Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..


നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

സിലിയുടെയും മകളുടെയും മരണത്തില്‍ ഷാജുവും പിതാവും സംശയനിഴലില്‍

21 OCTOBER 2019 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..

വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..

ലൈംഗിക തൊഴിലാളി 500 രൂപയ്ക്ക് പകരം 2000 രൂപ ആവശ്യപ്പെട്ടു.. ജോർജ് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി..രണ്ടാമത്തെയടിയിൽ ബിന്ദു മരിച്ചു..വീട്ടിനുള്ളിലെ മുറിയിൽ തളം കെട്ടിയ രക്തവും..

കൂടത്തായി കൊലപാതക പരമ്പരയിലെ ഷാജുവിന്റെ ആദ്യ ഭാര്യ സിലി സെബാസ്റ്റ്യന്‍ (43) മകള്‍ ആല്‍ഫൈന്‍ (ഒന്നര)എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ നടത്താന്‍ പോലീസിന് ശക്തമായ തെളിവുകള്‍ ലഭിച്ചു.

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനും പിതാവ് സക്കറിയയ്ക്കും എതിരേ നിര്‍ണായകമൊഴികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരറിയാതെ ഈ കൊലപാതകങ്ങള്‍ നടക്കില്ലെന്നാണ് ബന്ധുക്കള്‍ പോലീസിനോട് പറയുന്നത്. കൊലപാതക പരമ്പരകളില്‍ ഏറ്റവും അവസാനത്തേതാണ് സിലിയുടേത് എന്നതിനാല്‍ അധികകാലം ആയിട്ടില്ലാത്തതിനാല്‍ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ മനസ്സില്‍ കാര്യങ്ങള്‍ പച്ചപിടിച്ചു കിടക്കുന്നുണ്ടാകും എന്നത് കേസ് അന്വേഷണം സുഗമമാക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

അതേസമയം, അയല്‍വാസികളുള്‍പ്പെടെ ചിലര്‍ വിവരങ്ങള്‍ നല്‍കാന്‍ മടിക്കുന്നുണ്ട്. തെളിവുകള്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിന് ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പോലീസ് നീക്കം. അങ്ങനെ വന്നാല്‍ പലരും സംഭവങ്ങള്‍ തുറന്നുപറയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഷാജുവിനും പിതാവിനുമെതിരേ ഇതുവരെ ലഭിച്ച മൊഴികളും തെളിവുകളും ഉപയോഗിച്ച് അറസ്റ്റ് ചെയ്യാമെങ്കിലും എല്ലാ തെളിവുകളും കൂട്ടിയിണക്കി കുരുക്ക് മുറുക്കിയശേഷം അറസ്റ്റ് മതിയെന്നാണ് പോലീസിനു ലഭിച്ച നിയമോപദേശം. അതിനാല്‍ പെട്ടെന്ന് അറസ്റ്റ് ഉണ്ടാകില്ല.

സിലി വധക്കേസിലെ തെളിവുകള്‍ മറ്റ് കൊലപാതകകേസുകളിലേക്കും വെളിച്ചം വീശുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. ജോളിയെ ഇന്ന് കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഇവരെ ഏതുരീതിയില്‍ ചോദ്യം ചെയ്യണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം തയാറാക്കിക്കഴിഞ്ഞു. റോയ് തോമസ് കൊലപാതകക്കേസില്‍ നിന്നും വ്യത്യസ്തമാണ് സിലി കേസ് എന്ന് അന്വേഷണസംഘം കരുതുന്നു. ശക്തമായ തെളിവുകള്‍ ലഭിച്ചതിനാലാണ് റോയ് തോമസ് കൊലപാതകക്കേസിന് പുറമേ രണ്ടാമതായി സിലി വധക്കേസില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കൃത്യമായ തെളിവുകളും സാക്ഷിമൊഴികളും ശേഖരിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ജോളി തന്നെ കഠിനമായി ദ്രോഹിച്ചിട്ടുണ്ടെന്ന സിലിയുടെ മൂത്തമകന്റെ മൊഴി തുടരന്വേഷണത്തിന് ഏറെ സഹായകമായിട്ടുണ്ട്. സിലിയുടെ ബന്ധുവീട്ടിലെത്തി മൊഴിയെടുത്തപ്പോഴാണ് രണ്ടാനമ്മയുടെ ക്രൂരതകളെ കുറിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിയായ ബാലന്‍ തുറന്നു പറഞ്ഞത്. ഈ ഒരു സാഹചര്യത്തില്‍ സിലി വധക്കേസില്‍ കൂടുതല്‍ ബന്ധുക്കള്‍ ജോളിക്കെതിരേ മൊഴി നല്‍കാനുള്ള സാധ്യതയുമുണ്ട്.

നിലവില്‍ മുന്‍ഭര്‍ത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ കേസില്‍ ജോളിക്കെതിരേ പരമാവധി തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃക്‌സാക്ഷിമൊഴികളും സാഹചര്യതെളിവുകളുമാണ് ഇതില്‍ ഏറെയും. ഇതിനിടെ കൂടത്തായി കൊലപാതകപരമ്പരയിലെ ആദ്യസംഭവമായ പൊന്നാമറ്റത്തില്‍ അന്നമ്മടീച്ചര്‍, ഭര്‍ത്താവ് ടോം തോമസ് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള ബന്ധുക്കളുടെ മൊഴികള്‍, ആശുപത്രി രേഖകള്‍ എന്നിവ കേസിന് സഹായകമാകും.

ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നതിനുമുമ്പ് ആറുപേരെയും ഓമശേരിയിലെ ശാന്തി ആശുപത്രിയില്‍ എത്തിച്ചത് ചിലതൊക്കെ ഒതുക്കാനായിരുന്നു എന്നതിന്റെ വിവരങ്ങളും പോലീസ് ശേഖരിച്ചു. സയനൈഡ് ഉള്ളില്‍ചെന്ന് സിലി താമരശേരി ദന്താശുപത്രിയില്‍ കുഴഞ്ഞുവീണപ്പോള്‍ തൊട്ടടുത്ത് സര്‍ക്കാര്‍ ആശുപത്രിയടക്കം അഞ്ച് ആശുപത്രികളുണ്ടായിട്ടും 12 കിലോമീറ്റര്‍ അകലെയുള്ള ഓമശേരി ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് ഭര്‍ത്താവ് ഷാജുവിന് ഉത്തരമുണ്ടായില്ല എന്നതും തെളിവായി മാറും. എന്‍ഐടി പ്രഫസറെന്ന വ്യാജപദവിയില്‍ വിലസിയ ജോളിക്ക് ആശുപത്രി അധികൃതരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (5 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (6 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (6 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (6 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (6 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (7 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (7 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (7 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (7 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ  (7 hours ago)

ബി.ജെ.പി./ആർ.എസ്.എസ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മഹത്യ; ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർ ഒളിച്ചു കളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി  (7 hours ago)

ശബരിമലയെ തകര്‍ക്കാനാണ് സിപിഎം ഗവണ്‍മെന്റ് ശ്രമിക്കുന്നത് ; രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ മുഴുവന്‍ ക്രെഡിറ്റും ഹൈക്കോടതിക്ക്; അന്വേഷണം നിഷ്പക്ഷമായി നടക്കുന്നത് കോടതിയു  (7 hours ago)

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ  (8 hours ago)

വാസുവിന് കിടക്കാന്‍ മെത്തയും ഫാനും; ഇവിടൊന്നും കിട്ടിയില്ല ഇവിടൊന്നും കിട്ടുന്നില്ലെന്ന് നിലവിളിച്ച് പപ്പേട്ടന്‍; ശബരിമല കേസില്‍ അകത്തായ എന്‍ വാസുവിന് മാത്രം കട്ടിലില്‍ കിടക്കാം; പത്മകുമാര്‍ ഉള്‍പ്പടെ  (8 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്; വരും മണിക്കൂറിൽ സംഭവിക്കാനിരിക്കുന്നത്; കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം  (8 hours ago)

Malayali Vartha Recommends