കല്‍പറ്റ ഗവ. കോളജില്‍ നിന്ന് ഗോവയിലേക്ക് ടൂർ പോയ വിദ്യാർത്ഥികൾ കാരണം ഡ്രൈവറുടെ പണി പോയി; ഡ്രൈവിങ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്പോൾ ക്യാമ്പിനിൽ കയറിയ പെൺകുട്ടികൾ പാട്ടിനൊത്ത് ഗിയര്‍ മാറ്റി: വീഡിയോ വൈറലായതോടെ കിട്ടിയത് എട്ടിന്റെ പണി
അപകടകരമായ രീതിയില്‍ ബസ് ഓടിച്ച് ഡ്രൈവറുടെ സാഹസം. ഷാജി എന്നയാള്‍ ബസ് ഓടിക്കുന്നതിനിടെ പിന്നിലിരുന്ന പെണ്‍കുട്ടികള്‍ ഗിയര്‍ മാറുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സംഭവത്തെത്തുടർന്ന് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. കഴിഞ്ഞമാസം കല്‍പറ്റ ഗവ. കോളജില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഗോവയിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെയായിരുന്നു സംഭവം. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോയുടെ അടിസ്ഥാനത്തിൽ വയനാട് സ്വദേശി എം ഷാജി എന്നയാളുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഡ്രൈവിങ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്പോൾ ഗിയർ മാറുന്നത് പിന്നിലിരിക്കുന്ന പെൺകുട്ടികളാണ്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അശ്രദ്ധമായും മനുഷ്യജീവന് അപായമുണ്ടാകുന്ന വിധം വാഹനമോടിച്ചെന്ന് കണ്ടെത്തയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആർടിഒ വ്യക്തമാക്കി. വീഡിയോക്ക് പിന്നാലെ ഷാജിക്ക് നോട്ടീസ് അയച്ചെന്നും ഇയാൾ കുറ്റസമ്മതം നടത്തിയെന്നും ആർടിഒ അറിയിച്ചു.
കോളജ് വിദ്യാർഥികളുടെ ഗോവാ യാത്രയ്ക്കിടെയായിരുന്നു സംഭവം. ഗോവയിലേക്ക് ഗവണമെന്റ് കോളേജിലെ വിദ്യാര്‍ഥികള്‍ നടത്തിയ യാത്രയ്ക്കിടെയാണ് സംഭവം. ഡ്രൈവിംഗ് സീറ്റിലിരുന്ന് ഷാജി ബസ് ഓടിക്കുമ്പോൾ ഗിയര്‍ മാറ്റുന്നത് കാബിനില്‍ കയറിയ പെണ്‍കുട്ടികളായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തുകയും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഷാജി വാഹനമോടിക്കുമ്പോൾ, സമ്മതപ്രകാരം പാട്ടിനൊത്ത് പുറകിലിരുന്ന പെൺകുട്ടികൾ ഗിയർ മാറ്റുകയായിരുന്നു. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ ബസും ഡ്രൈവറെയും കണ്ടെത്തി അധികൃതര്‍ നടപടി എടുക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഷാജിക്ക് മോട്ടര്‍വാഹനവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയില്‍ ഷാജി കുറ്റസമ്മതം നടത്തി. 2020 മേയ് അഞ്ച് വരെ ഷാജി വാഹനം ഓടിക്കാന്‍ പാടില്ല. ഉത്തരവിന്മേല് ആക്ഷേപമുണ്ടെങ്കില്‍ 30 ദിവസത്തിനകം അപ്പലേറ്റ് അഥോറിറ്റിയെ സമീപിക്കാമെന്നും ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ജെയിംസിന്റെ നേതൃത്വത്തിൽ ഡ്രൈവറെ മോട്ടർവാഹന വകുപ്പിന്റെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയെന്നും ആർടിഒ അറിയിച്ചു.
https://www.facebook.com/Malayalivartha