വിവാദങ്ങൾക്കും സസ്പെൻഷനുകൾക്കുമൊടുവിൽ ജേക്കബ് തോമസ് ഔദ്യോഗിക ജീവിതത്തിൽനിന്ന് പടിയിറങ്ങി; ജേക്കബ് തോമസ് അടക്കം 18 മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും
മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ് അടക്കം 18 മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. 11 ഐപിഎസ് ഉദ്യോഗസ്ഥരും ഏഴ് മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമാണ് നാളെ പടിയിറങ്ങുക. വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് സൂം വീഡിയോ കോണ്‍ഫറന്‍സ് വഴി യാത്രയയപ്പ് നൽകി. ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അധ്യക്ഷത വഹിച്ചു.
പബ്ലിക് ഇൻഫർമേഷൻ ഓഫിസറാ’യാണ് താൻ ജോലിയിൽ പ്രവേശിച്ചതെന്നും ഏകദേശം അതേ തസ്തികയിൽനിന്ന് തന്നെയാണ് വിരമിക്കുന്നതെന്നും പരിഹാസം ചൊരിഞ്ഞ് ജേക്കബ് തോമസ്. ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് എം.ഡി സ്ഥാനത്തുനിന്ന് ശനിയാഴ്ച ഇദ്ദേഹം പടിയിറങ്ങി. ഉച്ചക്ക് 1.30ഓടെ മെറ്റൽ ഇൻഡസ്ട്രീസിലെത്തിയ അദ്ദേഹം തൊഴിലാളികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.
വിജിലൻസ് ഡയറക്ടറായിരിക്കെ സസ്പെൻഷനിലായ ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ ഉത്തരവ് പ്രകാരമാണ് സർവിസിൽ തിരികെയെത്തിയത്. സർക്കാറുമായി ഏറ്റുമുട്ടലിലായിരുന്ന ഇദ്ദേഹം മെറ്റൽ ഇൻഡസ്ട്രീസ് എം.ഡിയാക്കി ഒതുക്കിയതിൽ കടുത്ത നീരസത്തിലായിരുന്നു.2019 ഒക്ടോബറിലാണ് ജേക്കബ് തോമസ് മെറ്റൽ ഇൻഡസ്ട്രീസ് തലപ്പത്ത് നിയമിതനാവുന്നത്. നിയമനത്തോട് തുടക്കത്തിൽ തന്നെ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പുതിയ നിയമനം ലഭിച്ച ഉടൻ, താൻ ഇരുമ്പ് ഉണ്ടാക്കാൻ പഠിച്ചിട്ടില്ലെന്നായിരുന്നു ജേക്കബ് തോമസ് അഭിപ്രായപ്പെട്ടത്. ഒരു ഡിജിപിയുടെ പണി ഇരുമ്പ് ഉണ്ടാക്കലാണ് എന്നത് സര്‍ക്കാരിന്റെ തീരുമാനമാണല്ലോ, ഡിജിപി റാങ്കിലുള്ള ഒരാള്‍ ഇടപെടേണ്ട ക്രമസമാധാന പ്രശ്നം ഇരുമ്പുണ്ടാക്കുന്നിടത്ത് ഉണ്ടോയെന്ന് അറിയില്ലെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.
101 വെട്ട് വെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തിയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച ജേക്കബ് തോമസ് ഇൻഡസ്ട്രീസിലെത്തി അധികം വൈകാതെ ‘പരശുരാമെൻറ മഴു’ നിർമിച്ച് ശ്രദ്ധാകേന്ദ്രമായി. മടവാളും കത്തിയും ചിരവയുമെല്ലാം കമ്പനി ഷോറൂമിൽനിന്ന് പണം നൽകി വാങ്ങിയാണ് ഇന്നലെ മടങ്ങിയത്.
അനുമതി ഇല്ലാതെ പുസ്തകമെഴുതി, ഡ്രഡ്ജര്‍ അഴിമതി തുടങ്ങിയവ ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. വിആര്‍എസ് ആവശ്യപ്പെട്ട് സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്നായിരുന്നു ജേക്കബ് തോമസ് ട്രിബ്യൂണൽ മുമ്പാകെ ഉന്നയിച്ച വാദം. ജേക്കബ് തോമസിന്റെ ആത്മകഥയായ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ ഏറെ വിവാദമായിരുന്നു.
https://www.facebook.com/Malayalivartha