വാട്സ്ആപ്പിലൂടെ പ്രണയം; ഒടുവിൽ വിവാഹത്തിലേക്ക്; എന്നാൽ പയ്യനെ നേരിൽ കാണാൻ തയ്യാറാകാതെ പെൺക്കുട്ടി; അന്വേഷിച്ചിറങ്ങിയ പയ്യനും വീട്ടുകാരും അറിഞ്ഞത് ഞെട്ടിക്കുന്ന വിവരം
വാടസ്പ്പിലൂടെ പെൺകുട്ടിയുമായി അടുപ്പത്തിലായി . വാട്സാപ്പിലെ പ്രൊഫൈല്‍ ചിത്രം അടക്കം അടുത്ത വീട്ടിലെ 23 വയസുള്ള പെണ്‍കുട്ടിയുടേതായിരുന്നു. പക്ഷെ പിന്നീടായിരുന്നു അബദ്ധം പറ്റിയത് യുവാവ് അറിഞ്ഞത്. മറ്റൊരു വീട്ടമ്മ വാടസ്പ്പില്‍ ഈ പെണ്‍കുട്ടി എന്നു തെറ്റിദ്ധരിപ്പിച്ച് യുവാവുമായി 6 മാസമായി ബന്ധം തുടരുകയായിരുന്നു. കണ്ണൂര്‍ തളിപ്പറമ്ബ് കൂവേരി കാക്കമണി വിഗേഷാണു തട്ടിപ്പിനിരയായത്. തിരുവാര്‍പ്പ് സ്വദേശിയാണ് വീട്ടമ്മ. ഇരുവർ തമ്മിൽ പ്രണയത്തിലാവുകയും, ആ പ്രണയം 2020 ഫിബ്രവരി 16നു വിവാഹം നടത്താന്‍ ധാരണയാകുകയും ചെയ്തു. പിന്നാലെ യുവാവ് പെണ്‍കുട്ടിയേ കാണാനായി ശ്രമിച്ചപ്പോൾ വീട്ടമ്മ ഓരോ കാരണങ്ങള്‍ ഇ കൂടിക്കാഴ്ച്ച നീട്ടികൊണ്ട് പോകുകയും ചെയ്തു. .
16ആം തീയതി തീരുമാനിച്ച് ഉറപ്പിച്ച വിവാഹത്തിനു വധുവിനു സാരിയും ബ്‌ളൗസും തുണിയും ഒകെ വരന്റെ വീട്ടുകാര്‍ വാങ്ങി നൽകുകയും ചെയ്തു . മാത്രമല്ല വധുവിനണിയാനുള്ള ബ്‌ളൗസിന്റെ അളവിനായി യുവാവും കൂട്ടരും എത്തിയപ്പോഴായിര്ന്നു വീട്ടമ്മ പറഞ്ഞ നുണയുടെയും ചതിയുടേയും കഥ പുറത്തു വരുന്നത്. മുമ്ബ് വിവാഹം ഉറപ്പിക്കുന്നതിനായി വിഗേഷിന്റെ അച്ഛന്‍ ബാലകൃഷ്ണനും സഹോദരി വിനീഷയും ഭര്‍ത്താവ് ജയദീപും 2020 ജനവരി 27ന് തിരുവാര്‍പ്പിലെ വീട്ടിലേക്കു വരാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ അതും ഇവർ സൂത്രത്തില്‍ മുടക്കുകയും ചെയ്തു . ബന്ധു മരിച്ചതു മൂലം വീട്ടിലേക്കു വരേണ്ടെന്നും കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ എത്തിയാല്‍ മതിയെന്നും വിഗേഷിന്റെ ബന്ധുക്കളെ വീട്ടമ്മ അറിയിക്കുകയും ചെയ്തു . ഇതിനുസരിച്ച് യുവാവിന്റെ വീട്ടുകാര്‍ ലോഡ്ജില്‍ എതുകയായിരുന്നു . പെണ്‍കുട്ടിയുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി വീട്ടമ്മയും മറ്റൊരാളുമായി അവിടെ വന്നു. ഇരുകൂട്ടരും പരിചയപ്പെട്ട് വിവാഹം ഉറപ്പിക്കുകയും ചെയ്തു .പെണ്‍കുട്ടിയെ കാണണമെന്നു വിഗേഷിന്റെ അച്ഛന്‍ ബാലകൃഷ്ണന്‍ അന്നും നിര്‍ബന്ധം പിടിച്ചപ്പോള്‍ ഗതാഗതക്കുരുക്കു മൂലം അവിടെ എത്താന്‍ കഴിയില്ലെന്നു കള്ളം പറഞ്ഞു വീട്ടമ്മ കൂടിക്കാഴ്ച അവിടെയും തടസ്സപ്പെടുത്തി.
വിവാഹത്തിന്റെ ഏതാനും ദിവസ മുന്നേ ബ്‌ളൗസിന്റെ അളവു ചോദിച്ച് ചെന്നപ്പോള്‍ വീട്ടമ്മ പരുങ്ങി . തുടര്‍ന്ന് ഇനി ഏതാനും ദിവസം മാത്രന്മേ വിവാഹത്തിനുള്ളു എന്നും പെണ്ണിനേ കണ്ടേ മതിയാകൂ എന്നും വരന്റെ വീട്ടുകാര്‍ വാശി പിടിക്കുകയായിരുന്നു. കല്യാണപ്പെണ്ണിന് ഇടാനുള്ള അളവ് ബ്ലൗസുമായി കണ്ണൂരിലുള്ള ബന്ധുവീട്ടില്‍ എത്താമെന്നു വീട്ടമ്മ പറയുകയായിരുന്നു. തുടര്‍ന്ന് പെണ്ണിനേ കാണാന്‍ വരനും വരന്റെ വീട്ടുകാരും വീട്ടമ്മ പറഞ്ഞ വീട്ടില്‍ എത്തി. എന്നാല്‍ അവിടെ വീട്ടമ്മ വരാതെ മുങ്ങുകയായിരുന്നു.തുടര്‍ന്ന് വരന്‍ വിഗേഷും സഹോദരിയും വധുവിന്റെ വീട്ടിലേക്ക് നേരിട്ട് തന്നെ പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതാ ഈ സമയത്ത് തന്നെ പെണ്‍കുട്ടിയുടെ കോള്‍ വരുന്നു. വീട്ടിലേക്ക് വരണ്ടാ എന്നും താന്‍ കോട്ടയത്താണെന്നും അമ്മക്ക് ചിക്കന്‍ പോക്‌സ് ആണെന്നും വരന്‍ വിഗേഷിനോട് വധു അറിയിച്ചു. അമ്മ ചിക്കന്‍ പോക്‌സ് പിടിച്ച് കിടക്കുന്ന വീട്ടിലേക്ക് വന്നാല്‍ രോഗം പകരും എന്നും കല്യാണം തന്നെ മുടങ്ങും എന്നും വിഗേഷിനോട് പെണ്‍കുട്ടി പറഞ്ഞു. എന്നിട്ടും രണ്ടും കല്പ്പിച്ച് പെണ്‍കുട്ടിയുടെ വീട്ടില്‍ വരന്റെ ആളുകള്‍ എത്തി അന്വേഷണം നറ്റത്തിയപ്പോഴാണ് തട്ടിപ്പ് അറിഞ്ഞത്. അയല്‍ പക്കത്ത അന്വേഷിച്ചപ്പോള്‍ വിഗേഷ് സ്‌നേഹിച്ച പെണ്‍കുട്ടി അയല്പക്കത്തേ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.
16ന് നടത്തേണ്ട വിവാഹത്തിന്റെ ഒരുക്കങ്ങള്‍ വിഗേഷിന്റെ വീട്ടില്‍ നടന്നു വരികയായിരുന്നു. 3 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു വീട് മോടി പിടിപ്പിച്ചു. നാട്ടുകാരും ബന്ധുക്കളുമായി നൂറു കണക്കിനാളുകളേയാണ് കല്യാണത്തിനു ക്ഷണിച്ചതും. ഒന്നും അറിയാത്ത പെണ്‍കുട്ടിയുടെ ചിത്രം സഹിതം അടിച്ച് കല്യാണ കുറിയും വിതരണം ചെയ്തിരുന്നു. എല്ലാം കഴിഞ്ഞപ്പോഴായിരുന്നു തട്ടിപ്പിന്റെ കാര്യം അറിഞ്ഞത് .
https://www.facebook.com/Malayalivartha