തുപ്പരുത്, മാസ്ക് നിർബന്ധം: നിയമം ലംഘിച്ചാൽ പകര്‍ച്ചവ്യാധി ഓര്‍ഡിനൻസ് പ്രകാരം ശിക്ഷ ലഭിക്കും
കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് നിയമപ്രാബല്യം നല്‍കിയതോടെ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മൂക്കും വായും മറയ്ക്കുന്ന തരത്തിൽ മാസ്ക് ധരിക്കുന്നതും പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും വിലക്കിയിട്ടുണ്ട്.
രേഖാമൂലം മുൻകൂര്‍ അനുമതി ലഭിക്കാതെ ധര്‍ണകളും സമരങ്ങളും ഘോഷയാത്രകളും നടനടത്തരുത് . സമ്മേളനങ്ങള്‍ക്കും മറ്റു കൂടിച്ചേരലുകള്‍ക്കും നിയന്ത്രണം ബാധകമാണ്. ഇത്തരം യോഗങ്ങളിൽ അനുവദിച്ചിട്ടുള്ള ആളുകളുടെ പരമാവധി എണ്ണം 10 പേരാണ്. ഒരു വര്‍ഷം വരെയോ പുതിയ വിജ്ഞാപനം ഇറങ്ങുന്നതു വരെയോ ആണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് സാധുതയുള്ളത്
വിവാഹച്ചടങ്ങുകള്‍ക്ക് ഒരേസമയം പരമാവധി 50 പേര്‍ക്കാണ് അനുമതിയുള്ളത്. ശവസംസ്കാര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും അനുമതിയുണ്ട്. ചടങ്ങുകള്‍ക്ക് എത്തുന്നവര്‍ നിര്‍ബന്ധമായും മാസ്കും സാനിറ്റൈസറും ധരിക്കണം. ആളുകള്‍ തമ്മിൽ ആറടി അകലവും നിര്‍ബന്ധമാണ്.
വാണിജ്യസ്ഥാപനങ്ങളിൽ ഒരു സമയം 20 പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. പൊതുസ്ഥലങ്ങളിലും ഫുട്പാത്തുകളിലും തുപ്പുന്നതും വിലക്കിയിട്ടുണ്ട്. കേരളത്തിനു പുറത്തു നിന്ന് ഇന്ത്യയിൽ മറ്റിടങ്ങളിൽ നിന്നു വരുന്നവര്‍ ഇ ജാഗ്രത വെബസൈറ്റിൽ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യുകയും വേണം. കൊവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തത്
https://www.facebook.com/Malayalivartha