Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ഈ നിക്കാഹിന് മൊഞ്ചൽപ്പം കൂടുതലാ; 'പൊന്നും വേണ്ട പണവും വേണ്ട, മെഹറായി നൂറ് പുസതകങ്ങള്‍ മതി; സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി ഒരു നിക്കാഹ്

23 JANUARY 2020 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

അനുജത്തിയുടെ അനക്കമില്ലാത്ത ശരീരം!! എന്ത് ചെയ്യണമെന്ന് അറിയാതെ സ​ഹോദരൻ സച്ചു നോവായി ശ്രീനന്ദയുടെ മടക്കം

തലയ്ക്ക് മുകളിൽ ആ അമ്മയുടെ ശാപം!! മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ

'പൊന്നും വേണ്ട പണവും വേണ്ട, മെഹറായി നൂറ് പുസതകങ്ങള്‍ മതി.' വിവാഹം ഉറപ്പിച്ചപ്പോള്‍ അജ്ന പ്രതിശ്രുത വരന്‍ ഇജാസിന് മുന്നില്‍ വെച്ച ഏക ആഗ്രഹം ഇതായിരുന്നു. ആ ആഗ്രഹം ഇജാസ് സാധിച്ചു കൊടുത്തപ്പോള്‍ പൊന്നിനും പണത്തിനും പകരം അതിനേക്കാള്‍ വിലപ്പെട്ട നൂറ് പുസ്തകങ്ങളാണ് അജ്നയ്ക്ക് മെഹറായി ലഭിച്ചത്. ഖുറാനും ബൈബിളും ഗീതയും ഉള്‍പ്പടേയുള്ള ഗ്രന്ഥങ്ങളും ഇജാസ് നല്‍കിയവയില്‍ ഉണ്ട്. മലയാളികള്‍ക്ക് അത്ര കണ്ട് പരിചിതമല്ലാത്ത ഈ വിവാഹ രീതി നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറുകയായിരുന്നു. അങ്ങനെ തീർത്തും വ്യത്യസ്തമായ വിവാഹം.

ഭരണഘടനയും അതേച്ചൊല്ലിയുള്ള വിവാദങ്ങളും കൊഴുക്കുമ്പോൾ അതേപ്പറ്റി ആഴത്തിൽ അറിയണമെന്ന ആഗ്രഹമാണ് അജിന മഹറായി ഭരണഘടന ചോദിക്കാനുള്ള തീരുമാനത്തിനുപിന്നിൽ. വിവാഹം ഉറപ്പിക്കുമ്പോൾ മെഹറായി എന്തുവേണമെന്ന ചോദ്യത്തിന് അജിനയ്ക്ക് ഇന്ത്യൻ ഭരണഘടന എന്ന ഉത്തരമേ ഉണ്ടായിരുന്നുള്ളു. വരന്റെയും വധുവിന്റെയും ബന്ധുക്കൾ ഇത് കേട്ട് ഞെട്ടിയെങ്കിലും വരന്റേയും വധുവിന്റേയും വീട്ടുകാർക്ക് ഇത് ഉൾക്കൊള്ളാനായി. ഇതോടെ ഇവർ ഒരുമിച്ചു. ഭരണ ഘടന ചോദിച്ച വധുവിന് ഭാവി വരൻ നൽകിയത് അക്ഷര വെളിച്ചം. ഖുർആനും ബൈബിളും കൂടാതെ എം ടി.യുടെയും മാധവിക്കുട്ടിയുടെയും അരുന്ധതി റോയിയുടെയും ബെന്യാമിന്റെയും സുഭാഷ് ചന്ദ്രന്റെയും കെ.ആർ. മീരയുടെയുമെല്ലാം പുസ്തകങ്ങളുമാണ് ചടയമംഗലം പേരേടം വെള്ളച്ചാലിൽവീട്ടിൽ ഇജാസ് അജിനയ്ക്ക് നൽകിയത്.

അജ്നയുടേയും ഇജാസിന്‍റെയും മാതൃകാപരമായ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്ത് എത്തിയിട്ടുള്ളത്. ഡിസംബര്‍ 29 നായിരുന്നു വിവാഹമെങ്കിലും വിവാഹ ചിത്രങ്ങങ്ങള്‍ കഴിഞ്ഞ ദിവസം ഇജാസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടതോടെയാണ് മെഹര്‍ ദാനം ചര്‍ച്ചയാവുന്നത്.

മുസ്ലിം ആചാരപ്രകാരം വിവാഹത്തിന് വേണ്ടി വരന്‍ വധുവിന് നല്‍കുന്ന സമ്മാനമാണ് മെഹര്‍. സ്ത്രീകള്‍ക്കുള്ള അവകാശമാണ് മെഹര്‍. പുരുഷന്‍ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം നൽകുന്നു എന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. മെഹര്‍ നല്‍കാതെയുള്ള വിവാഹങ്ങള്‍ മതനിയമ പ്രകാരം സാധ്യമാവുകയില്ല. സ്വര്‍ണാഭരണങ്ങളാണ് പൊതുവായി മെഹറായി നല്‍കി വരാറുള്ളത്.

ആരും അറിയാതെയാണ് എല്ലാം നടന്നത്. എന്നിട്ടും അക്ഷരലക്ഷം പകർന്ന വെളിച്ചത്തിൽ എല്ലാം പുറംലോകത്ത് എത്തി. മൂല്യമുള്ളത് മെഹറായി നൽകിയാകണം തന്റെ വിവാഹം നടക്കേണ്ടതെന്ന ഇജാസിന്റെ ആഗ്രഹവും സഫലമായി. അദ്ധ്യാപക കുടുംബമാണ് ഇജാസിന്റെത്. മാതാപിതാക്കളായ ഹക്കിമും നസീറയും ഇജാസിന്റെ തീരുമാനത്തിനൊപ്പം നിന്നു.

പുസ്തകങ്ങൾ മെഹറായി നൽകിയത് അധികമാരും അറിയേണ്ടെന്നായിരുന്നു തീരുമാനമെങ്കിലും അറിഞ്ഞവർ വിവരം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു. ഇതോടെ അജീനയും ഇജാസും സോഷ്യൽ മീഡയിയലെ താരമായി. അജിനയുടെ മാതാപിതാക്കളും അദ്ധ്യാപകരാണ്. നിസാമുദ്ദീനും സജീനയുമാണ് അച്ഛനും അമ്മയും. ഇവരും മകൾക്ക് പൂർണപിന്തുണ നൽകി ഒപ്പംനിന്നു. ആയൂർ മഞ്ഞപ്പാറ ബി.എഡ്. കോളേജ് വിദ്യാർത്ഥിനിയാണ് അജിന. സിവിൽ എൻജിനിയറിങ് കഴിഞ്ഞ ഇജാസ് മടവൂർ ഗ്രാമപ്പഞ്ചായത്തിൽ ജോലിചെയ്യുകയാണ്.

അജിനയുടെ സഹോദരൻ എൻജിനിയറിങ് വിദ്യാർത്ഥിയായ ആഷിക്കിനും എം.ടെക്കിനു പഠിക്കുന്ന ഇജാസിന്റെ സഹോദരൻ അജാസിനും ഭരണ ഘടന ഉയർത്തിപിടിക്കുന്ന വിവാഹത്തോടെ പൂർണ്ണ താൽപ്പര്യമായിരുന്നു.

മഹറായി വധു ആവശ്യപ്പെട്ടത് പോലെ പുസ്തകങ്ങൾ നൽകിയപ്പോൾ പലരുടെയും സംശയം പ്രണയ വിവാഹമാണോ എന്നാണ്. എന്നാൽ വിവാഹം പക്കാ അറേഞ്ച്ഡ് ആണ്. നാല് മാസങ്ങൾക്ക് മുൻപാണ് വിവാഹാലോചന വരുന്നത്. മാതാപിതാക്കൾക്ക് പരസ്പരം അറിയാവുന്ന കുടുംബങ്ങളാണ് എന്നത് മാത്രമാണ് മുൻപരിചയം എന്ന നിലക്കുണ്ടായിരുന്നത്. വിവാഹം ഉറപ്പിച്ചപ്പോൾ എങ്ങനെ നടത്തണം എന്ന കാര്യത്തെ പറ്റി ഞങ്ങൾ പരസ്പരം ചർച്ച ചെയ്തു. ഇതിനിടെയാണ് മഹർ ആയി സ്വർണം വേണ്ടെന്ന് അജ്‌ന പറയുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (53 minutes ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (1 hour ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (3 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (3 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (3 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (3 hours ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (4 hours ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (4 hours ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (4 hours ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (4 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (4 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (5 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (5 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (5 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (5 hours ago)

Malayali Vartha Recommends