സൈബർ യുഗത്തിലും കുളിക്കടവിലെ ഒളിഞ്ഞ് നോട്ടക്കാരന് വംശനാശം വന്നിട്ടില്ല: തുറന്നടിച്ചു കളക്ടർ ബ്രോ
സാമൂഹ്യമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ദിനംപ്രതി വർധിക്കുന്നതിനെതിരെ ഡബ്ല്യൂ സി സി യുടെ 'നോ ടു സൈബർ വയലെൻസ്' ക്യാമ്പയിന് ഐക്യദാർഢ്യം നൽകികൊണ്ട് കളക്ടർ പ്രശാന്ത് നായർ തന്റെ ബ്ലോഗിലൂടെ പ്രതികരിച്ചു. സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും തുറന്നു വ്യക്തമാകുന്ന സ്ത്രീകൾക്കെതിരെ നവമാധ്യമങ്ങളിൽ ക്രൂരമായ ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. സ്ത്രീകൾ എന്നും വായ് മൂടിക്കെട്ടി ജീവിക്കേണ്ടവരാണെന്ന സമൂഹത്തിന്റെ അടിച്ചേൽപ്പിക്കലിനെതിരെയാണ് കളക്ടർ ബ്രോ തന്റെ ബ്ലോഗിലൂടെ പ്രതികരിച്ചത്. 'മല്ലു ആന്റ്റി ഓൺലൈൻ'എന്ന തലക്കെട്ടോടെയാണ് ബ്ലോഗ് ആരംഭിക്കുന്നത്. "സോഷ്യല്‍മീഡിയ എന്നത് സമൂഹത്തിന്‍റെ പരിച്ഛേദം തന്നെയാണ്. വംശീയത, രാഷ്ട്രീയ അതിപ്രസരം, ഒളിഞ്ഞ് നോട്ടം, പുരുഷമേധാവിത്വം, പരസ്പരബഹുമാനമില്ലായ്മ, വിധ്വേഷം,അധാര്‍മിക പ്രവണത എന്നിങ്ങനെ സമൂഹത്തില്‍ കാണുന്ന എല്ലാം സോഷ്യല്‍മീഡിയയിലും കാണാന്‍ സാധിക്കും.ഇത് കൂടുതല്‍ ആളുകള്‍ക്ക് കാണാന്‍ പറ്റുന്ന രീതിയിലായിരിക്കുമെന്നുമാത്രം..." എന്നിങ്ങനെ നീളുന്ന കുറിപ്പിൽ സ്ത്രീകൾക്കെതിരായ അത്രിക്രമങ്ങൾ സൈബർ മേഖലയിൽ വർധിച്ചിരിക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു.സൈബർ യുഗത്തിലും കുളിക്കടവിലെ ഒളിഞ്ഞ് നോട്ടക്കാരന് വംശനാശം വന്നിട്ടില്ല എന്ന് സാരം. കവലയിലെ ചട്ടമ്പിയും ഓൺലൈനിൽ സജീവം തന്നെ.ഏതെങ്കിലും ഒരു കാര്യത്തിന് കൃത്യമായ ഒരു അഭിപ്രായം പറയുന്നതിന് പകരം മുന്‍വിധികളോടുകൂടി വാദങ്ങള്‍ നടത്തുകയും വാക്കുകള്‍ കൊണ്ട് ആക്രമിക്കുകയുമാണ് ട്രെൻഡ്.
പൂവാലന്മാർ കുറേപ്പേര്‍ ഒരു വർച്വൽ കലുങ്കില്‍ ഇരുന്ന് കമന്‍റടിക്കുന്നതുപോലെയാണ് ഇന്ന് ഫേസ്ബുക്ക്.കുറ്റപ്പെടുത്തലിന്റെ ഭാഷയെക്കാൾ തിരുത്തലിന്റെ ഭാഷയാണ് സാമൂഹ്യമാറ്റത്തിന് വേണ്ടത്.‘Activism’ സമൂഹത്തെ ഒരു പുതിയ ചിന്തയിലേക്ക് ‘activate’ ചെയ്യാൻ ഉതകുന്നതാവണം. ഇത് ചെറിയ കളിയല്ല ഷാനി.സൈബർ ആക്രമം കൂടുതലും നേരിടേണ്ടി വരുന്നത് സ്ത്രീകളാണെന്നതിൽ തർക്കമില്ല.എന്നാൽ സ്ത്രീവിരുദ്ധത ഏറ്റവും കൂടുതല്‍ കാണിക്കുന്നത് പുരുഷന്‍മാരാണ് എന്ന തെറ്റിദ്ധാരണ വേണ്ട.സ്ത്രീകള്‍തന്നെയാണ് മുൻപന്തിയിൽ.സ്ത്രീ ആക്രമിക്കപ്പെട്ടാല്‍ ഇരയെ കുറ്റപ്പെടുത്താന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്ന അമ്മാവനോടൊപ്പം മല്ലു ആന്റീസും കാണും.ഇര അനുഭവിച്ച മാനസികവ്യഥ മനസ്സിലാക്കുന്നതിനോ ആശ്വസിപ്പിക്കുന്നതിനോ പകരം അവര്‍ തെറ്റ് ചെയ്ത വ്യക്തിയെ ന്യായീകരിച്ച് പറയുകയും കുറ്റംമുഴുവന്‍ ഇരയില്‍ അടിച്ചേല്‍പ്പിക്കുക യുമാണ് ചെയ്യുന്നത്". ഇങ്ങനെ പോകുന്നു കളക്ടർ ബ്രോയുടെ കുറിപ്പിലെ വാചകങ്ങൾ.
https://www.facebook.com/Malayalivartha