Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൗരത്വബില്ലിനെതിരെ കേരളം ഓടുമ്പോൾ സംസ്ഥാനം തീവ്രവാദത്തിന്റെ താവളമാവുന്നു;പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ നിയമയുദ്ധം പ്രഖ്യാപിച്ച് തെരുവിൽ ഇറങ്ങിയപ്പോൾ ഭരണസിരാ കേന്ദ്രത്തിന്റെ 12 കിലോമീറ്റർ അപ്പുറം ഭീകരൻമാരുടെ താവളമായി മാറിയത് ആരുമറിഞ്ഞില്ല

14 JANUARY 2020 04:52 PM IST
മലയാളി വാര്‍ത്ത

പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ നിയമയുദ്ധം പ്രഖ്യാപിച്ച് തെരുവിൽ ഇറങ്ങിയപ്പോൾ ഭരണസിരാ കേന്ദ്രത്തിന്റെ 12 കിലോമീറ്റർ അപ്പുറം ഭീകരൻമാരുടെ താവളമായി മാറിയത് ആരുമറിഞ്ഞില്ല.

കളിയിക്കാവിളയിലെ എ. എസ് ഐയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉഡുപ്പിയിൽ നിന്നും പിടികൂടിയപ്പോൾ തമിഴ്നാട് പോലീസ് മൂക്കത്ത് വിരൽവച്ചു. കേരളം ഒന്നും അറിയാത്തതിലായിരുന്നു അത്ഭുതം.

മുഖ്യപ്രതികൾക്ക് തോക്ക് എത്തിച്ച ഇജാസ് പാഷയെ അറസ്റ്റ് ചെയ്തപ്പോഴാണ് തൗഫീക്കിനെയും ഷമീമിനെയും അറസ്റ്റ് ചെയ്യാനുള്ള വഴി തെളിഞ്ഞത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലും കർണാടകത്തിലും നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.

നിരോധിത സംഘടനയായ അൽ ഉമയുടെ പ്രവർത്തകരാണ് പ്രതികൾ. പ്രതികളെ തമിഴ്നാട്ടിലേക്ക് കൊണ്ടുവരും. സംഭവത്തിന് രണ്ടുദിവസം മുമ്പ് പ്രതികൾ നെയ്യാറ്റിൻകരയിൽ എത്തിയിരുന്നു. നെയ്യാറ്റിൻകരയിൽ വീട് വാടകയ്ക്ക് എടുത്താണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്. വിതുരയിലെ ഭാര്യവീട്ടിൽ താമസിക്കുന്ന സെയ്ത് അലി ഏർപ്പാടാക്കിയ വീട്ടിലാണ് പ്രതികൾ താമസിച്ചത്.

കൊല നടത്തിയ ദിവസം പ്രതികൾ നെയ്യാറ്റിൻകരയിൽ ഒരു ബാഗ് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. രാത്രി എട്ടേമുക്കാലിന് നെയ്യാറ്റിൻകരക്ക് സമീപം പ്രതികൾ ബാഗ് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസ് ലഭിച്ചത്. പൊതുപണിമുടക്ക് ദിവസം ആയതിനാൽ കടകൾ അടപ്പായിരുന്നു. അങ്ങനെയാണ് ദൃശ്യങ്ങൾ വ്യക്തമായി ലഭിച്ചത്. ബാഗിന് വേണ്ടി പോലീസ് അന്വേഷണം നടത്തിയെങ്കിലും കിട്ടിയിട്ടില്ല. ബാഗ് നെയ്യാറ്റിൻകരയിൽ നിന്ന് വാങ്ങിയതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പ്രതികൾക്കെതിരെ യു എ പി എ ചുമത്തും.അതിനിടെ പ്രതികളുടെ സഹായികൾക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. എ എസ് ഐയെ വെട്ടികൊല്ലാനുള്ള താവളമാക്കി കേരളത്തെ മാറ്റിയെങ്കിലും കേരള സർക്കാർ ഇക്കാര്യം ഗൗരവത്തിൽ എടുത്തിട്ടില്ല. കേരളം തീവ്രവാദികളുടെ സുരക്ഷിത താവളമാണെന്ന സൂചന ഏതാനും വർഷങ്ങൾക്ക് മുമ്പ് തന്നെ കേന്ദ്ര സർക്കാർ കേരളത്തിന് കൈമാറിയിരുന്നു.എന്നിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല.

വിതുര സ്വദേശി അലിയുടെ ജീവിതം തീർത്തും ദുരൂഹത നിറഞ്ഞതാണ്. ഇയാൾ പകൽ ഉപയോഗിച്ചിരുന്നില്ല. തമിഴ്നാട്ടിലേക്ക് നിരന്തരം യാത്ര ചെയ്യുന്നതും പതിവാണ്. കൊലനടന്ന ദിവസം ഇയാൾ വിതുരയിലെ വീട്ടിലുണ്ടായിരുന്നു. പുലർച്ച വരെ ലാപ് ടോപ് ഉപയോഗിക്കുന്നതും പതിവായിരുന്നു. മുംബയിൽ നിന്നാണ് പ്രതികൾക്ക് തോക്ക് ലഭിച്ചതെന്ന് കരുതുന്നു.

കേരളത്തിൽ രഹസ്യാന്വേഷണ വിഭാഗവും സ്പഷ്യൽ ബ്രാഞ്ചും ഉണ്ടോ എന്ന സംശയത്തിലാണ് പോലീസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (4 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (4 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (4 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (4 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (4 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (5 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (5 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (6 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (6 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (6 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (8 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (8 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (8 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (10 hours ago)

Malayali Vartha Recommends