വര്‍ഗ്ഗിസ് പുല്ല്യാട്ടേല്‍ (വികാരി), ബേബി മംഗലത്ത് (ട്രസ്‌റ്റി), ജേക്കബ് ചവരംപ്ലാക്കില്‍ (ജോ.ട്രസ്‌റ്റി), ബേബി പുതുകുടിശ്ശേരി (സെക്രട്ടറി), ജോയി കാക്കാട്ടേല്‍ (ജോ.സെക്രട്ടറി) എന്നിവരാണ് ട്രസ്‌റ്റിന് നേതൃത്വം നല്‍കി വന്നത്. സംസ്കാരത്തിന്റെയും സഹോദര്യത്തിന്റെയും കാതലായ കേരളത്തിൽ ഒരു പ്രളയം തന്നെ വേണമെന്നില്ല ഏതൊക്കെതന്നെയാണ് ഓരോ ഉദാഹരണവുമായ വർത്തിക്കുക.
https://www.facebook.com/Malayalivartha























