Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതിയ സൈനിക സഖ്യം തയ്യാറാക്കാന്‍ സൗദി അറേബ്യ... 50 രാജ്യങ്ങളെ സഖ്യത്തില്‍ ഭാഗമാകാന്‍ സൗദി ക്ഷണിച്ചു.. 43 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു..


കണ്ണൂരിലെ സിപിഎമ്മിനെ കുഴച്ച് വീണ്ടും സാമ്പത്തിക ക്രമക്കേട്..മുതിര്‍ന്ന നേതാവുമായ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി, നിര്‍മിക്കാനിരുന്ന ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്..


അധ്യാപികമാര്‍ ഉള്‍പ്പെടെ പിടിയിലായ എം.ഡി.എം.എ പണമിടപാട്.. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന കണക്കുകളാണ് ലഭിച്ചിട്ടുള്ളത്..


സ്വപ്നതുല്യമായ ആ സര്‍ക്കാര്‍ ജോലി കൈയെത്തും ദൂരത്തെത്തി..പക്ഷെ മഞ്ജുവിന്റെ ജീവനെടുത്തത് ആ കാർ..വിധി റോഡപകടത്തിന്റെ ക്രൂരരൂപത്തില്‍ ആ ജീവന്‍ തട്ടിയെടുത്തു..വിതുമ്പലോടെ ഒരു നാട്..


യുവാവിന്റെ അറ്റുപോയ കാൽ ചതഞ്ഞ നിലയിൽ, തുന്നിച്ചേർക്കാനായില്ല..ആ പ്രതീക്ഷയും അറ്റു.. നരഹത്യാ കുറ്റമാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്... അപകട സ്ഥലത്ത് ഫൊറൻസിക് സംഘം..

8 വയസ് കൂടുതലുള്ള ഭാര്യ... വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുമിച്ച് പഠിച്ച കൂട്ടുകാരിയെ സ്വന്തമാക്കണമെന്നുള്ള മോഹം സഫലമാകുന്നത് വിവാഹ ശേഷം; ഭാര്യക്ക് ആയുര്‍വേദ ചികിത്സയ്ക്കായി പേയാട് എത്തുമ്പോള്‍ മുകളിലത്തെ മുറിയില്‍ മരണ ദൂതുമായി ദുബായില്‍ പോകാന്‍ തയ്യാറെടുത്ത് നഴ്‌സ് സുനിതയും ഒത്തുകൂടി

11 DECEMBER 2019 10:29 AM IST
മലയാളി വാര്‍ത്ത

ഭാര്യയെ തിരുവനന്തപുരത്ത് റിസോര്‍ട്ടിലെത്തിച്ചു കൊലപ്പെടുത്താന്‍ യുവാവിനും കാമുകിക്കും പ്രേരകമായത് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുചേരലാണ്. ആഗ്രഹിച്ച പെണ്ണിനെ സ്വന്തമാക്കാനുള്ള ആവേശം അതിരു വിട്ടപ്പോള്‍ 48 കാരിയായ ചേര്‍ത്തല സ്വദേശിയായ വിദ്യയുടെ കൊലപാതകത്തിലാണ് കലാശിച്ചത്. തന്നേക്കാള്‍ 8 വയസ് കൂടുതലുള്ള ഭാര്യയെ കൊന്ന കേസില്‍ 40 കാരനായ ഭര്‍ത്താവ് പ്രേംകുമാറും കാമുകി 39 വയസുകാരി സുനിത ബേബിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് എസ്.എസ്.എല്‍.സിക്ക് ഒരുമിച്ചു പഠിച്ച കൂട്ടുകാരിയെ സ്വന്തമാക്കാനായാണ് പ്രേംകുമാര്‍ ഭാര്യ വിദ്യയെ കൊലപ്പെടുത്തത്. പ്രേംകുമാറിന്റെ എസ്.എസ്.എല്‍.സി. ബാച്ചില്‍പെട്ടവരുടെ സംഗമം തിരുവനന്തപുരത്തു നടന്നപ്പോളാണ് ഇരുവരും കണ്ടു മുട്ടിയത്. ആ മോഹം ഒരുമിച്ചു ജീവിക്കാനുള്ള തീരുമാനത്തിലേക്ക് നീണ്ടു.

ലക്ഷങ്ങള്‍ ശമ്പളമുള്ള നഴ്‌സിംഗ് ജോലിക്കായി ദുബായില്‍ പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു സുനിത. ഇതിനായി കളിയിക്കാവിളയിലെ നഴ്‌സിംഗ് കോളേജില്‍ രണ്ടുവര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി കോഴ്‌സിനു ചേര്‍ന്നു. ഈ കോഴ്‌സ് കഴിഞ്ഞ് ദുബായിലേക്ക് പോവാനായിരുന്നു പരിപാടി. 15വര്‍ഷം പ്രവൃത്തിപരിചയമുള്ള സുനിതയ്ക്ക് കോളേജ് അധികൃതര്‍ പഠനത്തിനൊപ്പം ആശുപത്രിയില്‍ നഴ്‌സിംഗ് സൂപ്രണ്ട് തസ്തികയില്‍ ജോലിയും നല്‍കി.

അതേസമയം തന്നെ കഴിഞ്ഞ സെപ്റ്റംബര്‍ 20നു പ്രേംകുമാര്‍ ഭാര്യ വിദ്യയെ ആയുര്‍വേദ ചികിത്സ നടത്താനെന്ന വ്യാജന തിരുവനന്തപുരത്ത് പേയാടുള്ള ഗ്രാന്‍ഡ് ടെക് റിസോര്‍ട്ടിലെത്തിച്ചു. അങ്ങനെ റിസോര്‍ട്ടിലെ താഴത്തെ മുറിയില്‍ പ്രേംകുമാറും വിദ്യയും ദുബായ് മോഹവുമായി മുകളിലെ നിലയില്‍ സുനിതാ ബേബിയും താമസിച്ചു. അര്‍ധരാത്രിയിലുണ്ടായ പ്ലാനിംഗ് ഒരീച്ച പോലുമറിയാതെ അവര്‍ നടപ്പിലാക്കി. രാത്രി വിദ്യക്കു മദ്യംനല്‍കി മയക്കിയശേഷം പുലര്‍ച്ചെ കഴുത്തില്‍ കയറു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കാറില്‍ തമിഴ്‌നാട് തിരുനെല്‍വേലിയില്‍ ദേശീയപാതയ്ക്കരികില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. 23ന് വൈകിട്ട് പ്രേംകുമാര്‍ ഉദയംപേരൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്നു പരാതി നല്‍കി. വിദ്യ മുമ്പും പറയാതെ വീട്ടില്‍നിന്നു പോകാറുണ്ടായിരുന്നതു മറയാക്കിയാണു പ്രേംകുമാര്‍ പരാതി നല്‍കിയത്.

സെപ്റ്റംബര്‍ 22ന് രാവിലെ തിരുനെല്‍വേലി മള്ളിയൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വിദ്യയുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അജ്ഞാത മൃതദേഹമായി പരിഗണിച്ചു സംസ്‌കരിച്ചു. പരാതി നല്‍കിയ പ്രേംകുമാറിനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും സംശയിച്ചിരുന്നില്ല. എന്നാല്‍, അതിനുശേഷം ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുകയും ചോദ്യംചെയ്ത പോലീസ് ഉദ്യോഗസ്ഥരെ അവഹേളിക്കുകയും ചെയ്തതോടെപോലീസിന് സംശയം തോന്നിയിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ തിരുവനന്തപുരത്ത് കാമുകിയോടൊപ്പം താമസിക്കുന്നതായി വിവരം ലഭിച്ചു. അതിനിടെയാണ് വിദ്യ തന്നില്‍ നിന്ന് അകലുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് പ്രേംകുമാര്‍ വാട്‌സാപ് സന്ദേശമയച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണു വിദ്യയെ കൊലപ്പെടുത്തിയതാണെന്നു പ്രേംകുമാര്‍ സമ്മതിച്ചത്.

കൊലപാതകം ആരാരുമറിയാതെ പോയ സമയത്ത് പ്രേകുമാറിന് കാമുകിലുണ്ടായ സംശയമാണ് കൊലപാതകം ചുരുളഴിച്ചത്. കൊലപാതകത്തില്‍ പങ്കാളിയായ കാമുകി ഭര്‍ത്താവിന്റെ അടുത്തേക്കു തിരിച്ചു പോകാന്‍ ഒരുങ്ങുന്നുവെന്ന് സംശയം തോന്നിയ പ്രേംകുമാര്‍ പോലീസിന് അയച്ച വാട്‌സാപ്പ് സന്ദേശമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്.

അതേസമയം മൃതദേഹത്തിലെ വസ്ത്രങ്ങള്‍കണ്ട് അമ്മ സുന്ദരാമ്മാളും പ്രേംകുമാറിന്റെ ബന്ധുക്കളും കൊല്ലപ്പെട്ടതു വിദ്യയാണെന്നു തിരിച്ചറിഞ്ഞു. ഡി.എന്‍.എ. ടെസ്റ്റും മൃതദേഹം വിദ്യയുടേതാണെന്നു സ്ഥിരീകരിക്കാന്‍ സഹായിച്ചു. തിരുവനന്തപുരത്തുനിന്ന് ഇന്നലെ രാവിലെ ഇരുവരെയും ഉദയംപേരൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. മൃതദേഹം തമിഴ്‌നാട്ടില്‍ കൊണ്ടുപോയി ഉപേക്ഷിക്കാന്‍ പ്രതികളെ സഹായിച്ച അവരുടെ പഴയ ഒരു സഹപാഠിയേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഹൈദരാബാദില്‍ നഴ്‌സിങ് സൂപ്രണ്ടായ സുനിത വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമാണ്. പ്രേംകുമാറിനേക്കാള്‍ എട്ടു വയസ് കൂടുതലുള്ള വിദ്യയുടെ നാലാമത്തെ ഭര്‍ത്താവാണു പ്രേംകുമാര്‍. മുന്‍ വിവാഹങ്ങളില്‍ വിദ്യക്കു മൂന്നു മക്കളുമുണ്ട്. ഇങ്ങനെ സംഭവ ബഹുലമാണ് ഈ കഥ.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ അമ്മയ്ക്ക് കൈമാറി  (29 minutes ago)

മുഖ്യമന്ത്രി വിജയ്‌ക്കെതിരെ മുന്നറിയിപ്പുമായി കന്നഡ സംഘടനകള്‍  (2 hours ago)

മുന്ന വധക്കേസില്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നു പ്രതികളെയും വെറുതെ വിട്ടു  (2 hours ago)

കേന്ദ്ര സര്‍ക്കാര്‍ പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടി  (3 hours ago)

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (3 hours ago)

രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് കെഎസ് ശബരീനാഥന്‍  (3 hours ago)

ആര്‍.സുഗതന് അനുകൂലമായി ജയില്‍ വകുപ്പ് കത്ത് നല്‍കിയതില്‍ അതൃപ്തി അറിയിച്ച് ആഭ്യന്തര മന്ത്രി  (3 hours ago)

റിമാന്‍ഡ് വിധിക്ക് പിന്നാലെ പോക്‌സോ പ്രതി കോടതി വളപ്പില്‍ നിന്നും ചാടിപ്പോയി  (4 hours ago)

ഒന്നും രണ്ടുമല്ല 16 ഇന്ത്യക്കാർ മരിച്ചു..!ഇറാനിലെ ഭാരതീയർ നിലവിളിക്കുന്നു..!ഓപ്പറേഷൻ ചെക്ക്മേറ്റ് വില്ലൻ..! മോദി നേരിട്ടിറങ്ങും..!  (4 hours ago)

ഏണിക്കരയിലെ ഒരു വീട്ടില്‍ നിന്ന് വാവാ സുരേഷ് പിടികൂടിയത് മൂന്ന് പാമ്പുകള്‍  (4 hours ago)

ഓഗസ്റ്റ് 2ന് രാവിലെ 11.41 ന് സൗദിയിൽ സംഭവിക്കുന്നത് .... അപൂർവ്വ പ്രതിഭാസം ... ആരും പുറത്തിറങ്ങരുത് !! 75 വർഷങ്ങൾക്ക് ശേഷം  (4 hours ago)

'കാഴ്ചപരിമിതിയുള്ള എന്നെ കോമാളിയാക്കി ആ മേശയുടെ മുകളില്‍ കയറി ഇരുന്നു..ക്ലാസിൽ നടന്നത് ഇത്  (4 hours ago)

ക്ഷേത്രത്തിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചെന്ന് പൊലീസില്‍ പരാതി  (4 hours ago)

സമുദ്രപാതകൾക്ക് സുരക്ഷാകവചം;  (6 hours ago)

Kodiyeri Balakrishnan സ്മാരക മന്ദിരത്തിന്റെ മറവില്‍ കോടിയുടെ വെട്ടിപ്പ്  (6 hours ago)

Malayali Vartha Recommends