Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

8 വയസ് കൂടുതലുള്ള ഭാര്യ... വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുമിച്ച് പഠിച്ച കൂട്ടുകാരിയെ സ്വന്തമാക്കണമെന്നുള്ള മോഹം സഫലമാകുന്നത് വിവാഹ ശേഷം; ഭാര്യക്ക് ആയുര്‍വേദ ചികിത്സയ്ക്കായി പേയാട് എത്തുമ്പോള്‍ മുകളിലത്തെ മുറിയില്‍ മരണ ദൂതുമായി ദുബായില്‍ പോകാന്‍ തയ്യാറെടുത്ത് നഴ്‌സ് സുനിതയും ഒത്തുകൂടി

11 DECEMBER 2019 10:29 AM IST
മലയാളി വാര്‍ത്ത

ഭാര്യയെ തിരുവനന്തപുരത്ത് റിസോര്‍ട്ടിലെത്തിച്ചു കൊലപ്പെടുത്താന്‍ യുവാവിനും കാമുകിക്കും പ്രേരകമായത് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുചേരലാണ്. ആഗ്രഹിച്ച പെണ്ണിനെ സ്വന്തമാക്കാനുള്ള ആവേശം അതിരു വിട്ടപ്പോള്‍ 48 കാരിയായ ചേര്‍ത്തല സ്വദേശിയായ വിദ്യയുടെ കൊലപാതകത്തിലാണ് കലാശിച്ചത്. തന്നേക്കാള്‍ 8 വയസ് കൂടുതലുള്ള ഭാര്യയെ കൊന്ന കേസില്‍ 40 കാരനായ ഭര്‍ത്താവ് പ്രേംകുമാറും കാമുകി 39 വയസുകാരി സുനിത ബേബിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് എസ്.എസ്.എല്‍.സിക്ക് ഒരുമിച്ചു പഠിച്ച കൂട്ടുകാരിയെ സ്വന്തമാക്കാനായാണ് പ്രേംകുമാര്‍ ഭാര്യ വിദ്യയെ കൊലപ്പെടുത്തത്. പ്രേംകുമാറിന്റെ എസ്.എസ്.എല്‍.സി. ബാച്ചില്‍പെട്ടവരുടെ സംഗമം തിരുവനന്തപുരത്തു നടന്നപ്പോളാണ് ഇരുവരും കണ്ടു മുട്ടിയത്. ആ മോഹം ഒരുമിച്ചു ജീവിക്കാനുള്ള തീരുമാനത്തിലേക്ക് നീണ്ടു.

ലക്ഷങ്ങള്‍ ശമ്പളമുള്ള നഴ്‌സിംഗ് ജോലിക്കായി ദുബായില്‍ പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു സുനിത. ഇതിനായി കളിയിക്കാവിളയിലെ നഴ്‌സിംഗ് കോളേജില്‍ രണ്ടുവര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി കോഴ്‌സിനു ചേര്‍ന്നു. ഈ കോഴ്‌സ് കഴിഞ്ഞ് ദുബായിലേക്ക് പോവാനായിരുന്നു പരിപാടി. 15വര്‍ഷം പ്രവൃത്തിപരിചയമുള്ള സുനിതയ്ക്ക് കോളേജ് അധികൃതര്‍ പഠനത്തിനൊപ്പം ആശുപത്രിയില്‍ നഴ്‌സിംഗ് സൂപ്രണ്ട് തസ്തികയില്‍ ജോലിയും നല്‍കി.

അതേസമയം തന്നെ കഴിഞ്ഞ സെപ്റ്റംബര്‍ 20നു പ്രേംകുമാര്‍ ഭാര്യ വിദ്യയെ ആയുര്‍വേദ ചികിത്സ നടത്താനെന്ന വ്യാജന തിരുവനന്തപുരത്ത് പേയാടുള്ള ഗ്രാന്‍ഡ് ടെക് റിസോര്‍ട്ടിലെത്തിച്ചു. അങ്ങനെ റിസോര്‍ട്ടിലെ താഴത്തെ മുറിയില്‍ പ്രേംകുമാറും വിദ്യയും ദുബായ് മോഹവുമായി മുകളിലെ നിലയില്‍ സുനിതാ ബേബിയും താമസിച്ചു. അര്‍ധരാത്രിയിലുണ്ടായ പ്ലാനിംഗ് ഒരീച്ച പോലുമറിയാതെ അവര്‍ നടപ്പിലാക്കി. രാത്രി വിദ്യക്കു മദ്യംനല്‍കി മയക്കിയശേഷം പുലര്‍ച്ചെ കഴുത്തില്‍ കയറു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കാറില്‍ തമിഴ്‌നാട് തിരുനെല്‍വേലിയില്‍ ദേശീയപാതയ്ക്കരികില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. 23ന് വൈകിട്ട് പ്രേംകുമാര്‍ ഉദയംപേരൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്നു പരാതി നല്‍കി. വിദ്യ മുമ്പും പറയാതെ വീട്ടില്‍നിന്നു പോകാറുണ്ടായിരുന്നതു മറയാക്കിയാണു പ്രേംകുമാര്‍ പരാതി നല്‍കിയത്.

സെപ്റ്റംബര്‍ 22ന് രാവിലെ തിരുനെല്‍വേലി മള്ളിയൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വിദ്യയുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അജ്ഞാത മൃതദേഹമായി പരിഗണിച്ചു സംസ്‌കരിച്ചു. പരാതി നല്‍കിയ പ്രേംകുമാറിനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും സംശയിച്ചിരുന്നില്ല. എന്നാല്‍, അതിനുശേഷം ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുകയും ചോദ്യംചെയ്ത പോലീസ് ഉദ്യോഗസ്ഥരെ അവഹേളിക്കുകയും ചെയ്തതോടെപോലീസിന് സംശയം തോന്നിയിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ തിരുവനന്തപുരത്ത് കാമുകിയോടൊപ്പം താമസിക്കുന്നതായി വിവരം ലഭിച്ചു. അതിനിടെയാണ് വിദ്യ തന്നില്‍ നിന്ന് അകലുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് പ്രേംകുമാര്‍ വാട്‌സാപ് സന്ദേശമയച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണു വിദ്യയെ കൊലപ്പെടുത്തിയതാണെന്നു പ്രേംകുമാര്‍ സമ്മതിച്ചത്.

കൊലപാതകം ആരാരുമറിയാതെ പോയ സമയത്ത് പ്രേകുമാറിന് കാമുകിലുണ്ടായ സംശയമാണ് കൊലപാതകം ചുരുളഴിച്ചത്. കൊലപാതകത്തില്‍ പങ്കാളിയായ കാമുകി ഭര്‍ത്താവിന്റെ അടുത്തേക്കു തിരിച്ചു പോകാന്‍ ഒരുങ്ങുന്നുവെന്ന് സംശയം തോന്നിയ പ്രേംകുമാര്‍ പോലീസിന് അയച്ച വാട്‌സാപ്പ് സന്ദേശമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്.

അതേസമയം മൃതദേഹത്തിലെ വസ്ത്രങ്ങള്‍കണ്ട് അമ്മ സുന്ദരാമ്മാളും പ്രേംകുമാറിന്റെ ബന്ധുക്കളും കൊല്ലപ്പെട്ടതു വിദ്യയാണെന്നു തിരിച്ചറിഞ്ഞു. ഡി.എന്‍.എ. ടെസ്റ്റും മൃതദേഹം വിദ്യയുടേതാണെന്നു സ്ഥിരീകരിക്കാന്‍ സഹായിച്ചു. തിരുവനന്തപുരത്തുനിന്ന് ഇന്നലെ രാവിലെ ഇരുവരെയും ഉദയംപേരൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. മൃതദേഹം തമിഴ്‌നാട്ടില്‍ കൊണ്ടുപോയി ഉപേക്ഷിക്കാന്‍ പ്രതികളെ സഹായിച്ച അവരുടെ പഴയ ഒരു സഹപാഠിയേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഹൈദരാബാദില്‍ നഴ്‌സിങ് സൂപ്രണ്ടായ സുനിത വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമാണ്. പ്രേംകുമാറിനേക്കാള്‍ എട്ടു വയസ് കൂടുതലുള്ള വിദ്യയുടെ നാലാമത്തെ ഭര്‍ത്താവാണു പ്രേംകുമാര്‍. മുന്‍ വിവാഹങ്ങളില്‍ വിദ്യക്കു മൂന്നു മക്കളുമുണ്ട്. ഇങ്ങനെ സംഭവ ബഹുലമാണ് ഈ കഥ.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (6 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (6 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (6 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (7 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (7 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (9 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (9 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (9 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (11 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (11 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (11 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (11 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (11 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (12 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (12 hours ago)

Malayali Vartha Recommends