വീടിനുള്ളിലെ ഹാളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി വാതില്‍ തുറന്ന് പൊന്തക്കാട്ടിനിടയിലൂടെ ആറ്റിലേക്ക് എത്താനുള്ള സാധ്യത കുറവ്; രണ്ട് വര്‍ഷം മുമ്പും ദേവനന്ദ ഇങ്ങനെ നടന്നുപോയിട്ടുണ്ടെങ്കിലും പിന്നീട് തീര്‍ത്തും പക്വതയോടെയാണ് ഇടപെട്ടിരുന്നതെന്ന് ബന്ധുക്കളും നാട്ടുകാരും; കുട്ടിയെ ആരെങ്കിലും അപായപ്പെടുത്താനുള്ള സാധ്യത പൂര്‍ണമായും തളളിക്കളയാതെ അന്വേഷണം പുരോഗമിക്കുന്നു
കൊല്ലം പള്ളിമണില്‍ കാണാതായ ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഇന്‍ക്വസ്റ്റ് പരിശോധനയില്‍ അസ്വാഭാവികതമായി ഒന്നും കണ്ടില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അപായപ്പെടുത്താനുള്ള സാധ്യത പൂര്‍ണമായും തളളിക്കളയാതെ അന്വേഷണം പുരോഗമിക്കുന്നു. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ മുറിവോ ചതവോ ഇല്ല. വെള്ളം കുടിച്ചാണോ മരണം സംഭവിച്ചതെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകും.
വീടിനുള്ളിലെ ഹാളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി വാതില്‍ തുറന്ന് പൊന്തക്കാട്ടിനിടയിലൂടെ ആറ്റിലേക്ക് എത്താനുള്ള സാദ്ധ്യതകള്‍ വളരെ കുറവാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. തീര്‍ത്തും ഗ്രാമ പ്രദേശമാണിവിടം. ഒരു ഭാഗത്തേക്ക് തിരിഞ്ഞാല്‍ റോഡിലേക്കും മറുവശത്തേക്കുള്ള വഴി ആറ്റിലേക്കും മറ്റൊരുവഴി പൊന്തക്കാടുകളിലേക്കുമാണെത്തുക. വീടിനകത്തുണ്ടായിരുന്ന കുട്ടി ഈ ഭാഗത്തേക്ക് സ്വയം ഇറങ്ങി നടക്കേണ്ട സാഹചര്യമില്ല.
രണ്ട് വര്‍ഷം മുന്‍പ് കുട്ടി ഇങ്ങനെ നടന്നുപോയിട്ടുണ്ടെങ്കിലും പിന്നീട് തീര്‍ത്തും പക്വതയോടെയാണ് ഇടപെട്ടിരുന്നതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. അമ്മയോട് പറയാതെ ഒരു കാരണവശാലും ആറ്റു തീരത്തേക്ക് പോകാനുമിടയില്ല. ആ നിലയില്‍ മറ്റേതെങ്കിലും തരത്തില്‍ സംഭവത്തിന് ബന്ധമുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിച്ചുവരുന്നത്.
https://www.facebook.com/Malayalivartha