Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...


കേരളത്തിൽ ഇനി പഴയ മഴ പെയ്യില്ല! ലഘു മേഘവിസ്ഫോടനവും, കള്ളക്കടൽ പ്രതിഭാസവും: വരും മണിക്കൂറുകൾ അതീവ നിർണായകം...


കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയൻ എന്ന് അല്ല, ചെന്നിത്തല! രമേശ് ചെന്നിത്തല; ആഭ്യന്തര വകുപ്പിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ...


ഒളിവ് ജീവിതം സ്പോൺസർ ചെയ്യാൻ അനിയൻ ഇറക്കിയ ക്യൂആർ കോഡ്; അർജുൻ ആയങ്കിയും അനിയനും ഒരേ രാത്രിയിൽ പിടിയിൽ...


കേരളത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ.. ലോക്‌സഭയിൽ അവതരിപ്പിക്കുക അമിത് ഷാ.. 'കേരള' എന്നതിൽ നിന്ന് 'കേരളം' ..

8 വയസ് കൂടുതലുള്ള ഭാര്യ... വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുമിച്ച് പഠിച്ച കൂട്ടുകാരിയെ സ്വന്തമാക്കണമെന്നുള്ള മോഹം സഫലമാകുന്നത് വിവാഹ ശേഷം; ഭാര്യക്ക് ആയുര്‍വേദ ചികിത്സയ്ക്കായി പേയാട് എത്തുമ്പോള്‍ മുകളിലത്തെ മുറിയില്‍ മരണ ദൂതുമായി ദുബായില്‍ പോകാന്‍ തയ്യാറെടുത്ത് നഴ്‌സ് സുനിതയും ഒത്തുകൂടി

11 DECEMBER 2019 10:29 AM IST
മലയാളി വാര്‍ത്ത

ഭാര്യയെ തിരുവനന്തപുരത്ത് റിസോര്‍ട്ടിലെത്തിച്ചു കൊലപ്പെടുത്താന്‍ യുവാവിനും കാമുകിക്കും പ്രേരകമായത് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുചേരലാണ്. ആഗ്രഹിച്ച പെണ്ണിനെ സ്വന്തമാക്കാനുള്ള ആവേശം അതിരു വിട്ടപ്പോള്‍ 48 കാരിയായ ചേര്‍ത്തല സ്വദേശിയായ വിദ്യയുടെ കൊലപാതകത്തിലാണ് കലാശിച്ചത്. തന്നേക്കാള്‍ 8 വയസ് കൂടുതലുള്ള ഭാര്യയെ കൊന്ന കേസില്‍ 40 കാരനായ ഭര്‍ത്താവ് പ്രേംകുമാറും കാമുകി 39 വയസുകാരി സുനിത ബേബിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് എസ്.എസ്.എല്‍.സിക്ക് ഒരുമിച്ചു പഠിച്ച കൂട്ടുകാരിയെ സ്വന്തമാക്കാനായാണ് പ്രേംകുമാര്‍ ഭാര്യ വിദ്യയെ കൊലപ്പെടുത്തത്. പ്രേംകുമാറിന്റെ എസ്.എസ്.എല്‍.സി. ബാച്ചില്‍പെട്ടവരുടെ സംഗമം തിരുവനന്തപുരത്തു നടന്നപ്പോളാണ് ഇരുവരും കണ്ടു മുട്ടിയത്. ആ മോഹം ഒരുമിച്ചു ജീവിക്കാനുള്ള തീരുമാനത്തിലേക്ക് നീണ്ടു.

ലക്ഷങ്ങള്‍ ശമ്പളമുള്ള നഴ്‌സിംഗ് ജോലിക്കായി ദുബായില്‍ പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു സുനിത. ഇതിനായി കളിയിക്കാവിളയിലെ നഴ്‌സിംഗ് കോളേജില്‍ രണ്ടുവര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി കോഴ്‌സിനു ചേര്‍ന്നു. ഈ കോഴ്‌സ് കഴിഞ്ഞ് ദുബായിലേക്ക് പോവാനായിരുന്നു പരിപാടി. 15വര്‍ഷം പ്രവൃത്തിപരിചയമുള്ള സുനിതയ്ക്ക് കോളേജ് അധികൃതര്‍ പഠനത്തിനൊപ്പം ആശുപത്രിയില്‍ നഴ്‌സിംഗ് സൂപ്രണ്ട് തസ്തികയില്‍ ജോലിയും നല്‍കി.

അതേസമയം തന്നെ കഴിഞ്ഞ സെപ്റ്റംബര്‍ 20നു പ്രേംകുമാര്‍ ഭാര്യ വിദ്യയെ ആയുര്‍വേദ ചികിത്സ നടത്താനെന്ന വ്യാജന തിരുവനന്തപുരത്ത് പേയാടുള്ള ഗ്രാന്‍ഡ് ടെക് റിസോര്‍ട്ടിലെത്തിച്ചു. അങ്ങനെ റിസോര്‍ട്ടിലെ താഴത്തെ മുറിയില്‍ പ്രേംകുമാറും വിദ്യയും ദുബായ് മോഹവുമായി മുകളിലെ നിലയില്‍ സുനിതാ ബേബിയും താമസിച്ചു. അര്‍ധരാത്രിയിലുണ്ടായ പ്ലാനിംഗ് ഒരീച്ച പോലുമറിയാതെ അവര്‍ നടപ്പിലാക്കി. രാത്രി വിദ്യക്കു മദ്യംനല്‍കി മയക്കിയശേഷം പുലര്‍ച്ചെ കഴുത്തില്‍ കയറു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കാറില്‍ തമിഴ്‌നാട് തിരുനെല്‍വേലിയില്‍ ദേശീയപാതയ്ക്കരികില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. 23ന് വൈകിട്ട് പ്രേംകുമാര്‍ ഉദയംപേരൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്നു പരാതി നല്‍കി. വിദ്യ മുമ്പും പറയാതെ വീട്ടില്‍നിന്നു പോകാറുണ്ടായിരുന്നതു മറയാക്കിയാണു പ്രേംകുമാര്‍ പരാതി നല്‍കിയത്.

സെപ്റ്റംബര്‍ 22ന് രാവിലെ തിരുനെല്‍വേലി മള്ളിയൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വിദ്യയുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അജ്ഞാത മൃതദേഹമായി പരിഗണിച്ചു സംസ്‌കരിച്ചു. പരാതി നല്‍കിയ പ്രേംകുമാറിനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും സംശയിച്ചിരുന്നില്ല. എന്നാല്‍, അതിനുശേഷം ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുകയും ചോദ്യംചെയ്ത പോലീസ് ഉദ്യോഗസ്ഥരെ അവഹേളിക്കുകയും ചെയ്തതോടെപോലീസിന് സംശയം തോന്നിയിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ തിരുവനന്തപുരത്ത് കാമുകിയോടൊപ്പം താമസിക്കുന്നതായി വിവരം ലഭിച്ചു. അതിനിടെയാണ് വിദ്യ തന്നില്‍ നിന്ന് അകലുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് പ്രേംകുമാര്‍ വാട്‌സാപ് സന്ദേശമയച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണു വിദ്യയെ കൊലപ്പെടുത്തിയതാണെന്നു പ്രേംകുമാര്‍ സമ്മതിച്ചത്.

കൊലപാതകം ആരാരുമറിയാതെ പോയ സമയത്ത് പ്രേകുമാറിന് കാമുകിലുണ്ടായ സംശയമാണ് കൊലപാതകം ചുരുളഴിച്ചത്. കൊലപാതകത്തില്‍ പങ്കാളിയായ കാമുകി ഭര്‍ത്താവിന്റെ അടുത്തേക്കു തിരിച്ചു പോകാന്‍ ഒരുങ്ങുന്നുവെന്ന് സംശയം തോന്നിയ പ്രേംകുമാര്‍ പോലീസിന് അയച്ച വാട്‌സാപ്പ് സന്ദേശമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്.

അതേസമയം മൃതദേഹത്തിലെ വസ്ത്രങ്ങള്‍കണ്ട് അമ്മ സുന്ദരാമ്മാളും പ്രേംകുമാറിന്റെ ബന്ധുക്കളും കൊല്ലപ്പെട്ടതു വിദ്യയാണെന്നു തിരിച്ചറിഞ്ഞു. ഡി.എന്‍.എ. ടെസ്റ്റും മൃതദേഹം വിദ്യയുടേതാണെന്നു സ്ഥിരീകരിക്കാന്‍ സഹായിച്ചു. തിരുവനന്തപുരത്തുനിന്ന് ഇന്നലെ രാവിലെ ഇരുവരെയും ഉദയംപേരൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. മൃതദേഹം തമിഴ്‌നാട്ടില്‍ കൊണ്ടുപോയി ഉപേക്ഷിക്കാന്‍ പ്രതികളെ സഹായിച്ച അവരുടെ പഴയ ഒരു സഹപാഠിയേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഹൈദരാബാദില്‍ നഴ്‌സിങ് സൂപ്രണ്ടായ സുനിത വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമാണ്. പ്രേംകുമാറിനേക്കാള്‍ എട്ടു വയസ് കൂടുതലുള്ള വിദ്യയുടെ നാലാമത്തെ ഭര്‍ത്താവാണു പ്രേംകുമാര്‍. മുന്‍ വിവാഹങ്ങളില്‍ വിദ്യക്കു മൂന്നു മക്കളുമുണ്ട്. ഇങ്ങനെ സംഭവ ബഹുലമാണ് ഈ കഥ.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ജോലി കിട്ടിയപ്പോള്‍ പ്രണയം നിരസിച്ച കാമുകനെ തേടി യുവതി എത്തി  (2 hours ago)

തേയിലതോട്ടം തൊഴിലാളി കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടു  (3 hours ago)

തമിഴ്നാട്– പാലക്കാട് അതിർത്തിയായ മുള്ളിയിൽ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉൾപ്പെടെ മൂന്നുപേർ മരിച്ചു  (4 hours ago)

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട്  (4 hours ago)

മുജ്തബ ദേ ഉയിർത്തെഴുന്നേറ്റു..! ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ...!ഇറാന്റെ ഭൂമി കുലുക്കി സ്ഫോടനം..!തലച്ചോർ ചതഞ്ഞ് അമേരിക്കൻ പട്ടാളം  (4 hours ago)

വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന കേന്ദ്ര നിര്‍ദേശം തള്ളി മന്ത്രി കെ മുരളീധരന്‍  (4 hours ago)

ബരാമതിയില്‍ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം തകര്‍ന്നുവീണു  (5 hours ago)

ലിസ്റ്റിട്ട് വിജയൻ വേണ്ടിവന്നാൽ AKG-സെന്ററിലും കയറും ആയങ്കി ചീള് ചെക്കൻ..!വിജയൻ പിണറായിക്കുള്ള മുന്നറിയിപ്പ്  (5 hours ago)

സൗദി അറേബ്യയിൽ വൻ തീപിടിത്തം..! ഇറങ്ങി ഓടി ജനങ്ങൾ..!‘എന്നെ രക്ഷിക്കണേ കരഞ്ഞ് തളർന്ന് പ്രവാസി യുവതി  (5 hours ago)

സ്ഥലംമാറ്റത്തില്‍ മനംനൊന്തെന്ന് കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ആത്മഹത്യ ചെയ്തു  (5 hours ago)

ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  (5 hours ago)

വിമാനം നിര്‍ത്താന്‍ റണ്‍വേയിലൂടെ യാത്രക്കാര്‍ ലഗേജുമായി ഓടിയ സ്ത്രീകള്‍ പിടിയില്‍  (5 hours ago)

വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച സംഭവത്തില്‍ ടി ജി മോഹന്‍ദാസ് പൊലീസ് കസ്റ്റഡിയില്‍  (6 hours ago)

ആയങ്കി ആരാധകരെ അടങ്ങു; അവൻ അകത്തായി; അവൻ വളർന്ന പാർട്ടി വേറെ ആയിരിക്കും; പക്ഷേ ജനങ്ങൾ വളർത്തിയ പാർട്ടിയാണ് ഭരിക്കുന്നത്; നിർണായക ഫേസ്ബുക്ക് പോസ് പങ്ക് വച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (7 hours ago)

എനിക്ക് അയിത്തം കൽപ്പിക്കുന്നതിന് മുൻപ് തള്ളിപ്പറയുന്നതിന് മുൻപ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു; ഒരു സഖാവിന് കുത്തേൽക്കുമ്പോൾ രക്തം തിളച്ച് തിരിച്ചടിക്കാൻ വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച  (7 hours ago)

Malayali Vartha Recommends