പൗരത്വബില്ലിനെതിരെ കേരളം ഓടുമ്പോൾ സംസ്ഥാനം തീവ്രവാദത്തിന്റെ താവളമാവുന്നു;പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ നിയമയുദ്ധം പ്രഖ്യാപിച്ച് തെരുവിൽ ഇറങ്ങിയപ്പോൾ ഭരണസിരാ കേന്ദ്രത്തിന്റെ 12 കിലോമീറ്റർ അപ്പുറം ഭീകരൻമാരുടെ താവളമായി മാറിയത് ആരുമറിഞ്ഞില്ല
പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ നിയമയുദ്ധം പ്രഖ്യാപിച്ച് തെരുവിൽ ഇറങ്ങിയപ്പോൾ ഭരണസിരാ കേന്ദ്രത്തിന്റെ 12 കിലോമീറ്റർ അപ്പുറം ഭീകരൻമാരുടെ താവളമായി മാറിയത് ആരുമറിഞ്ഞില്ല.
കളിയിക്കാവിളയിലെ എ. എസ് ഐയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉഡുപ്പിയിൽ നിന്നും പിടികൂടിയപ്പോൾ തമിഴ്നാട് പോലീസ് മൂക്കത്ത് വിരൽവച്ചു. കേരളം ഒന്നും അറിയാത്തതിലായിരുന്നു അത്ഭുതം.
മുഖ്യപ്രതികൾക്ക് തോക്ക് എത്തിച്ച ഇജാസ് പാഷയെ അറസ്റ്റ് ചെയ്തപ്പോഴാണ് തൗഫീക്കിനെയും ഷമീമിനെയും അറസ്റ്റ് ചെയ്യാനുള്ള വഴി തെളിഞ്ഞത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലും കർണാടകത്തിലും നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.
നിരോധിത സംഘടനയായ അൽ ഉമയുടെ പ്രവർത്തകരാണ് പ്രതികൾ. പ്രതികളെ തമിഴ്നാട്ടിലേക്ക് കൊണ്ടുവരും. സംഭവത്തിന് രണ്ടുദിവസം മുമ്പ് പ്രതികൾ നെയ്യാറ്റിൻകരയിൽ എത്തിയിരുന്നു. നെയ്യാറ്റിൻകരയിൽ വീട് വാടകയ്ക്ക് എടുത്താണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്. വിതുരയിലെ ഭാര്യവീട്ടിൽ താമസിക്കുന്ന സെയ്ത് അലി ഏർപ്പാടാക്കിയ വീട്ടിലാണ് പ്രതികൾ താമസിച്ചത്.
കൊല നടത്തിയ ദിവസം പ്രതികൾ നെയ്യാറ്റിൻകരയിൽ ഒരു ബാഗ് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. രാത്രി എട്ടേമുക്കാലിന് നെയ്യാറ്റിൻകരക്ക് സമീപം പ്രതികൾ ബാഗ് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസ് ലഭിച്ചത്. പൊതുപണിമുടക്ക് ദിവസം ആയതിനാൽ കടകൾ അടപ്പായിരുന്നു. അങ്ങനെയാണ് ദൃശ്യങ്ങൾ വ്യക്തമായി ലഭിച്ചത്. ബാഗിന് വേണ്ടി പോലീസ് അന്വേഷണം നടത്തിയെങ്കിലും കിട്ടിയിട്ടില്ല. ബാഗ് നെയ്യാറ്റിൻകരയിൽ നിന്ന് വാങ്ങിയതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതികൾക്കെതിരെ യു എ പി എ ചുമത്തും.അതിനിടെ പ്രതികളുടെ സഹായികൾക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. എ എസ് ഐയെ വെട്ടികൊല്ലാനുള്ള താവളമാക്കി കേരളത്തെ മാറ്റിയെങ്കിലും കേരള സർക്കാർ ഇക്കാര്യം ഗൗരവത്തിൽ എടുത്തിട്ടില്ല. കേരളം തീവ്രവാദികളുടെ സുരക്ഷിത താവളമാണെന്ന സൂചന ഏതാനും വർഷങ്ങൾക്ക് മുമ്പ് തന്നെ കേന്ദ്ര സർക്കാർ കേരളത്തിന് കൈമാറിയിരുന്നു.എന്നിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല.
വിതുര സ്വദേശി അലിയുടെ ജീവിതം തീർത്തും ദുരൂഹത നിറഞ്ഞതാണ്. ഇയാൾ പകൽ ഉപയോഗിച്ചിരുന്നില്ല. തമിഴ്നാട്ടിലേക്ക് നിരന്തരം യാത്ര ചെയ്യുന്നതും പതിവാണ്. കൊലനടന്ന ദിവസം ഇയാൾ വിതുരയിലെ വീട്ടിലുണ്ടായിരുന്നു. പുലർച്ച വരെ ലാപ് ടോപ് ഉപയോഗിക്കുന്നതും പതിവായിരുന്നു. മുംബയിൽ നിന്നാണ് പ്രതികൾക്ക് തോക്ക് ലഭിച്ചതെന്ന് കരുതുന്നു.
കേരളത്തിൽ രഹസ്യാന്വേഷണ വിഭാഗവും സ്പഷ്യൽ ബ്രാഞ്ചും ഉണ്ടോ എന്ന സംശയത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha