എം.ജെ സോജന്‍ എന്ന കുപ്രസിദ്ധ ഡിവൈഎസ്പി ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രിയപ്പെട്ടവനാകുന്നത് എന്തുകൊണ്ടെന്നാണ് രാഷ്ട്രീയകേരളം ചോദിക്കുന്നത്

എം.ജെ സോജന്‍ എന്ന കുപ്രസിദ്ധ ഡിവൈഎസ്പി ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രിയപ്പെട്ടവനാകുന്നത് എന്തുകൊണ്ടെന്നാണ് രാഷ്ട്രീയകേരളം ചോദിക്കുന്നത്. വിവാദമായ വാളായാര്‍ കേസില്‍ ഒന്‍പത് വയസുള്ള പെണ്‍കുട്ടി ഉഭയകക്ഷിസമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണ് ഇയാളുടെ വിചിത്രമായ വാദം. പ്രതികളെ സംരക്ഷിക്കാന്‍ ഇയാള്‍ കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. 2018 ജനുവരി 30ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവ് അത് വ്യക്തമാക്കുന്നു. കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ നാരായണന്‍ നായര്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ 2011ല്‍ മര്‍ദ്ദിച്ചു കൊന്ന കേസില്‍ ഡിവൈഎസ്പി സോജന്‍ പ്രതിയായിരുന്നു. കേസില്‍ എഫ്.ഐ.ആറിന്‍ മേല്‍ വിചാരണ പോലും വേണ്ടെന്ന് തീരുമാനിച്ച്, വിചാരണാനുമതി നിഷേധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത് അന്നാണ്. വിചാരണ നടത്തി അയാള്‍ കുറ്റക്കാരനാണോ എന്നു കോടതി പരിശോധിക്കുന്നതിന് ആഭ്യന്തര വകുപ്പ് തടസ്സം നിന്നത് എന്തിനാണ്? അതോ ഈ ഉത്തരവ് വ്യാജമാണോ? സര്‍ക്കാര്‍ മറുപടി പറയണം.
ക്രിമിനല്‍ പൊലീസുകാരെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി പലപ്പോഴും വീമ്പ് പറയുന്നുണ്ട്. പക്ഷെ, വിചാരണ നടത്താനുള്ള അനുമതി ചോദിച്ച് ഇരകള്‍ കോടതി കയറുമ്പോള്‍, അത് പോലും സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നാണ് ഈ ഉത്തരവ് വ്യക്തമാക്കുന്നത്. 11 വയസുള്ള ലൈംഗികപീഡന കേസിലെ ഇരയെപ്പറ്റി അശ്ലീലം പറയുന്ന ഡിവൈഎസ്പി പൊലീസ് സേനയില്‍ തുടരുന്നതും ദുരൂഹമാണ്. പൊലീസിന്റെ അന്തസ്സും അഭിമാനവും തകര്‍ക്കുവാന്‍ സോജനെ പോലെ ഒരാള്‍ മതിയല്ലോ? എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതിഷേധം. ഒന്‍പതും പതിമൂന്നും വയസ്സായ രണ്ട് പിഞ്ചു പൈതങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കി കൊന്ന് തള്ളിയപ്പോള്‍ ടിവി മാധ്യമങ്ങളുടെ മുന്നില്‍ വന്നിരുന്നു അത് ആത്മഹത്യയാണെന്ന് പറഞ്ഞു കേസ് അവസാനിപ്പിച്ച ഡിവൈഎസ്പി സോജന് പെണ്‍മക്കള്‍ ഉണ്ടോ? എന്നും പലരും ചോദിക്കുന്നു.
സ്വകാര്യ ചാനല്‍ നടത്തി സ്റ്റിംഗ് ഓപ്പറേഷനിലാണ് വാളയാറിലെ പെണ്‍കുട്ടികളെ അപമാനിച്ച് സോജന്‍ സംസാരിച്ചത്. ഒന്നര വര്‍ഷം ജയിലില്‍ കിടന്നതാണ് പ്രതികള്‍ക്കുളള ഏറ്റവും വലിയ ശിക്ഷ. കേസില്‍ ഒരു തെളില്ല. പ്രതികള്‍ കുറ്റം സമ്മതിച്ചതിന് തെളിവല്ല. കുട്ടികളുടെ സമ്മതമുണ്ടായിരുന്നു. അതില്‍ സംശയമില്ല. സോജന്‍ പറഞ്ഞു. നിയമപ്രകാരം ആ പ്രായത്തിലെ സമ്മതം സമ്മതമായി കണക്കാക്കില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. സോജന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ, ഒന്നും നടന്നില്ല
വാലയാര്‍ കേസില്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിയ്ക്കാന്‍ പരിമിതികള്‍ ഉണ്ടായിരുന്നെന്നാണ് സോജന്‍ പറയുന്നത്. കുട്ടികള്‍ പീഡനത്തിന് ഇരയായത് ആത്മഹത്യക്ക് തൊട്ടു മുന്‍പായിരുന്നില്ല. അതുകൊണ്ടുതന്നെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിയ്ക്കുന്നത് വെല്ലുവിളിയായി. അന്വേഷണത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം കേസ് ലാഘവത്തോടെ കൈകാര്യം ചെയ്ത സോജനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് പ്രമുഖ അഭിഭാഷകനായ ജയശങ്കര്‍ വിധി വന്ന ദിവസം ആവശ്യപ്പെട്ടത്. പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് ശാസ്ത്രീയമായി അന്വേഷിക്കാന്‍ ഡിവൈഎസ്പി തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പൊലീസിന് സ്വതന്ത്രമായ അന്വേഷണം നടത്താനായില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. അപ്പോള്‍ സോജന്‍ ആരെയോ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന് ഉറപ്പാണ്. അതാരാണ്. അതിലേക്ക് അന്വേഷണം നീളണം.
https://www.facebook.com/Malayalivartha



























