പിണറായിയുടെ അമിത്ഷാ അമേരിക്കയിൽ ,ഓർത്തു കരഞ്ഞ് സഖാവ്; അമേരിക്കയിലേക്ക് ചികിത്സക്ക് പോയ കോടിയേരി ബാലകൃഷ്ണന്റെ അഭാവത്തിൽ പിണറായി വിജയൻ കഷ്ടപ്പെടുന്നു

അമേരിക്കയിലേക്ക് ചികിത്സക്ക് പോയ കോടിയേരി ബാലകൃഷ്ണന്റെ അഭാവത്തിൽ പിണറായി വിജയൻ കഷ്ടപ്പെടുന്നു. തന്റെ നിർണായക പ്രതിസന്ധി ഘട്ടത്തിൽ സഖാവ് ഒപ്പമില്ലാത്തതിന്റെ വേദനയാണ് പിണറായിക്ക്. മാവോയിസ്റ്റ് കൊലപാതകത്തിൽ ഉടക്കി നിൽക്കുന്ന സിപി ഐയെനിശബ്ദമാക്കാനുള്ള വഴികൾ തേടി സി പി എം പരക്കം പായുകയാണ് . മുഖ്യമന്ത്രിയും കാനവും തമ്മിൽ സംസാരിച്ചിട്ടും തർക്കം തീരാത്ത സാഹചര്യത്തിലാണ് സി പി എമ്മും സർക്കാരും മറ്റ് വഴികൾ തേടുന്നത്. കോടിയേരി ഉണ്ടായിരുന്നെങ്കിൽ കാനത്തെ നിഷ്പ്രയാസം നേരിടാമായിരുന്നു എന്നാണ് പിണറായി ഉൾപ്പെടെയുള്ള സി പി എം നേതാക്കൾ പറയുന്നത്.
സർക്കാരിനെ പ്രതിസന്ധിയിലാക്കരുതെന്ന വ്യക്തമായ സന്ദേശം സി പി എമ്മിന്റെ ഔദ്യോഗിക നേതൃത്വം സി പി ഐ നേത്യത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ മാവോയിസ്റ്റുകളുടെ കൊലപാതകത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നാണ് കാനത്തിന്റെ നിലപാട്. സിപിഐ നേതാവ് ബിനോയ് വിശ്വവും വിഷയത്തിൽ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. മുമ്പും മാവോയിസ്റ്റ് കൊലപാതകം നടന്നപ്പോൾ തങ്ങൾ ശക്തിയുക്തം എതിർത്തു എന്നാണ് സി പി ഐ പറയുന്നത്. .
കോടിയേരി ഒരു ട്രമ്പിൾ ഷൂട്ടറാണ്. പ്രതിപക്ഷവും ഭരണപക്ഷത്തിലെ ഘടക കക്ഷികളുമായി ഏറെ അടുപ്പും പുലർത്തുന്ന നേതാവാണ് അദ്ദേഹം. സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുന്നവരെ തളയ്ക്കാൻ കോടിയേരിയുടെ ചിരി മതിയെന്നാണ് സിപി എം നേതാക്കൾ പറയുന്നത്. കോടിയേരി പറഞ്ഞാൽ ചെന്നിത്തല പോലും നിശബ്ദനാകുമെന്നാണ് ചൊല്ല്. മകൻ വിവാദത്തിൽ പെട്ടപ്പോൾ ചെന്നിത്തല കോടിയേരിയെ ഊരി കൊടുത്തു. ചെന്നിത്തലയോട് എന്നും കോടിയേരി കടപ്പെട്ടിരിക്കുന്നതും ഇതു കൊണ്ടാണ്. മകന്റെ ഡി എൻ എ ടെസ്റ്റിന്റെ കാര്യം പോലും ചെന്നിത്തല മറന്നു
മന്ത്രി ജലീൽ പ്രതിസന്ധിയിലായപ്പോഴും കോടിയേരിയാണ് ഇടപെട്ടത്. ജലീൽ ഐ ഐ എസ് പരീക്ഷയുടെ കാര്യം പറഞ്ഞ് ചെന്നിത്തലയെ ഞ്ഞോണ്ടിയപ്പോഴാണ് കോടിയേരിയുടെ ഇടപെടൽ ഉണ്ടായത്. ചെന്നിത്തലയെയും ജലീലിനെയും ചേർത്തു പിടിച്ച് കോടിയേരി പറഞ്ഞു. ചീയേഴ്സ്! അതോടെ തീർന്നു വഴക്ക്. കാനം മുമ്പ് പിണറായിയുമായി ഉരസിയപ്പോഴും ഇതായിരുന്നു ഇടപാട്! കാനത്തന്റെ മകനെ കോടിയേരി സ്റ്റാന്റിൽ പിടിച്ചു. എന്നിട്ട് കോടിയേരി കാനത്തിനൊപ്പം നിന്ന് കാനത്തെ ഒതുക്കി.
മോദിക്ക് അമിത് ഷാ എന്ന പോലെയാണ് പിണറായിക്ക് കോടിയേരി. അമിത് ഷാ ഇല്ലാതെ മോദിക്ക് തീരുമാനങ്ങളൊന്നും എടുക്കാനാവില്ല. പിണറായിക്ക് കോടിയേരി ഇല്ലാതെയും തീരുമാനങ്ങൾ എടുക്കാനാവില്ല. ഇതാണ് യഥാർത്ഥവസ്തുത.
നിയമസഭയിലും സർക്കാർ പ്രതിസന്ധിയിലാണ്. അവിടെയും കോടിയേരിക്ക് ക്രീയാത്മക സംഭാവനകൾ നൽകാൻ കഴിയുമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ കോടിയേരി സ്ഥലത്തില്ല. വിവാദങ്ങൾ മുറുകുകയാണെങ്കിൽ കോടിയേരിയോട് തിരിച്ചു വരാൻ പിണറായി ആവശ്യപ്പെടും.
https://www.facebook.com/Malayalivartha


























